Posted by Online Desk, 07 Apr, 2020
കൊച്ചുകുട്ടികൾക്കുപോലും കലിംഗ ശശിയെ ഏറെ ഇഷ്ട്ടമാണ് പല്ലില്ലാത്ത ചിരിയും സംസാരവും ആരെയും ഒന്ന് ആകര്‍ഷിക്കും. കിട്ടിയ വേഷങ്ങളില്‍ വില്ലന്‍ പരിവേഷം ഉള്‍പ്പെടെ നന്നായി കൈകാര്യം ചെയ്യാന്‍ പ്രായം പ്രശ്നമല്ലെന്നു തെളിയിച്ച നടന്‍കൂടിയായിരുന്നു ശശി. കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ ചന്ദ്രശേഖരന് നായരുടെയും സുകുമാരിയുടെയും മകനായി 1961ല്‍ ജനിച്ച വി. ചന്ദ്രകുമാറിനെ ശശിയാക്കിയത് മാതാപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളുമാണ്. ചന്ദ്രകുമാറിനെ ചുരുക്കി ശശിയെന്നു ചുരുക്കി അവര്‍ വിളിച്ചു. ആവര്‍ത്തനങ്ങളുടെ ധാരാളിത്തംകൊണ്ട് ക്രമേണ ഏവരും ചന്ദ്രകുമാറിനെ മറന്നു, ശശിയെ നെഞ്ചോടുചേര്‍ത്തു. വീട്ടിലെ ശശി അരങ്ങിലെത്തിയപ്പോള്‍ സ്ഥലപ്പേരുകൂടി ചേര്‍ത്ത് "കോഴിക്കോട് ശശി"യായി. അരങ്ങിലെ അഭിനയമികവില്‍ ശശി നാടകസ്നേഹികള്‍ക്ക് പ്രിയങ്കരനായി.
അതിലും കൗതുകകരമാണ് "കോഴിക്കോട് ശശി" വെള്ളിത്തിരയിലെത്തിയപ്പോള്‍ "കലിംഗ ശശി"യായതിനു പിന്നിലെ കഥ. അതിനെ ഇങ്ങനെ ചുരുക്കാം.1998ലാണ് ശശി ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തുന്നത്. "തകരച്ചെണ്ട"യെന്ന, അധികമാരും കാണാത്ത സിനിമയില്‍ ആക്രിക്കച്ചവടക്കാരനായ പളനിച്ചാമിയായിട്ടായിരുന്നു അരങ്ങേറ്റം. തുടര്‍ന്ന്, അവസരങ്ങള്‍ ലഭിക്കാതെവന്നപ്പോള്‍ നാടകത്തിലേക്ക് തിരിച്ചുപോയി. എന്നാല്‍, മഹാഭാഗ്യമെന്നു വിശേഷിപ്പിക്കാവുന്ന ഒരു രണ്ടാംവരവ് അദ്ദേഹത്തിനുണ്ടായി. അതുമായി ബന്ധപ്പെട്ടുകിടക്കുന്നു അദ്ദേഹത്തിന്റെ പേരുമാറ്റം.ടി.പി. രാജീവന്റെ "പാലേരിമാണിക്യംഒരു പാതിരാകൊലപാതകത്തിന്റെ കഥ"യെന്ന നോവല്‍ രഞ്ജിത്ത് അതേപേരില്‍ സിനിമയാക്കാന്‍ തീരുമാനിക്കുന്നു. ഒരു വ്യത്യസ്തതയെന്നനിലയില്‍ കോഴിക്കോട്ട് ഇരുപതു ദിവസത്തെ ക്യാമ്പുനടത്തി അതില്‍നിന്ന് മികച്ച നടന്മാരെ തിരഞ്ഞെടുക്കാന്‍ രഞ്ജിത്ത് നിശ്ചയിച്ചു. കോഴിക്കോടിനകത്തും പുറത്തുമുള്ള ഒട്ടേറെ നാടകകലാകാരന്മാര് അതില്‍ പങ്കെടുത്തു. പേരെടുത്ത നടനും സംവിധായകനുമായ വിജയന് വി. നായരും അതിലുണ്ടായിരുന്നു. പരിചയക്കാരനായ, അദ്ദേഹത്തെ കാണാന്‍ ശശി ഒരുനാള്‍ ക്യാമ്പിലെത്തി. വിജയന് വി. നായര്‍ ശശിയെ സംവിധായകന് പരിചയപ്പെടുത്തുകയും ചെയ്തു. അപ്പോഴേക്കും ക്യാമ്പ് പതിനേഴുനാള്‍ പിന്നിട്ടിരുന്നു. രഞ്ജിത്തിന്റെ നിര്‍ദേശപ്രകാരം ശേഷിക്കുന്ന മൂന്നുദിവസം ശശിയും ക്യാമ്പില്‍ പങ്കെടുത്തു."പാലേരിമാണിക്യ"ത്തിന്റെ ക്യാമ്പില്‍ പങ്കെടുക്കാനെത്തിയവരില്‍ പലരുടെയും പേര് ശശിയെന്നായിരുന്നു. പല കാലങ്ങളിലായി പല പ്രൊഫഷണല്‍ സമിതികളില്‍ പ്രവര്‍ത്തിച്ചവര്‍. അവരെ വേര്‍തിരിച്ചറിയാനായി പേരിനൊപ്പം ബ്രാക്കറ്റില്‍ സമിതിയുടെ പേരുകൂടി എഴുതിച്ചേര്‍ക്കാന്‍ രഞ്ജിത്ത് നിര്‍ദേശിച്ചു.
ശശിയുടെ നാടകചരിത്രം ശരിക്കറിയാത്ത ആരോ ആ േപരിന്റെകൂടെ "കലിംഗ" എന്നെഴുതിക്കൊടുത്തു. പിന്നീട് തെറ്റ് മനസ്സിലാക്കി അതു തിരുത്താന്‍ ശ്രമിച്ചപ്പോള്‍, വര്‍ക്കത്തുള്ള ആ പേര് മാറ്റേണ്ടെന്നായി രഞ്ജിത്ത്. കെ.ടി. മുഹമ്മദ് നേതൃത്വം നല്കിയ "കലിംഗ തിയറ്റേഴ്സി"ന്റെ ഒറ്റനാടകത്തിലും ശശി അഭിനയിച്ചിരുന്നില്ല. എപ്പോേഴാ ഒരിക്കല്‍ "കലിംഗ"യുടെ "ദീപസ്തംഭം മഹാശ്ചര്യ"ത്തിന്റെ റിഹേഴ്സല്‍ ക്യാമ്പില്‍ പോയതൊഴിച്ചാല്‍ ആ സമിതിയുടെ നാടകം കണ്ടിട്ടുപോലുമില്ല, ശശി. എന്നാലും ആ പേര് അക്ഷാരര്‍ഥത്തില്‍ ഭാഗ്യനക്ഷത്രമായി.
=====================================
Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it
The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.
After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.
Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids