Posted by Sooraj Surendran , 06 Dec, 2019
നവാഗത സംവിധായകൻ വിജിത്ത് നമ്പ്യാർ യുവതാരങ്ങളായ മനേഷ് കൃഷ്ണൻ, ഗോപിക അനിൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ "മുന്തിരി മൊഞ്ചൻ" എന്ന ചിത്രം തീയറ്ററുകളിൽ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുന്നു. "മുന്തിരി മൊഞ്ചൻ" എന്ന ടൈറ്റിലിലെ പുതുമ ചിത്രത്തിലുടനീളം കൊണ്ടുവരാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. ന്യൂജെന്‍ കുട്ടികളെ ഫ്രീക്കന്മാര്‍ എന്നും മറ്റും വിളിക്കുന്നതുപോലെ മലബാറില്‍ തമാശ കലര്‍ത്തിവിളിക്കുന്ന പേരാണ് മുന്തിരി മൊഞ്ചന്‍. സമകാലിക പ്രസക്തിയുള്ള ശക്തമായ വിഷയമാണ് ചിത്രത്തിലൂടെ വിജിത്ത് നമ്പ്യാർ കൈകാര്യം ചെയ്തിരിക്കുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തിൽ ആകസ്മികമായി സംഭവിക്കുന്ന സംഭവങ്ങൾ ശുദ്ധ നർമ്മത്തിന്റെയും, സംഗീതത്തിന്റെയും പശ്ചാത്തലത്തിൽ വളരെ മികച്ച രീതിയിൽ ബിഗ് സ്‌ക്രീനിൽ അവതരിപ്പിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. വിവേക് വിശ്വനാഥ് എന്ന കഥാപാത്രമായാണ് മനേഷ് കൃഷ്ണൻ ചിത്രത്തിലെത്തുന്നത്. ഇമ രാജീവായി ഗോപിക അനിലും. "ഒരു തവള പറഞ്ഞ കഥ" എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. തവള എന്ന പ്രതീകാത്മകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സലിം കുമാറാണ്.
ഒരു ഓൺലൈൻ ബുക്ക് ലൈബ്രറി സ്റ്റാർട്ടപ്പ് നടത്തുന്ന പെൺകുട്ടിയാണ് ഇമ രാജീവ്. ഇവർക്കിടയിൽ ആകസ്മികമായാണ് വിവി എന്ന വിവേക് വിശ്വനാഥിന്റെ കടന്നുവരവ്. ഇവരുടെ സൗഹൃദം സാവധാനം പ്രണയത്തിലേക്ക് വഴിമാറുകയും, തുടർന്നുണ്ടാകുന്ന സംഭവബഹുലമായ വിഷയങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ജോലി സംബന്ധമായ വിഷയവുമായി ബന്ധപ്പെട്ട മുംബൈയിലേക്കുള്ള ട്രെയിൻ യാത്രയിലാണ് വിവേക് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ ദീപികയെ കണ്ടുമുട്ടുന്നത്. കൈരാവി തക്കര്‍ ആണ് ദീപിക എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഊമയായ കഥാപാത്രമാണ് ദീപിക. യാത്രക്കിടെ വിവേകിന് സംഭവിക്കുന്ന അബദ്ധം തെറ്റിദ്ധാരണയിലേക്ക് വഴിമാറുന്നു. തുടർന്നാണ് ചിത്രത്തിന്റെ ഗതി മാറുന്നത്.
പ്രേക്ഷകരെ ആകാംശയുടെ മുൾമുനയിൽ നിർത്തി വളരെ പുതുമയാർന്ന രീതിയിൽ കഥ മുന്നോട്ട് കൊണ്ടുപോകുന്നതിൽ സംവിധായകൻ നൂറ് ശതമാനം വിജയിച്ചിട്ടുണ്ട്. സലിം കുമാറിന്റെ വ്യത്യസ്തമായ അവതരണവും പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. സാധാരണ കൊമേർഷ്യൽ സിനിമകളുമായി താരതമ്യം ചെയ്യുമ്പോൾ പഞ്ച് ഡയലോഗുകളോ, അമാനുഷിക ആക്ഷൻ രംഗങ്ങളുടെയോ ഒന്നും അകമ്പടിയില്ലാതെ വളരെ സിമ്പിളായി ആസ്വാദകന് ഇഷ്ടപ്പെടുന്ന രീതിയിലാണ് വിജിത്ത് നമ്പ്യാർ കഥ അവതരിപ്പിച്ചിരിക്കുന്നത്. ഒരു നായക പരിവേഷമില്ലാത്ത നായകനാണ് മനേഷ് കൃഷ്ണന്റെ വിവേക് വിശ്വനാഥ് എന്ന കഥാപാത്രം. ചിത്രത്തിൽ സംഗീതത്തിന് വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. വിജിത്ത് നബ്യാർ തന്നെയാണ് ചിത്രത്തിൽ സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ശ്രേയ ഘോഷാല്‍, ശങ്കര്‍ മഹാദേവന്‍, കെ.എസ്.ചിത്ര, ഹരിശങ്കര്‍, വിജേഷ് ഗോപാല്‍,ശ്രേയ ജയദീപ്,സുധാമയി നമ്പ്യാര്‍ എന്നിവരുടെ ആലാപനമാധുര്യവും പ്രേക്ഷക ശ്രദ്ധയെ ആകർഷിപ്പിക്കുന്നു.
ഇന്നസെന്‍റ്, ഇര്‍ഷാദ്, നിയാസ് ബക്കര്‍, ഇടവേള ബാബു, അഞ്ജലി നായര്‍, വിഷ്ണു നമ്പ്യാര്‍, ദേവന്‍,സലീമ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു ചെറിയ വേഷത്തിൽ മലയാളത്തിന്റെ എവർഗ്രീൻ സൂപ്പർസ്റ്റാർ ദേവനും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ചെറിയ വേഷമെങ്കിലും സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന്റെ മനസിൽ ദേവൻ അവതരിപ്പിച്ച കഥാപാത്രം തങ്ങിനിൽക്കുമെന്ന കാര്യത്തിൽ സംശയമില്ല. വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറില്‍ പി കെ അശോന്‍ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മനു ഗോപാൽ, മെഹ്‌റലി പൊയ്‌ലുങ്ങൽ ഇസ്മയിൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥയും, തിരക്കഥയും, സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പ്രായഭേദമന്യേ കുടുംബ പ്രേക്ഷകർക്കും, യുവാക്കൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ ചിത്രത്തിന് നിങ്ങൾക്ക് ധൈര്യമായി ടിക്കറ്റെടുക്കാം.
Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it
The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.
After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.
Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids