ആ സ്വഭാവ വില്ലൻ ഇനി നായകൻ..

Posted by B V ARUN KUMAR, 25 Feb, 2020

 

സ്വഭാവ വില്ലൻ വേഷങ്ങളിലൂടെ പ്രേക്ഷക  പ്രീതി
 കവർന്ന കിഷോർ സത്യ സിനിമയിൽ നായകനാകുന്നു. കഴിഞ്ഞ കുറെക്കാലമായി സിനിമകളിൽ  കിഷോറിനെ കാണാനില്ലായിരുന്നു. എന്നാലിപ്പോൾ കിഷോർ വീണ്ടും വന്നിരിക്കുന്നു. ജോസ് തോമസ് സംവിധാനം ചെയ്ത ഇഷ എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട്. യൂത്ത് ഫെസ്റ്റിവൽ, തസ്തകര വീരൻ, രഹസ്യ പൊലീസ് തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച കിഷോർ സത്യ   തന്നെ തന്റെ ഫെയ്‌സ്ബുക്കിലൂടെ ആ ബ്രേക്കിന്റെ ആവശ്യത്തെ കുറിച്ച്  ഇങ്ങനെ കുറിച്ചു.  'ഇഷ എന്ന സിനിമയുടെ തയാറെടുപ്പിനായിരുന്നു ഈ ബ്രേക്ക്.'  കിഷോർ മനസ്‌സു തുറക്കുന്നു...

 



മൂന്നുവർഷത്തെ ബ്രേക്ക് എന്തിനായിരുന്നു?

നല്ല സിനിമകൾ ചെയ്യണമെന്നു തോന്നിയതുകൊണ്ട്  ബ്രേക്കെടുത്തു. ഞാനെപ്പോഴും കംഫർട്ട് സോണിലായിരുന്നു ഇതുവരെ അഭിനയിച്ചത്. എന്നാൽ കുറെക്കൂടി നല്ല സിനിമകളുടെ ഭാഗമാകണമെന്ന് ചിന്തിച്ചപ്പോൾ ഒരു ബ്രേക്ക് അനിവാര്യമാണെന്നു തോന്നി. നമ്മളെ ഫോക്കസ് ചെയ്ത് ഒരു സിനിമ ഉണ്ടാക്കുക എന്നത് അസാധ്യമാണ്. വാണിജ്യപരമായി ചിന്തിക്കുമ്പോൾ സാറ്റലൈറ്റ് വാല്യു മറ്റു  ബിസിനസ്‌ സാദ്ധ്യതകൾ ഒക്കെ നോക്കണം. അങ്ങനെ വരുമ്പോൾ നമ്മളെ നായകനാക്കി സിനിമ ചെയ്യുന്നതിന് ഒരു നിർമ്മാതാവും തയാറാകില്ല. അങ്ങനെയുള്ള സാഹചര്യത്തിൽ നമ്മളെ ഫോക്കസ് ചെയ്ത് ഒരു സിനിമ ഉണ്ടാകണമെന്ന ചിന്തിക്കുന്നതേ തെറ്റാണ്. അതുകൊണ്ടാണ്  ബ്രേക്കെടുത്തത്.

സിനിമയ്ക്കായി ശ്രമിച്ചോ?

തുടക്കത്തിൽ  ശ്രമങ്ങൾ നടത്തിയിരുന്നു. യൂത്ത് ഫെസ്റ്റിവലാണ് എന്റെ ആദ്യ സിനിമ. സംവിധായകൻ ജോസ് തോമസാണ് ഈ മേഖലയിലേക്ക് എന്നെ കൊണ്ടുവന്നത്. അതിനു ശേഷം തസ്‌കര വീരൻ, രഹസ്യ പൊലീസ്, കേരളോത്സവം 2009, തി ത്രില്ലർ തുടങ്ങി നിരവധി സിനിമകൾ ചെയ്തു. എങ്കിലും സിനിമ എന്റെ മനസിൽ ഒരു വികാരമായിട്ടുണ്ടായിരുന്നു. അത് ഏറ്റവും കൂടുതൽ അറിയാവുന്ന ആളാണ് ജോസേട്ടൻ  അതുകൊണ്ടാണ് അദ്ദേഹത്തിന്റെ പുതിയ  ചിത്രമായ ഇഷയിൽ പ്രധാന വേഷത്തിലേക്ക് എന്നെ വിളിച്ചത്. എന്നെ സംബന്ധിച്ചിടത്തോളം ഈ സിനിമ ഒരു റീ ലോഞ്ചാണ്.

 



ഇഷയിലെ വേഷം?

ഇതുവരെ മലയാള സിനിമ കണ്ടിട്ടുള്ള ഹൊറർ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമാണ് ഇഷ. സാധാരണ പ്രേതബാധയെന്നൊക്കെ പറയുമ്പോൾ മലയാളികളുടെ മനസിൽ അതൊഴിപ്പിക്കാൻ വരുന്ന മന്ത്രവാദിയും കളങ്ങളും ചൂരലുമൊക്കെയാണ് ഓർമ്മ വരുന്നത്. ഈ സിനിമ ഇതിൽനിന്നൊക്കെ വ്യത്യസ്തമാണ്. ഒരു പാരാനോർമൽ ഇൻവെസ്റ്റിഗേറ്ററായാണ് ഞാൻ ഈ ചിത്രത്തിൽ വരുന്നത്. അത്തരം കഥാപാത്രങ്ങൾ മലയാള സിനിമയിൽ അത്ര പരിചിതമല്ല. അതുകൊണ്ടുതന്നെ ഈ കാരക്റ്ററിന് പുതുമയുമുണ്ട്. ഒരു സാൾട്ട് ആൻഡ് പെപ്പർ ലുക്ക് എന്നു വേണമെങ്കിൽ എന്റെ വേഷത്തെ വിശേഷിപ്പിക്കാം.

ഇതിനുള്ള തയാറെടുപ്പുകൾ?

ഈ വേഷത്തിന്റെ പേര് ഇന്ത്യാസ് മുനവർ എന്നാണ്. ഇത്തരം വേഷങ്ങളെ കുറിച്ച് എനിക്ക് അത്ര പരിചയമൊന്നും ഉണ്ടായിരുന്നില്ല. ഒരു പ്രത്യേക മീഡിയത്തിൽ നിന്നുകൊണ്ട്, അതായത് ആത്മാവുമായി സംസാരിക്കുക എന്നൊക്കെ പറയുമ്പോൾ നമുക്കൊക്കെ ഓർമ വരുന്നത് ജോൺ എഡ്വേർഡിനെ പോലുള്ള പാരാ സൈക്കിക് ആൾക്കാരെ കുറിച്ചാണ്. അവരൊക്കെ സിനിമയിൽ കാണുന്നപോലെയല്ല ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്. റിയലിസ്റ്റിക്കായാണ്. പക്ഷേ സിനിമയിൽ നേരെ തിരിച്ചാണ്. സിനിമയിൽ ഒരു പ്രത്യേക മീഡിയവുമായി സംസാരിക്കുമ്പോൾ മന്ത്രവാദവും മറ്റും ഉപയോഗിക്കും. യാഥാർഥ്യത്തോടെയാണ് ജോൺ എഡ്വേർഡ് ഇതൊക്കെ ചെയ്തിരുന്നത്. സ്വാഭാവികമായും ഇത്തരം കാര്യങ്ങൾ സിനിമയിൽ വരുമ്പോൾ പ്രേക്ഷകർക്ക് പല ചിന്തകളും ഉണ്ടാകും.

സംവിധായകന് നിർബന്ധമുണ്ടായിരുന്നു സിനിമയിൽ എല്ലാം നാച്വറലായി ചെയ്യണമെന്ന്. അതിനു വേണ്ടി യൂണിവേഴ്‌സിറ്റി കോളേജിലെ സൈക്കോളജി വിഭാഗം തലവനായി റിട്ടയർ ചെയ്ത പ്രൊഫ. ജോർജ് മാത്യുവിനെ കാണുകയും സംസാരിക്കുകയും ഇന്ത്യയിലെ അറിയപ്പെടുന്ന പാരാസൈക്കോളജിസ്റ്റാണ് അദ്ദേഹം. മരണവും മരണാനന്തര ജീവിതവും പ്രേതബാധയുമെല്ലാം പറയുന്ന സിനിമയാണ് ഇഷ എന്നു പറഞ്ഞപ്പോൾ  ജോർജ് സാർ എല്ലാം കൃത്യമായി പറഞ്ഞുതന്നു.

 

 


ഹൊറർ ചിത്രത്തിന്റെ കഥ കേട്ടപ്പോൾ പേടിതോന്നിയോ?

പേടിയുള്ള ഒരാൾക്കു മാത്രമേ പ്രേതബാധയുണ്ടാകൂ. പേടിയില്ലെങ്കിൽ നമുക്കിതൊന്നും സംഭവിക്കില്ല. പ്രത്യേകിച്ച് എന്റെ വേഷം അത്തരത്തിലൊന്നാണ് അസാധാരണമായ ഇൻവെസ്റ്റിഗേറ്ററുടെ മെന്റൽ പവറാണ് പ്രധാനം. അതായത് മന്ത്രവാദി പ്രേതം ഒഴിപ്പിക്കുന്നതിന് ശാസ്ത്രീയമായി നോക്കുമ്പോൾ ഒരു അർത്ഥവുമില്ല. അതൊക്കെ ഒരു അന്തരീക്ഷം സൃഷ്ടിക്കൽ മാത്രമാണ്. എക്‌സോസിസം ചെയ്യുന്ന ഒരാളുടെ മനോബലത്തിലാണ് ഈ വേഷം ചെയ്യുന്നത്. ജോർജ് സാറിൽ നിന്നും കിട്ടിയ ശാസ്ത്രീയ അളിവുകൾ അതിന് സഹായിച്ചിട്ടുണ്ട്. അദ്ദേഹത്തിൽ നിന്നു കിട്ടിയ അറിവ് ഈ സിനിമയിൽ കൊണ്ടുവരാൻ സാധിച്ചു. ഈ വേഷത്തിനാവശ്യമായ മാനസികമായ തയാറെടുപ്പുകളും സ്വീകരിച്ചിരുന്നു.

അഭിനയ ജീവിതത്തിൽ ആഗ്രഹിച്ച വേഷം കിട്ടിയോ?

അഭിനയത്തിൽ ഞാൻ ഈസി ഗോയിംഗുള്ള ആളാണ്. ഒത്തിരി സിനിമ ചെയ്തിരുന്ന സമയത്താണ് ഞാൻ ബ്രേക്കെടുത്തത്. ജെയിംസ് ആൻഡ് ആലീസ്, ഊഴം, ലക്ഷ്യം തുടങ്ങിയവയൊക്കെ  ശ്രദ്ധേയമായ സിനിമകളാണ്. പക്ഷേ ഞാൻ ചിന്തിച്ചത് എന്തുകൊണ്ട് കുറച്ചുകൂടി നല്ല വേഷം ലഭിക്കുന്നില്ല എന്നാണ്. സിനിമയിൽ ഒരിക്കലും നമ്മുടെ ചോയിസല്ലല്ലോ ഉണ്ടാകുന്നത്. എനിക്ക് വരുന്ന വേഷങ്ങൾ ചെയ്യുക എന്നതിലായിരുന്നു ഇതുവരെ. കുറച്ചുകൂടി ഫോക്കസ്ഡായ സബ്ജക്റ്റുകളിലേക്ക്, അതായത് നമുക്ക് തിരഞ്ഞെടുക്കാൻ പറ്റുന്ന സിനിമകളിലേക്ക് കടന്നു ചെല്ലണമെന്ന് ഏതൊരു നടനും ആഗ്രഹിക്കും. അതു മാത്രമേ എനിക്കും തോന്നിയുള്ളു. അതിന്റെ ഫലമാകാം ഇപ്പോൾ കൈവന്ന ഈ സിനിമ. പ്രാധാന്യമുള്ള കഥാപാത്രങ്ങൾ കിട്ടണമെന്ന് ആഗ്രഹിച്ച സമയത്താണ് ബ്രേക്കെടുത്തത്. പ്‌ളാൻ ചെയ്ത സിനിമകളൊന്നുമല്ല വരുന്നത്. പക്ഷേ അത്തരം സിനിമകൾക്കു വേണ്ടി ശ്രമിച്ചതുകൊണ്ടാണ് ഇഷ കിട്ടിയത്. ആൽക്കമിസ്റ്റിന്റെ കാര്യത്തിൽ നമ്മൾ പൗലോ കൊയ്‌ലോയെ ക്വാട്ട് ചെയ്ത് പറയാറുണ്ട്. അതിയായി ആഗ്രഹിച്ചാൽ ഈ പ്രപഞ്ചം തന്നെ നേടിത്തരുമെന്ന് എല്ലാവരും പറയും. പക്ഷേ എന്നെ സംബന്ധിച്ച് അതിലൊരിക്കലും പരിചയമുള്ള ആളല്ല. ഒരു സിനിമയ്ക്കു വേണ്ടി പരിശ്രമിക്കുകയും അതിനു വേണ്ടി ഒന്നരവർഷം മാറ്റിവയ്ക്കുകയും എന്നിട്ടും ആ സിനിമ നടക്കാതെ പോകുകയും ചെയ്തു. അങ്ങനെ വരുമ്പോൾ ഏതൊരു അഭിനേതാവും ഡിപ്രസ്ഡാകേണ്ടതാണ്. പക്ഷേ ഞാൻ അങ്ങനെയായിരുന്നില്ല. ഈ പരിശ്രമങ്ങളെല്ലാം അറിയാവുന്നതുകൊണ്ടാകണം ജോസേട്ടൻ  ഇഷ എന്ന ചിത്രത്തിൽ  പ്രധാന വേഷത്തിലേക്ക് എന്നെ വിളിച്ചത്.



മോഡലിംഗ് ?

ജോസേട്ടന്റെ അസിസ്റ്റന്റ് ആയിരുന്നു. അതുകഴിഞ്ഞ് വിദേശത്തുപോയി. അവിടെ റേഡിയോയിലായിരുന്നു ജോലി. റേഡിയോക്ക് ഏറെ സാധ്യതയുള്ള സ്ഥലമാണവിടം.  അവിടെ നിരവധി നടൻമാരും നടിമാരും റേഡിയോയുടെ പരിപാടികൾക്ക് വരാറുണ്ട്. അങ്ങനെയിരിക്കെ ജോസേട്ടൻ റേഡിയോയുടെ പ്രോഗ്രാമിന് വന്നു. എനിക്കൊന്ന് അഭിനയിച്ചാൽ കൊള്ളാമെന്നുണ്ടെന്ന് അദ്ദേഹത്തോട് പറഞ്ഞു. അങ്ങനെയാണ് യൂത്ത് ഫെസ്റ്റിവലിൽ  നെഗറ്റീവ് വേഷം നൽകി സഹായിച്ചത്. ഈ സമയത്ത് മലയാള സിനിമയിലേക്ക് പൃഥ്വിരാജ്, ഇന്ദ്രജിത്ത്, നരേൻ ജയസൂര്യ തുടങ്ങി നിരവധിപേർ കടന്നുവന്നു.

പിന്നെ എന്തുകൊണ്ട് മുഖ്യധാരയിൽ എത്തിയില്ല?

അങ്ങനെ പറയാനാകില്ല. ഞാൻ ചെയ്ത വേഷങ്ങളെല്ലാം പ്രേക്ഷകർ ഇഷ്ടപ്പെട്ടവയായിരുന്നു. എനിക്ക് ഒരു പബ്‌ളിക് റിലേഷൻ ഇല്ല. ഒരാളുടെയും അടുത്തുചെന്ന് ചാൻസ് ചോദിച്ചിട്ടില്ല. സിനിമയിൽ സൗഹൃദങ്ങളെന്നു പറയുന്നത് വലിയൊരു ഘടകമാണ്. ഒരാളുടെയും മുന്നിൽച്ചെന്ന് ചാൻസ് ചോദിക്കുക എന്നത്  പ്രയാസമായിരുന്നു. നമുക്ക് പരിചയമുള്ള ആളായിരിക്കാം. പക്ഷേ തിരക്കുള്ള സമയത്ത് നമ്മൾ അവരെ വിളിച്ചാൽ ഒരുപക്ഷേ ബുദ്ധിമുട്ടാകുമോ എന്നൊക്കെ ചിന്തിച്ചാണ് അവരെ വിളിക്കാതിരുന്നത്. ഇപ്പോൾ കൈവന്നത് ഗുരുനാഥനുമായുള്ള ബന്ധം കൊണ്ടാകാം.


താരങ്ങൾക്ക് അവസരം കിട്ടാത്തതിനെ കുറിച്ച്?

സിനിമയിൽ  പരിശ്രമം കൂടി വേണം. എങ്കിലേ അവസരങ്ങൾ ലഭിക്കു. ഞാൻ ഇത്രയും നാൾ ഈസി ഗോയിംഗായിരുന്നു. വലിയ കുഴപ്പമില്ലാതെ പോയി. പക്ഷേ പിആർ സംവിധാനം  മോശമായിരുന്നു. ഒത്തിരി പരിമിതികൾ ഉണ്ടായിട്ടു  കുറേ പടങ്ങൾ ചെയ്തു.  ആഗ്രഹിച്ച രീതിയിൽ നല്ലൊരു സിനിമ വരണമെങ്കിൽ നമ്മുടെ ഭാഗത്തുനിന്നും ശ്രമമുണ്ടാകണം. എങ്കിലേ അത് സംഭവിക്കു. ഒരാൾ അയാളെത്തന്നെ എസ്റ്റാബ്‌ളിഷ് ചെയ്യാൻ ശ്രമിക്കാത്തിടത്തോളം കാലം ഒരിടത്തും എത്തില്ല. ഈ മേഖലയിലുള്ള പലരും കഠിനാധ്വാനം ചെയ്താണ്  വന്നിട്ടുള്ളത്. റെഡ് കാർപ്പറ്റിട്ട് വന്നവർ വളരെ കുറവായിരിക്കാം. അതിനുള്ള ശ്രമമില്ലാത്തതായിരിക്കാം ഒരു കരിയർ ഡെവലപ്പ്‌മെന്റ് ഉണ്ടാകാത്തത്.  ഇപ്പോൾ പണ്ടത്തെപ്പോലെയല്ല സിനിമാ. ടെക്‌നോളജി മാറി. കഥ നല്ലതാണെങ്കിൽ അഭിനയിക്കുന്നവർ ആരായാലും ആ സിനിമ വിജയിക്കും. പ്രേക്ഷകർക്ക് വേണ്ടത് കഥയാണ്. നല്ല സിനിമയാണെങ്കിൽ പ്രോത്സാഹിപ്പിക്കാനും കാണാനും പ്രേക്ഷകരുണ്ടാകും. സർഗ്ഗശക്തിയുള്ള ഏതൊരാൾക്കും സിനിമയെടുക്കാം.

പ്രതിഭാശേഷിയുള്ള ഏതൊരാൾക്കും അവസരമുണ്ട്. ഇന്നൊക്കെ യു ട്യൂബ് പോലുള്ള പ്‌ളാറ്റ്‌ഫോമുകളിൽ ഷോർട്ട് ഫിലിമുകൾ പ്രദർശിപ്പിക്കാം. മുമ്പ് അങ്ങനെയല്ലായിരുന്നു. ഷോർട്ട് ഫിലിമെടുത്താൽ ആരെയെങ്കിലും സ്വാധീനിച്ച് ചാനലുകളിൽ പ്രദർശിപ്പിക്കണമായിരുന്നു. ഇന്ന് നിരവധി പ്‌ളാറ്റ്‌ഫോമുകളുള്ള കഴിവുള്ള ഏതൊരാൾക്കും അവരുടെ സർഗ്ഗാത്മകത തെളിയിക്കാനും ഈ പ്‌ളാറ്റ്‌ഫോം ഉപയോഗിക്കാം.

ചെയ്തതിൽ വച്ച് ഏറ്റവും നല്ല വേഷം?

രണ്ട് വേഷങ്ങളാണ് ഇപ്പോഴും മനസിൽ നിറഞ്ഞു നിൽക്കുന്നത്. സിറ്റി ഓഫ് ഗോഡിലെ റിമാ കല്ലിംഗലിന്റെ ഭർത്താവിന്റെ വേഷം ഇഷ്ടമായി. ചിത്രം  വിജയിച്ചിരുന്നുവെങ്കിൽ എന്റെ കരിയർ മാറി മറിഞ്ഞേനെ.  ലിജോ ജോസ് പല്ലിശേ്ശരിയായിരുന്നു സംവിധായകൻ. എന്നെ കാണുമ്പോൾ പലരും പൊലീസ് ഓഫീസർ, കളക്ടർ, വക്കീൽ, ജഡ്ജി എന്നീ വേഷങ്ങൾ മാത്രമേ നൽകാറുള്ളു. എന്നാൽ അതിൽനിന്നൊക്കെ വ്യത്യസ്തമായി ലിജോ നൽകിയ വേഷമായിരുന്നു മെഹബൂബ്.  മദ്യപിച്ച് ലക്കുകെട്ട് ഭാര്യയെ പോലും കൂട്ടിക്കൊടുത്ത് ജീവിക്കുന്ന വേഷമായിരുന്നു അതിൽ. എന്റെ രൂപം വച്ച് അങ്ങനെ ആരും ഈ വേഷം തരാൻ തയാറാകില്ല. പക്ഷേ ലിജോ  ചലഞ്ചായി നൽകിയതാണ്. പക്ഷേ അത് വിജയിച്ചില്ല. മറിച്ചായിരുന്നുവെങ്കിൽ ഇന്ന് എന്റെ തലവര തന്നെ മാറിയേനെ. മറ്റൊരു വേഷം സ്വർണക്കടുവ എന്ന ചിത്രത്തിലേതാണ്. ബാർ മുതലാളിയായാണ് വേഷമിട്ടത്. ആ സിനിമയിൽ മാത്രമാണ് ഞാൻ മുണ്ടുടുത്തത്. അതുവരെ നേരത്തെ പറഞ്ഞ വേഷങ്ങളായിരുന്നു നൽകിയിരുന്നത്. ജിൻസോ, പാന്റോ മറ്റെന്തെങ്കിലുമേ ധരിച്ചിരുന്നുള്ളു. ഏറെ ആഗ്രഹമുള്ള ഒന്നാണ് മുണ്ടുടുക്കുക എന്നത്. എന്നെ സിനിമയിൽ ആരും മുണ്ടുടുക്കാൻ സമ്മതിക്കില്ല.  അവരെല്ലാം പാന്റ്‌സും ജീൻസുമൊക്കെയേ തരുന്നുള്ളു. എന്റെ രൂപം കണ്ടുള്ള വേഷങ്ങളായതുകൊണ്ടാകാം അങ്ങനെ. പക്ഷേ വീട്ടിൽ ഞാൻ തിരിച്ചാണ്. മുണ്ടുടുത്തേ നിൽക്കാറുള്ളു.

താരങ്ങളെ പ്രത്യേക വേഷങ്ങളിൽ കേന്ദ്രീകരിക്കുന്നെന്ന് തോന്നിയിട്ടുണ്ടോ?

ഒരേ വേഷം തന്നെ ഒരു നടന് ലഭിക്കുന്നത് എന്തുകൊണ്ടെന്നറിയില്ല. ഒരു സംവിധായകൻ എവിടെയാണോ മാറി ചിന്തിക്കുന്നത് അവിടെയാണ് ഒരു നടന്റെ കഴിവ് വളരുന്നത്. നല്ല വേഷങ്ങൾ കിട്ടുന്നത് ഒരു നടനെ സംബന്ധിച്ച് ഭാഗമാണ്. എപ്പോഴാണോ സംവിധായകൻ മാറി ചിന്തിക്കുന്നത് അവിടെയാണ് നടൻ കൂടുതൽ കഴിവുകൾ തെളിയിക്കാനാകൂ. ഒരുപക്ഷേ ഈസി കാസ്റ്റിംഗ് എന്നതുകൊണ്ടാകാം ഒരാൾക്ക് ഒരേതരം വേഷങ്ങൾ ലഭിക്കുന്നത്.

ചെയ്യാൻ ആഗ്രഹമുള്ള വേഷങ്ങൾ?

അങ്ങനെയൊന്നില്ല. ചെയ്യാൻ സാധിക്കുന്നതെന്തൊക്കെയാണോ അതെല്ലാം ചെയ്യണം. പിന്നെ ഒരു കഥ വായിക്കുമ്പോൾ ചിലത് നമുക്ക് ചെയ്യാൻ പറ്റും എന്ന തിരിച്ചറിവ് ഓരോ നടൻമാർക്കും ഉണ്ടെന്നാണ് വിശ്വാസം. അല്ലാതെ ഇന്ന വേഷമേ ചെയ്യൂ എന്ന നിർബന്ധമില്ല. എപ്പോഴും ആഗ്രഹിക്കുന്നത് വ്യത്യസ്തമായ വേഷങ്ങളാണ്. എല്ലാ അഭിനേതാക്കൾക്കും ഇത്തരം ആഗ്രഹങ്ങളുണ്ടാകും.

കുടുംബം?

ഭാര്യ പൂജ, മകൻ അഞ്ചാംക്‌ളാസ് വിദ്യാർത്ഥി നിരഞ്ജൻ. ഇപ്പോൾ തിരുവനന്തപുരത്താണ് താമസം.

 

കല്യാണം പാലുകാച്ചല്‍, പാലുകാച്ചല്‍ കല്യാണം! കഥ പറയാന്‍ എന്‍ പി അംബുജാക്ഷന്‍ വീണ്ടും വരും, ചിറകൊടിഞ്ഞ കിനാവുകള്‍ രണ്ടാം ഭാഗം

01 May, 2022

കുഞ്ചാക്കോ ബോബന്‍, റിമ കല്ലിംഗല്‍ താരജോഡികളായെത്തിയ ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രം റിലീസായിട്ട് ഏഴു വര്‍ഷം തികയുന്നു. പേരുപോലെ തന്നെ ഏറെ കൗതുകം നിറഞ്ഞ സിനിമയായിരുന്നു അത്. അഴകിയ രാവണനില്‍ എന്‍.പി. അംബുജാക്ഷനായി വേഷമിട്ട ശ്രീനിവാസന്‍, മമ്മൂട്ടിയോടു പറയുന്ന ഒരു കഥയുടെ പേരാണ് ചിറകൊടിഞ്ഞ കിനാവുകള്‍. അഴകിയ രാവണനില്‍ ശ്രീനിവാസന്‍ പറഞ്ഞ കഥയെ ഹാസ്യവും മറ്റു മേമ്പൊടിയും ചേര്‍ത്ത് വെള്ളിത്തിരയിലെത്തിക്കുകയായിരുന്നു സംവിധായകന്‍ സന്തോഷ് വിശ്വനാഥ്.

മമ്മൂക്ക ചിത്രം ഉറപ്പായും സംഭവിക്കും

08 Aug, 2021

ഓം ശാന്തി ഓശാന, ഒരു മുത്തശ്ശി ഗദ, സാറാസ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക മനസുകളിൽ ഇടം നേടിയ സംവിധായകനാണ് ജൂഡ് ആന്റണി ജോസഫ്. പ്രേമം, ആക്ഷൻ ഹീറോ ബിജു തുടങ്ങി പതിമൂന്നോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട് ജൂഡ്. അടുത്തിടെ അന്ന ബെന്നിനെ ടൈറ്റില്‍ കഥാപാത്രമാക്കി ജൂഡ് ആന്‍റണി സംവിധാനം ചെയ്‍ത "സാറാസ്" ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തിരുന്നു. ഒരു "ചിരിപ്പട"മല്ല സാറാസ് മറിച്ച് നര്‍മ്മത്തിന്‍റെ മേമ്പൊടിയോടെ വളരെ സൂക്ഷ്‍മതയോടെ ഒരു പ്രമേയം അവതരിപ്പിക്കുകയാണ് ചിത്രത്തിൽ. മികച്ച പ്രതികരണമാണ് സാറാസ് നേടിയത്. പുത്തൻ സിനിമ വിശേഷങ്ങൾ ജൂഡ് വെള്ളിനക്ഷത്രത്തോട് പങ്കുവെയ്ക്കുന്നു.

NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids