Posted by ബിന്ദു , 15 Dec, 2018
മലയാള സിനിമാ ചരിത്രത്തിൽ റിലീസിനു മുമ്പ് ഏറ്റവുമധികം ഹൈപ് ഉണ്ടാക്കിയ ചിത്രമാണ് ഒടിയൻ. അതു കൊണ്ടു തന്നെയാണ് ഒരു ഹർത്താലിനെ വരെ നിലം പരിശാക്കാൻ തക്ക കഴിവുള്ള ആൾക്കൂട്ടം റിലീസ് നാളിൽ അതിനുപിന്നിൽ അണിനിരന്നത്.ഒരു നാടോടിക്കഥയുടെ ഭംഗിയും മിത്തിന്റെയും സൗന്ദര്യവുമൊക്കെ സിനിമയിൽ നിറഞ്ഞു നിൽക്കുമ്പോഴും യാഥാർത്ഥ്യങ്ങളുടെ അരികു പറ്റി കൂടിയാണ് കഥ സഞ്ചരിക്കുന്നത്. ഇരുട്ടിന്റെ രാജാവായ ഒടിയന്റെ നിഴൽ രൂപങ്ങൾക്ക് മുകളിലേക്ക് തേങ്കുറിശ്ശിയിലെ വൈദ്യുതി കാലുകൾ വെളിച്ചം വിതറുന്നതു പോലൊരു തെളിച്ചം കഥയ്ക്കും നൽകാൻ തിരക്കഥാകൃത്തിനു സാധിക്കുന്നുണ്ട്.
മലയാള സിനിമയിൽ ഇന്നേ വരെ ഇറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും വലിയ ബജറ്റിൽ ഇറങ്ങുന്ന ചിത്രമാണ് ഒടിയൻ. 50 കോടി രൂപയാണ് ചത്രത്തിന്റെ ബജറ്റെന്ന് ഔദ്യോഗികമായി നിർമ്മാതാക്കൾ തന്നെ അറിയിച്ചിരുന്നു. 100 കോടിയിലധികം രൂപ പ്രീ ബിസിനസ് നേടിയ സന്തോഷ വാർത്ത സംവിധായകനും അറിയിക്കുകയുണ്ടായി. ഇനി ചിത്രത്തിലേക്ക് വരാം. മലയാള സിനിമ ഇന്നേ വരെ കാണാത്ത ഇരുട്ടിന്റെ രാജാവാണ് ഈ ഒടിയൻ .
ആരാണ് ഒടിയൻ മാണിക്യൻ ?
പാലക്കാടന്റെ മണ്ണിൽ ഒരു കാലത്ത് നിലനിന്നിരുന്ന ഒടി വിദ്യ . ഇരുട്ടിൽ നടക്കാൻ പേടിപ്പെട്ടിരുന്ന ഒരു കാലം. കെട്ടുകഥകൾക്കും കെട്ടുകഥകൾക്കും അപ്പുറം ഓടിയനെ തേടിയുള്ള ശ്രീകുമാറിന്റെ യാത്രയിൽ പകുതിയോളം വിജയിച്ചുവെന്ന് പറയാം. തേങ്കുറിശ്ശിയുടെ മുഖമായ ഒടിയൻ മാണിക്യൻ. തന്റെ മുത്തപ്പന്റെ ഒടിയൻ വേഷം നന്നായി പകർന്നാടിയ മാണിക്യൻ. ഒടി വിദ്യ പേടിച്ച് മകൻ നാടുവിടുമ്പോൾ ചെറുമകനെ മുത്തപ്പന് നൽകി പോവുന്ന അച്ഛന്റെ നിസ്സഹായാവസ്ഥ പറയാതെ പറയുന്നുണ്ട് ചിത്രത്തിൽ. വെളുത്ത , തടിച്ച , കൊമ്പൻ മീശയുള്ള മുത്തപ്പൻ മാണിക്യന്റെ ജീവിതവും സൂപ്പർ ഹീറോ ആവുന്നത് ചിത്രത്തിൽ മനോഹരമായി വരച്ചിട്ടുണ്ട്. ഒടിയൻ മാണിക്യനായി മോഹൻലാൽ അഭിനയിക്കുകയായിരുന്നില്ല. ജീവിക്കുകയായിരുന്നു. അത്ര കണ്ട് ആ വേഷം മികച്ചതാക്കാൻ മോഹൻലാലിനെ കഴിഞ്ഞിട്ടുണ്ട്. ലോകത്തിൽ തന്നെ ഒരാൾക്കും ആ സിനിമ ഇത്ര മികച്ചതാക്കാൻ സാധിക്കില്ല എന്ന് നിസ്സംശയം പറയാം. ഒടിയൻ മാണിക്യനായുള്ള ആ ട്രാൻസ്ഫോർമേഷൻ സീനുകൾ, ആ മഹാനടന്റെ പരിശ്രമമായി തന്നെ പറയാം.
കഥ ഇതുവരെ .....
വാരാണസിയിലെ സന്യാസതുല്യ ജീവിതത്തിൽ നിന്നും 15 വർഷങ്ങൾക്കു ശേഷം ഒടിയൻ മാണിക്യൻ വീണ്ടും തേങ്കുറിശ്ശിയിലെത്തുന്നത് ചില പഴയ കണക്കുകൾ തീർക്കാനും അവസാന കളിക്ക് കോപ്പു കൂട്ടിക്കൊണ്ടുമാണ്. ഒരു കാലത്ത് ഒടിയന്മാരുടെ ഒടിവേലകൾക്ക് പ്രശസ്തമായ ഗ്രാമമായിരുന്നു തേൻകുറിശ്ശി. ഒടിയനായ ഒരു മുത്തശ്ശന്റെയും ഒടിയൻമാരുടെ തലമുറയ്ക്ക് മുകളിൽ വീണ ശാപം ശിരസ്സിലെടുത്തു വയ്ക്കാൻ ഭയന്ന് നാടു വിട്ടു പോകുന്ന ഒരു അച്ഛന്റെയും മകനായിട്ടാണ് ഒടിയൻ മാണിക്യൻ വളരുന്നത്. കേളകത്ത് തറവാട്ടിലെ കളിക്കൂട്ടുകാരിയായ പ്രഭയ്ക്കും അനിയത്തിയ്ക്കും എപ്പോഴും കാവലായി മാണിക്യനുണ്ട്.
പ്രഭയുടെ മുറച്ചെറുക്കൻ രാവുണ്ണിയുടെ കഴുകൻ കണ്ണുകൾ പ്രഭയ്ക്കും അനിയത്തിക്കും മുകളിൽ പതിയുമ്പോഴൊക്കെ ഒടിയൻ അവിടെ രക്ഷകനാവുന്നു. പ്രണയമെന്നു നിർവ്വചിക്കാനാവാത്തതോ അല്ലെങ്കിൽ അതിനപ്പുറം നിൽക്കുന്നതോ ആയ ഒരു സഹവർത്തിത്വം പരസ്പരം സൂക്ഷിക്കുന്നവരാണ് മാണിക്യനും പ്രഭയും. പ്രഭയുടെ പ്രണയം നേടാൻ രാവുണ്ണി നടത്തുന്ന കടുംകൈകളൊക്കെ തന്നെ ഇരുവരുടെയും ജീവിതത്തിലും അവരുമായി അടുത്തു നിൽക്കുന്നവരുടെ ജീവിതത്തിലുമുണ്ടാക്കുന്ന പ്രതിസന്ധികളും നഷ്ടങ്ങളുമൊക്കെയാണ് ചിത്രത്തിന്റെ ആദ്യ പകുതി പറഞ്ഞു പോവുന്നത്. ആ സംഭവവികാസങ്ങളുടെ പരിണാമഗുപ്തിയാണ് ഒടിയനെ വാരാണസി വരെ എത്തിച്ചത്.
ആക്ഷൻ രംഗങ്ങളും , അഭിനയ സാധ്യതകളും.....
ആക്ഷൻ രംഗങ്ങൾ ഒരുക്കിയ പീറ്റർ ഹെയ്‌നിനെയും, അത് അസാധ്യമായ മെയ്‌വഴക്കത്തോടെ നമ്മളിലേക്കെത്തിച്ച മോഹൻലാലിനെയും പ്രശംസിക്കാതെ വയ്യ. എന്തൊരു പെർഫോർമൻസാണ്. അഭിനയത്തിൽ മാത്രമല്ല, ആക്ഷനിലും തന്നെ വെല്ലാൻ മറ്റൊരു താരമില്ല എന്ന സത്യം മോഹൻലാൽ ഈ സിനിമയിലൂടെ അരക്കിട്ടുറപ്പിക്കുകയാണ്. അവസാന ഇരുപത് മിനിറ്റുകളിൽ നിറയുന്ന രോമാഞ്ചം, സിനിമ കണ്ടിറങ്ങി മണിക്കൂറുകൾ കഴിഞ്ഞാലും അങ്ങനെ തന്നെ നിൽക്കുമെന്നുറപ്പ്. ജയചന്ദ്രനാണ് സംഗീതം. കൊണ്ടോരാം, താങ്കണക്കണ എന്നുതുടങ്ങുന്ന പാട്ടുകള്‍ ഇമ്പമേറിയതാണ്. വിക്രംവേദയിലൂടെ ശ്രദ്ധേയനായ സാം സി.എസിന്റെ പശ്ചാത്തലസംഗീതവും മികച്ചുനിന്നു. എന്നാല്‍ സിനിമയുടെ ഏറ്റവും വലിയ അസറ്റ് ഛായാഗ്രഹകന്‍ ഷാജിയാണ്.
ഈ സിനിമയിൽ വന്നു പോകുന്ന ഓരോ കഥാപാത്രങ്ങൾക്കും അതിന്റെതായ പ്രാധാന്യം ഉണ്ട്. മഞ്ജു വാര്യരും, സിദ്ധീക്കും, നരേനും, പ്രകാശ് രാജും, സന അൽത്താഫും, നന്ദുവും, ഇന്നസെന്റുമെല്ലാം തങ്ങൾക്ക് കിട്ടിയ വേഷങ്ങൾ അതി ഗംഭീരമാക്കി. മഞ്ജു വാര്യർ എന്ന നടിയുടെ തിരിച്ചുവരവിലെ ഗംഭീരമാക്കിയ കഥാപാത്രമെന്ന് തന്നെ ഇതിനെ പറയാം. മനോജ് ജോഷിയുടെ മുത്തപ്പൻ കഥാപാത്രവും മികച്ചത് തന്നെയായിരുന്നു.
Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it
The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.
After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.
Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids