Posted by വി.ജി നകുല്‍, 21 May, 2016
കമ്മട്ടിപ്പാടം എന്ന ചലച്ചിത്രത്തിന്റെ റിലീസിന് മുന്‍പ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ പി. ബാലചന്ദ്രന്‍ പറഞ്ഞത് ഓര്‍മ്മയിലുണ്ട് കമ്മട്ടിപ്പാടം എന്ന ചലച്ചിത്രസൃഷ്ടി പൂര്‍ണ്ണമാകുന്നതോടു കൂടിയേ അതിന്റെ തിരക്കഥയും പൂര്‍ണ്ണമാകുന്നുള്ളൂ എന്ന്.
അത് ചിത്രം കാണുമ്പോള്‍ കാണിയ്ക്കും ബോധ്യപെ്പടുന്നു. ഒരു അച്ചടി വടിവുള്ള ടിപ്പിക്കല്‍ തിരക്കഥയുടെ അസാന്നിധ്യവും, ദൃശ്യങ്ങളുടെ ഭംഗിയിലും, സംഭവങ്ങളുടെ വികാസത്തിലും രൂപീകരിക്കപെ്പടുന്ന കാണലും കമ്മട്ടിപ്പാടത്തെ സാധാരണ പ്രേക്ഷകന് രസിക്കുവാന്‍ സാധ്യതയില്ലാത്ത ഒരു ആഖ്യാനമാക്കുന്നു.
കമ്മട്ടിപ്പാടം എന്നത് എറണാകുളം ജില്ലയിലെ അഥവാ കൊച്ചിയുടെ ഹൃദയഭാഗത്തുള്ള ഒരു സ്ഥലം. തികച്ചും ഗ്രാമീണമായിരുന്ന വയലുകളും ചതുപ്പും സാധാരണ മനുഷ്യരും നിറഞ്ഞ അവിടം കാലക്രമേണ നഗരമായിപ്പരിണമിച്ചപ്പോൾ സംഭവിച്ച മൂല്യച്ചുതികളും, ആ നാടിന്റെ തനിമയുള്ള മനുഷ്യന്‍ ആ നാഗരിക കൃത്രിമത്വങ്ങളോട് സമരസപെ്പടുവാനാകാതെ, അപരിഷ്‌കൃതരായി തുടച്ചു നീക്കപ്പെടുന്നതുമാണ് ചിത്രം സഞ്ചരിക്കുന്ന അടിസ്ഥാന രേഖ. പക്ഷേ ആ രേഖ കാണിയെ വ്യക്തതയോടെ ബോധ്യപെ്പടുത്താന്‍ ചിത്രത്തിന്റെ സ്രഷ്ടാക്കള്‍ക്ക് സാധിച്ചതുമില്ല. പാരിസ്ഥിതികമായ ഒരു കഥാവസ്തു, അവ്യക്തമായ ഹിംസയില്‍ മുങ്ങി എന്തിനെന്നോ, ഏതിനെന്നോ അറിയാത്ത ഒന്നായി ഒതുങ്ങിപ്പോകുന്നു.
ബോബെയില്‍ സ്വന്തം ജീവിതം പണയം വച്ച് കാശുള്ളവന്റെ സംരക്ഷകനായി അഥവാ ബോഡി ഗാര്‍ഡായി ജീവിക്കുന്ന കൃഷ്ണന് ഏറെക്കാലത്തിനു ശേഷം തന്റെ പ്രിയപ്പെട്ട കൂട്ടുകാരന്റെ ടെലഫോണ്‍ കോള്‍ വരുന്നിടത്താണ് കഥ കമ്മിപ്പാടത്തിലേക്ക് പൂര്‍ണ്ണമായും പറിച്ചു നടപ്പെടുന്നത്. അതിനു മുന്‍പ് ചിത്രാദ്യത്തില്‍ കമ്മട്ടിപ്പാടത്തിന്റെ ഹിംസയെ കാണുന്ന കൃഷ്ണന്റെയും കൂട്ടുകാരന്റെയും അവന്റെ ചേട്ടന്റെയും കുട്ടിക്കാലം കാണിക്കുന്നുണ്ട്. ആഖ്യാനത്തില്‍ തന്റെ സ്ഥിരം ശൈലിയില്‍ തന്നെ കമ്മട്ടിപ്പാടം ഒരുക്കുകയാണ് സംവിധായകന്‍ രാജീവ് രവി. തിരക്കഥയെന്നത് ചലച്ചിത്രസൃഷ്ടിക്ക് അത്ര അത്യന്താപേക്ഷിതമായ ഒന്നല്ല എന്ന് രാജീവ് വിശ്വസിക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ സമൂഹത്തിലെ അരുകുകളിലേക്ക് നീക്കി നിര്‍ത്തപ്പെട്ട കുറച്ച് മനുഷ്യരുടെ അതിജീവനശ്രമമാണ് കമ്മട്ടിപ്പാടം എന്നു കൂടിപ്പറയാം. അവരതിന് തിരഞ്ഞെടുക്കുന്നതാകട്ടെ മാന്യപൊതുബോധം തെറ്റ് എന്ന് വിധിയെഴുതിയ ഹിംസയുടെ വഴിയും.
കമ്മട്ടിപ്പാടത്തിലെ കറുത്ത മനുഷ്യര്‍ക്കിടയില്‍ വന്നു പെടുന്ന വെളുത്ത മനുഷ്യരുടെ കുടുംബമാണ് നായകനെ നിര്‍മ്മിക്കുന്നത്. പക്ഷേ അവനെ തെറ്റുകാരനാക്കുന്നത് കറുത്ത മനുഷ്യരുടെ സഹവാസമാണെന്ന് ചിത്രം പറഞ്ഞു വയ്ക്കുന്നു. അവന്റെ സമപ്രായക്കാരനായ ചങ്ങാതി ഗംഗനും, അനിത എന്ന ഗംഗന്റെ ബന്ധുകൂടിയായ അവന്റെ കാമുകിയും, ഗംഗന്റെ ചേട്ടനും അവന്റെ ആരാധ്യപുരുഷനായ ബാലനും ഒക്കെ കറുത്ത മനുഷ്യരുടെ, മണ്ണിന്റെ മക്കളുടെ, കമ്മട്ടിപ്പാടത്തിന്റെ പ്രതിനിധികളാണ്. അവരെല്ലാം തന്നെ ഒടുവില്‍ കറുത്തവര്‍ക്ക് സമൂഹം കല്‍പ്പിക്കുന്ന ദുരന്തങ്ങളിലേക്ക് വീണു പോകുന്നുമുണ്ട്. എല്ലാം നഷ്ടപെ്പട്ട് ബോംബെയ്ക്ക് പോയ കൃഷ്ണന്‍ ഒടുവില്‍ തിരിച്ചു വരുന്നത് ഗംഗനെ തേടിയാണ്. അവനെ പിന്‍തുടരുന്ന അപകടത്തില്‍ നിന്ന് അവനെ രക്ഷിക്കാനാണ്. എന്നാല്‍ അവന് ഗംഗനെ രക്ഷിക്കാനാകുന്നുമില്ല.
നേരത്തേ സൂചിപ്പിച്ചതുപോലെ മനോഹരമായ കാഴ്ചകള്‍ കൊണ്ട് പറഞ്ഞു പഴകിയ ക്വട്ടേഷന്‍ കഥകളെയനുസ്മരിപ്പിക്കുന്ന പലപേ്പാഴും ചിത്രം മികച്ച നടന്‍മാരുടെ മികച്ച പ്രകടനത്താല്‍ മാത്രമാണ് മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യത്തെ പലപേ്പാഴും സഹനീയമാകുന്നത്. എങ്ങുമെത്താത്ത പോലെ ടിപ്പിക്കല്‍ പ്രതികാരകഥയുടെ ചെടിപ്പ് പേറുന്ന കൈ്‌ളമാക്‌സും കൂടിയായപ്പോള്‍ ചിത്രം ഉദ്ദേശിച്ചതെന്തോ അത് സാധ്യമാക്കുന്നില്ല.. ദുല്‍ഖറിന്റെ ആദ്യ ചിത്രത്തെപ്പോലും പല ഘട്ടങ്ങളിലും ചിത്രം ഓര്‍മ്മയില്‍ കൊണ്ടു വരുന്നു.
കൃഷ്ണന്‍ എന്ന നായകകഥാപാത്രമായി ദുല്‍ഖര്‍ സല്‍മാന്‍ മികച്ച പ്രകടനം തന്നെ നടത്തി. കാലഘട്ടങ്ങളെ പ്രതിഫലിപ്പിക്കാന്‍ ദുല്‍ഖറിന്റെ ശൈലിക്ക് അനായാസം സാധിക്കുന്നു. ഗംഗനായി അഭിനയിക്കുന്ന വിനായകന്‍ അഭിനയപാടവം കൊണ്ട് യുവതാരങ്ങളുടെ പട്ടികയില്‍ ആദ്യ അഞ്ചിലാണ് എന്ന് തെളിയിച്ചു. ഗംഗനായി മറ്റൊരു നടനെ ഇനി സങ്കല്‍പ്പിക്കുക അസാധ്യം. ഷൈന ടോം ചാക്കോ, വിനയ് ഫോര്‍ട്ട് തുടങ്ങി മികച്ച അഭിനേതാക്കള്‍ക്ക് കാര്യമായി ഒന്നും ചെയ്യാനില്ലാത്ത വേഷങ്ങളായിരുന്നു.
കമ്മട്ടിപ്പാടത്തിന്റെ ചതുപ്പില്‍ കട്ടച്ചോരകൊണ്ടടയാളപ്പെടുത്തപ്പെടുന്ന സ്‌നേഹബന്ധങ്ങളുടെ, സൗഹൃദങ്ങളുടെ, പ്രണയത്തിന്റെ, ബന്ധുത്വങ്ങളുടെ ചിതറിയ ആഖ്യാനം മാത്രമാണ് ചിത്രം. എങ്കിലും സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കേറ്റ് നല്‍കത്തക്ക ഹിംസ ചിത്രത്തിലില്ല എന്ന് പലപ്പോഴും തോന്നിപ്പോയി. പൂര്‍ണ്ണമായ വ്യാഖ്യാനങ്ങളോ, വിശധീകരണങ്ങളോ ഇല്ലാതെ വന്നുപോകുന്ന കഥാപാത്രങ്ങള്‍ പലതും കമ്മട്ടിപ്പാടത്തിന്റെ കാഴ്ചയെ അസ്വസ്ഥമാക്കുന്നു.
Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it
The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.
After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.
Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids