ഭീമന്റെ വഴിയിലൂടെ ചാക്കോച്ചന്റെ രസകരമായ യാത്ര

Posted by Dipin Mananthavady, 06 Dec, 2021

ദിപിന്‍ മാനന്തവാടി

 

കോവിഡ് പ്രതിസന്ധികളെ മറികടന്ന് തീയേറ്ററുകള്‍ തുറന്നതിന് ശേഷം ആദ്യമായി പ്രദര്‍ശനത്തിന് എത്തിയ കുഞ്ചാക്കോ ബോബന്‍ സിനിമയാണ് ഭീമന്റെ വഴി. ഇതിനകം പ്രേക്ഷകര്‍ തീയേറ്ററില്‍ ഏറ്റെടുത്തു കഴിഞ്ഞ ഭീമന്റെ വഴിയുടെ വിശേഷങ്ങള്‍ കുഞ്ചാക്കോ ബോബന്‍ വെള്ളിനക്ഷത്രം ഓണ്‍ലൈനോട് പങ്കുവയ്ക്കുന്നു.

 

തീയേറ്ററുകള്‍ വീണ്ടും സജീവമാകുമ്പോള്‍, ഭീമന്റെ വഴി പോലെ സാധാരണക്കാരന് ഏറ്റവും നന്നായി റിലേറ്റ് ചെയ്യാന്‍ കഴിയുന്ന ഒരു കഥയുമായി വീണ്ടും സിനിമയുടെ ഉത്സവാന്തരീക്ഷത്തിലേയ്ക്ക് മടങ്ങിയെത്തിയതിനെക്കുറിച്ച് തന്നെ ആദ്യം പറയാം?

 

ഏതാണ്ട് ഒന്നരവര്‍ഷത്തിലേറെ വീടിന്റെ നാലുചുമരുകള്‍ക്കുള്ളിലേയ്ക്ക് സിനിമയുടെ കാഴ്ച പരിമിതപ്പെട്ടിരുന്നു. വീടുകളിലിരുന്ന് മൊബൈലിലോ ടി.വി സ്‌ക്രീനിലോ മാത്രം സിനിമ കാണുന്ന ഒരു സാഹചര്യമാണ് ഉണ്ടായിരുന്നത്. ടി.വി ചാനലുകളെയോ ഒ.ടി.ടി പ്ലാറ്റ്ഫോമുകളെയോ ആയിരുന്നു ഇക്കാലത്ത് ആളുകള്‍ ആശ്രയിച്ചത്. ഒ.ടി.ടി പ്ലാറ്റ്ഫോമുകളുടെ സ്വാധീനം ഈ സമയത്ത് നമ്മള്‍ കണ്ടതാണ്. ത്രില്ലര്‍ സ്വഭാവമുള്ള ഡാര്‍ക്ക് സിനിമകളും സീരീസുകളുമാണ് ഇക്കാലത്ത് ഒ.ടി.ടികള്‍ പ്രധാനമായും പ്രേക്ഷകര്‍ക്ക് നല്‍കിയിരുന്നത്. ആളുകളെ സംബന്ധിച്ച് മറ്റൊരു തിരഞ്ഞെടുപ്പിന് സാധ്യതയില്ലായിരുന്നു. മുന്നിലെത്തുന്ന സിനിമകള്‍ കാണുക അതിന്റെ സ്വഭാവം ഇഷ്ടപ്പെടുക എന്നതിന് പ്രേക്ഷകര്‍ നിര്‍ബന്ധിതരായി. കോവിഡ് പ്രതിസന്ധികളെ തരണം ചെയ്ത് നമ്മുടെയെല്ലാം ജീവിതം ഏകദേശം സാധാരണ നിലയിലേയ്ക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. തീയേറ്ററുകള്‍ തുറക്കുകയും പ്രേക്ഷകര്‍ തിയേറ്ററിലേയ്ക്ക് മടങ്ങിയെത്തുകയും ചെയ്തു. ഈ ഘട്ടത്തില്‍ പ്രേക്ഷര്‍ക്ക് നല്‍കേണ്ടത് കുറച്ചുകൂടി ചിരിക്കാനും സന്തോഷിക്കാനും കഴിയുന്ന രസകരമായ സിനിമയായിരിക്കണം എന്ന ആഗ്രഹം ഭീമന്റെ വഴിയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച ടീമിനുണ്ടായിരുന്നു. അതിനാലാണ് ചിത്രീകണം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും സിനിമ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യപ്പെടണം എന്ന ആഗ്രഹത്തിന്റെ പുറത്ത് ഞങ്ങള്‍ കാത്തിരുന്നത്. ഒ.ടി.ടി റിലീസിന് നേരിട്ട് പോകാതെ, ഈ സിനിമ തിയേറ്ററില്‍ എത്തിയത് പ്രേക്ഷകരെ സ്ന്തോഷിപ്പിക്കുക ചിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. ഇപ്പോള്‍ നമ്മുടെ തിയേറ്ററുകളില്‍ നിന്നും കേള്‍ക്കുന്ന ചിരിയും കയ്യടിയുമെല്ലാം ഞങ്ങളുടെ സിനിമ ലക്ഷ്യം നിര്‍വ്വഹിച്ചു എന്നതിന്റെ സൂചനയാണ്. ഈയൊരു കാലഘട്ടത്തില്‍ ആശങ്കകളെല്ലാം മാറ്റിവച്ച് ചിരിയും സന്തോഷവും തിരികെ പിടിക്കാന്‍ സാധിക്കുന്ന അനുഭവങ്ങള്‍ ആളുകള്‍ക്ക് ആവശ്യമുണ്ടായിരുന്നു. അത്തരമൊരു അനുഭവം സമ്മാനിക്കാന്‍ ഭീമന്റെ വഴിക്ക് കഴിഞ്ഞുവെന്നാണ് സിനിമയുടെ വിജയം തെളിയിക്കുന്നത്.

 

ഭീമന്റെ വഴിയിലേയ്ക്ക് ചാക്കോച്ചന്‍ എത്തപ്പെട്ട വഴിയെക്കുറിച്ച് പറഞ്ഞാല്‍?

 

വേറൊരു സിനിമയുടെ കഥയുമായാണ് സംവിധായകന്‍ അഷ്റഫ് ഹംസയും ചെമ്പനും എന്റെയടുത്ത് വരുന്നത്. അഷ്റഫിന്റെ കഥയും സംവിധാനവും ചെമ്പന്‍ അതിന്റെ നിര്‍മ്മാതാവും അഭിനേതാവും എന്ന നിലയിലാണ് ആ സിനിമ വന്നത്. അതില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രമായി എന്നെയാണ് പരിഗണിച്ചത്. അതൊരു ഡാര്‍ക്ക് കഥയായിരുന്നു. ഇത്തരമൊരു പ്രതിസന്ധിഘട്ടത്തില്‍ ഒരു ഡാര്‍ക്ക് സിനിമ ചെയ്യുന്നതില്‍ താല്‍പ്പര്യക്കുറവുണ്ടായിരുന്നു. മാത്രമല്ല അടുത്തകാലത്തായി ഗൗരവസ്വഭാവമുള്ള സിനിമകളും കഥാപാത്രങ്ങളുമാണ് ചെയ്തുകൊണ്ടിരുന്നത്. അതില്‍ നിന്നും ഒരുമാറ്റം ഞാന്‍ ആഗ്രഹിച്ചിരുന്നു. പറഞ്ഞ കഥ പിന്നീട് ചെയ്യാം എന്നായിരുന്നു എന്റെ നിലപാട്. അപ്പോഴാണ് ചെമ്പന്‍ മറ്റൊരു കഥയുടെ ഔട്ട്ലൈന്‍ പറയുന്നത്. അത് യഥാര്‍ത്ഥത്തില്‍ നടന്ന ഒരു സംഭവം അടിസ്ഥാനപ്പെടുത്തിയുള്ള ഔട്ട്ലൈനായിരുന്നു. ഭീമന്‍ എന്ന പേരും വഴിപ്രശ്നത്തിന്റെ സംഭവവും കൊസ്തേപ്പ് പോലുള്ള നാട്ടിന്‍പുറത്തുകാരുടെ പേരുകളുമെല്ലാം രസകരമായി തോന്നി. അങ്ങനെയാണ് ആ കഥ വികസിപ്പിച്ചെടുത്താന്‍ നന്നാവുമെന്ന അഭിപ്രായം ഞാന്‍ പറയുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ നേരത്തെ പറഞ്ഞ സിനിമ തല്‍ക്കാലം മാറ്റിവച്ച് അവര്‍ ഇതിലേയ്ക്ക് ഇരിക്കുകയായിരുന്നു. ഓരോ തവണ കാണുമ്പോഴും കഥയുടെ പുരോഗതി ചെമ്പന്‍ പറയുമ്പോള്‍ അത് കൂടുതല്‍ കൂടുതല്‍ രസകരമായി തോന്നിയിരുന്നു. നമ്മുടെ ജീവിതം വളരെയേറെ ആശങ്കകള്‍ സമ്മാനിക്കുന്ന കാലത്തിലൂടെ കടന്നുപോകുമ്പോള്‍ ആശ്വാസം പകരുന്ന രസകരമായ കഥാസാഹചര്യവും കഥാപാത്രങ്ങളുമെന്ന നിലയിലാണ് സിനിമ മനസ്സില്‍ ഇടംപിടിച്ചത്. അങ്ങനെ ചിത്രീകരണത്തിന് മുമ്പായി തന്നെ മനസ്സിന് വളരെ താല്‍പ്പര്യം തോന്നുന്ന രീതിയില്‍ കഥയുടെ ഓരോ ഘട്ടങ്ങളും വികസിച്ചുവന്ന ഒരു സിനിമയായിരുന്നു ഭീമന്റെ വഴി.

 

ചോക്ലേറ്റ് നായകന്റെ ഇമേജ് ബ്രേക്ക് ചെയ്ത് സിനിമയാണ് എല്‍സമ്മ എന്ന ആണ്‍കുട്ടി. അഞ്ചാംപാതിരയിലെ അന്‍വര്‍ ഹുസൈന്‍ മറ്റൊരു ഇമേജ് ബ്രേക്കായിരുന്നു. ഇപ്പോള്‍ നാട്ടിന്‍പുറത്തിന്റെ പശ്ചാത്തലത്തില്‍ പറയുന്ന ഭീമന്റെ വഴി നന്മമാത്രമുള്ള സാധാനാട്ടിന്‍പുറത്തുകാരന്‍ എന്ന ഇമേജിനെയും ബ്രേക്ക് ചെയ്യുന്നുണ്ട്. ബോധപൂര്‍വ്വമായ ഒരു തിരഞ്ഞെടുപ്പ് ഇതിനെല്ലാം പിന്നിലുണ്ടോ?

 

ബോധപൂര്‍വ്വവും അല്ലാതെയുമുള്ള തിരഞ്ഞെടുപ്പ് എന്ന് തന്നെ പറയാം. ഇമേജ് ബ്രേക്കിംഗ് ഒരുപാട് ആഗ്രഹിച്ച അഭിനേതാവാണ് ഞാന്‍. ആ രീതിയില്‍ നോക്കുമ്പോള്‍ ഈ പറഞ്ഞ സിനിമകളെല്ലാം വേറിട്ട ഇമേജ് നല്‍കിയിട്ടുള്ള സിനിമകളാണ്. ആ രീതിയില്‍ ഒരു അഭിനേതാവ് എന്ന നിലയില്‍ പ്രേക്ഷകര്‍ നമ്മളെ സ്വീകരിക്കുന്നു എന്നത് ഒരു ഭാഗ്യമായി ഞാന്‍ കരുതുന്നു. ഭീമന്‍ വളരെ സാധാരണക്കാരായ ഭൂരിപക്ഷ ചെറുപ്പക്കാരുടെയും പ്രതിനിധിയാണ്. എല്ലാവരിലും വ്യത്യസ്തമായ സ്വഭാവങ്ങളുടെ നിഴലുകള്‍ ഉണ്ടാകും. നല്ലതും മോശവുമായ കാര്യങ്ങള്‍ ആളുകളില്‍ ഉണ്ടാകും. സാഹചര്യങ്ങള്‍ക്കനുസരിച്ച് അതില്‍ ഏതാണ് ആളുകള്‍ ഏറ്റവും കൂടുതല്‍ പ്രകടിപ്പിക്കുന്നത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയാവും അവരുടെ മൊത്തത്തിലുള്ള സ്വഭാവം നമ്മള്‍ വിലയിരുത്തുക. ഭീമന് അല്പം ചുറ്റിക്കളിയും കാര്യങ്ങളൊക്കെയുണ്ട്, പക്ഷെ അത് മറ്റുള്ളവരെ ദ്രോഹിക്കുന്ന രീതിയിലുള്ളതല്ല. വഴിയുടെ പ്രശ്നമാണ് ഒരവസരത്തില്‍ ജീവിതത്തിലെ ഏറ്റവും വലിയകാര്യമായി ഭീമന്റെ മുമ്പില്‍ വരുന്നത്. അതിനായി മുന്നിട്ടിറങ്ങുമ്പോള്‍, നേരായവഴിയിലൂടെ അത് മുന്നോട്ടുപോകാതെ വരുമ്പോള്‍, പ്രതിസന്ധിഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ കുറച്ചുവളഞ്ഞ വഴി എടുക്കാനും ഭീമന്‍ ശ്രമിക്കുന്നുണ്ട്. അത്തരത്തിലുള്ള ഒരുപാട് ആളുകളെ നമുക്ക് നിത്യജീവിതത്തില്‍ കണ്ടെടുക്കാന്‍ സാധിക്കും. ഇത് യഥാര്‍ത്ഥത്തില്‍ നടന്ന കഥ ആയതിനാല്‍ തന്നെ ഇതിലെ കഥാപാത്രങ്ങളും കൂടുതല്‍ റിയലിസ്റ്റിക്കാണ്. അതിനാല്‍ തന്നെ ആളുകള്‍ക്ക് കൂടുതല്‍ റിലേറ്റ് ചെയ്യാന്‍ സാധിക്കുന്നന്ന കഥയും കഥാസാഹചര്യവും കഥാപാത്രങ്ങളും ഈ സിനിമയിലുണ്ട്. ഇമേജ് ബ്രേക്കിംഗ് എന്ന നിലയില്‍ ബോധപൂര്‍വ്വമായ ശ്രമത്തിന് പകരം വളരെ ജൈവികമായ ഒരു വ്യത്യസ്തത ഈ കഥാപാത്രത്തിന് ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഇമേജ് ബ്രേക്കിംഗിന് വേണ്ടിയുള്ള മന:പൂര്‍വ്വമായ തല്ലിപ്പഴുപ്പിക്കല്‍ ഇതിലെ കഥാപാത്രത്തിനില്ല. അതുകൊണ്ടാണ് ഭീമന്‍ ഒരു സാധാരണക്കാരനായ വ്യത്യസ്ത കഥാപാത്രമായി ആളുകളുടെ മനസ്സില്‍ ഇടം നേടുന്നതെന്നാണ് കരുതുന്നത്.

 

കഥ കേള്‍ക്കുമ്പോഴും പിന്നീട് അഭിനയിക്കുമ്പോഴും ഇപ്പോള്‍ അത് സിനിമയായി കാണുമ്പോഴും ഒരു പ്രേക്ഷകന്‍ എന്ന നിലയിലും ഒരു അഭിനേതാവ് എന്ന നിലയിലും ഈ സിനിമയില്‍ ഏറ്റവും എക്സൈറ്റഡായ എലമെന്റ് എന്തായിരുന്നു?

 

നായകന്‍ എന്നതിനെക്കാള്‍ ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ നോക്കുമ്പോഴാണ് ഈ സിനിമ എന്നെ ഏറ്റവും കൂടുതല്‍ എക്സൈറ്റ് ചെയ്യിച്ചിട്ടുള്ളത്. പ്രത്യേകിച്ചും അതിന്റെ ക്ലൈമാക്സ്. ക്ലൈമാക്സ് ഭാഗത്തെ അടി ആളുകള്‍ മനസ്സ് നിറഞ്ഞ് സ്വീകരിച്ച് തിയേറ്റര്‍ വിട്ട് പോകുന്നു എന്നുള്ളത് സിനിമയെ സംബന്ധിച്ച് പ്രധാനമാണ്. കഥ കേട്ടപ്പോള്‍ പ്രേക്ഷകന്‍ എന്ന നിലയില്‍ എന്നെ ഏറ്റവും കൂടുതല്‍ എക്സൈറ്റ് ചെയ്യിച്ച എലമെന്റ് ഇതായിരുന്നു. ഈ സിനിമയെന്നല്ല മറ്റു സിനിമകള്‍ വരുമ്പോഴും ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ എന്നെ എക്സൈറ്റ് ചെയ്യിക്കുന്ന എലമെന്റ്സ് ഉണ്ടെങ്കില്‍ മാത്രമേ സിനിമ വിജയിക്കുകയുള്ളു. അല്ലെങ്കില്‍ എനിക്ക് മാത്രമേ എക്സൈറ്റ്മെന്റ് ഉണ്ടാകൂ, പ്രേക്ഷകര്‍ക്ക് ഉണ്ടാകില്ല, ആ സിനിമ പരാജയപ്പെടുകയും ചെയ്യും.(ചിരിക്കുന്നു...)

 

ചെമ്പന്‍ വിനോദ് എന്ന അഭിനേതാവിനെ നമുക്കറിയാം. എന്നാല്‍ ചെമ്പന്‍ വിനോദ് എന്ന തിരക്കഥാകൃത്തിനെ എങ്ങനെയാണ് വിലയിരുത്തുന്നത്?

 

ചെമ്പന്‍ എന്ന തിരക്കഥാകൃത്ത് വളരെ കൂളായിട്ടുള്ള ആളാണ്. ആ ഒരു ഈസിനെസ്സ് ഭീമന്റെ വഴിയില്‍ കഥയിലും ഡയലോഗിലുമെല്ലാം വന്നിട്ടുണ്ട്. സോ കോള്‍ഡായ ബിംബങ്ങളെ ഒന്നുമാറ്റിപ്പിടിച്ച് മറ്റൊരു രീതിയിലേയ്ക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്ന ആളാണ് ചെമ്പന്‍. സാധാരണ സീനുകളില്‍ പോലും ആകാംക്ഷയുണ്ടാക്കുന്ന ചെറിയൊരു ട്വീസ്റ്റ് കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിക്കാറുണ്ട്. ഭീമന്റെ വഴിയില്‍ അവിടെയും ഇവിടെയുമായും പ്രത്യേകിച്ച് ക്ലൈമാക്സ് രംഗത്ത് രസകരമായ ട്വീസ്റ്റ് വന്നിട്ടുണ്ട്. അത് ഡയലോഗിലാവാം ചിലപ്പോള്‍ ചെറിയൊരു നോട്ടത്തിലാവാം. സ്‌ക്രിപ്റ്റായി എഴുതിക്കൊണ്ടു വന്നതിനെക്കാള്‍ ചെമ്പന്‍ കഥപറഞ്ഞപ്പോള്‍ ഉണ്ടായിരുന്ന ഒരു തമാശയുണ്ട്. നല്ലൊരു കഥപറച്ചിലുകാരനാണ് ചെമ്പന്‍. കഥ പറഞ്ഞത് പോലെ സിനിമ എടുക്കാന്‍ സാധിക്കുകയാണെങ്കില്‍ സിനിമ പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. ഭീമന്റെ വഴിയില്‍ സംഭവിച്ചത് അത് തന്നെയാണ്.

 

 

കല്യാണം പാലുകാച്ചല്‍, പാലുകാച്ചല്‍ കല്യാണം! കഥ പറയാന്‍ എന്‍ പി അംബുജാക്ഷന്‍ വീണ്ടും വരും, ചിറകൊടിഞ്ഞ കിനാവുകള്‍ രണ്ടാം ഭാഗം

01 May, 2022

കുഞ്ചാക്കോ ബോബന്‍, റിമ കല്ലിംഗല്‍ താരജോഡികളായെത്തിയ ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രം റിലീസായിട്ട് ഏഴു വര്‍ഷം തികയുന്നു. പേരുപോലെ തന്നെ ഏറെ കൗതുകം നിറഞ്ഞ സിനിമയായിരുന്നു അത്. അഴകിയ രാവണനില്‍ എന്‍.പി. അംബുജാക്ഷനായി വേഷമിട്ട ശ്രീനിവാസന്‍, മമ്മൂട്ടിയോടു പറയുന്ന ഒരു കഥയുടെ പേരാണ് ചിറകൊടിഞ്ഞ കിനാവുകള്‍. അഴകിയ രാവണനില്‍ ശ്രീനിവാസന്‍ പറഞ്ഞ കഥയെ ഹാസ്യവും മറ്റു മേമ്പൊടിയും ചേര്‍ത്ത് വെള്ളിത്തിരയിലെത്തിക്കുകയായിരുന്നു സംവിധായകന്‍ സന്തോഷ് വിശ്വനാഥ്.

മമ്മൂക്ക ചിത്രം ഉറപ്പായും സംഭവിക്കും

08 Aug, 2021

ഓം ശാന്തി ഓശാന, ഒരു മുത്തശ്ശി ഗദ, സാറാസ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക മനസുകളിൽ ഇടം നേടിയ സംവിധായകനാണ് ജൂഡ് ആന്റണി ജോസഫ്. പ്രേമം, ആക്ഷൻ ഹീറോ ബിജു തുടങ്ങി പതിമൂന്നോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട് ജൂഡ്. അടുത്തിടെ അന്ന ബെന്നിനെ ടൈറ്റില്‍ കഥാപാത്രമാക്കി ജൂഡ് ആന്‍റണി സംവിധാനം ചെയ്‍ത "സാറാസ്" ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തിരുന്നു. ഒരു "ചിരിപ്പട"മല്ല സാറാസ് മറിച്ച് നര്‍മ്മത്തിന്‍റെ മേമ്പൊടിയോടെ വളരെ സൂക്ഷ്‍മതയോടെ ഒരു പ്രമേയം അവതരിപ്പിക്കുകയാണ് ചിത്രത്തിൽ. മികച്ച പ്രതികരണമാണ് സാറാസ് നേടിയത്. പുത്തൻ സിനിമ വിശേഷങ്ങൾ ജൂഡ് വെള്ളിനക്ഷത്രത്തോട് പങ്കുവെയ്ക്കുന്നു.

NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids