Posted by വി.ജി നകുല്‍, 13 May, 2016
മുദ്ദുഗൗ ഒരു കുഞ്ഞ് സിനിമയാണ്. കൗതുകമുള്ള, ചെറുചിരിയോടെ കണ്ടിരിക്കാവുന്ന പുതുമയുള്ള സംരംഭം. രസകരമായ കാഴ്ചകള്‍ വളരെ സിനിമാറ്റിക്കായി അടുക്കി വച്ച രണ്ടരമണിക്കൂര്‍ എന്ന് ഒറ്റവാക്കില്‍ വിശേഷിപ്പിക്കാം. ചുരുക്കത്തില്‍ മഹത്തരമായ ചലച്ചിത്രസൃഷ്ടി പ്രതീക്ഷിച്ച് ചെല്ലുന്നവരെയല്ല , കുറച്ച് സമയം എല്ലാ ബൗദ്ധികതകളുമിറക്കി വച്ച് ആസ്വദിക്കുവാന്‍ ചെല്ലുന്നവരെയാണ് ഈ ചലച്ചിത്രം തൃപ്തിപ്പെടുത്തുക.
ഒരു ഉമ്മയുണ്ടാക്കുന്ന പൊല്ലാപ്പുകളാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. കഥയെന്ന നിലയില്‍ വിവരിക്കത്തക്ക സംഗതികളൊന്നും ഇല്ല . അധോലോക രാജാവ് രാമകൃഷ്ണന്‍ ബോണക്കാട് എന്ന റാംബോയുടെയും, റാംബോയുടെ സാമ്രാജ്യം ഒരു ഉമ്മ കൊണ്ട് തകര്‍ത്തുകളഞ്ഞ ഭരത് എന്ന ഇരുപതുകാരന്‍െറയും കഥ. അതിലുള്‍പ്പെടുന്ന കുറച്ച് മനുഷ്യരും, അവര്‍ ചെന്നുപെടുന്ന പ്രതിസന്ധികളും. സമാന്തരമായി നീങ്ങുന്ന ഭരത് - ഗംഗ ജോഡികളുടെ പ്രണയവും, അതിന്‍െറ കുഞ്ഞ് കുഞ്ഞ് രസങ്ങളും. അത്രയുമാണ് ആകെ മുദ്ദുഗൗ.
അത്രയും മികച്ചതല്ലാത്ത തിരക്കഥയെ അതിലും മികച്ച സംവിധാനശൈലികൊണ്ട് മനോഹരമാക്കുന്നുണ്ട് നവാഗതനായ വിപിന്‍ ദാസ്. തെറ്റു പറയരുതല്ലോ തനിക്ക് സിനിമയില്‍ ചിലതൊക്കെ ചെയ്യുവാനാകും എന്ന് കന്നി സംരംഭം കൊണ്ട് തന്നെ വിപിൻ തെളിയിച്ചിട്ടുണ്ട്. മലയാളിക്ക് അത്ര പരിചിതമല്ലാത്ത, സ്പൂഫിന്‍െറ തൊങ്ങലുകള്‍ പരോക്ഷമായി തുന്നിപ്പിടിച്ചിട്ടുണ്ട് ചിത്രത്തില്‍. തമിഴില്‍ നവതലമുറ സിനിമക്കാര്‍ക്ക് പ്രിയങ്കരമായ ഒരാഖ്യാന ശൈലിയിലാണ് മുദ്ദുഗൗ ഒരുക്കിയിരിക്കുന്നത്. അതിനെ അന്ധമായി അനുകരിക്കാതെ കേരളത്തിന്‍െറ ചുറ്റുപാടിലേക്ക് വേണ്ട വിധം എടുത്തു വച്ചിരിക്കുന്നു സംവിധായകന്‍. ചിരിയുടെ പീര വേണ്ടയിടങ്ങളില്‍ കൃത്യമായി ഇട്ടുപോകുന്നുമുണ്ട്.
ഭരത് എന്ന നായക കഥാപാത്രമായി ഗോകുല്‍ സുരേഷ് തന്‍െറ അരങ്ങേറ്റം ഗംഭീരമാക്കി. പരിചയസമ്പനായ ഒരു അഭിനേതാവിന്‍െറ ചലനങ്ങളോടെ കഥാപാത്രത്തെ അനായാസമായി അവതരിപ്പിക്കുതിന് ഗോകുല്‍ ഒരു വലിയ പരിധി വരെ വിജയിച്ചിരിക്കുന്നു. ഭാവിപ്രതീക്ഷകള്‍ ഈ ചെറുപ്പക്കാരനില്‍ ചാര്‍ത്തിക്കൊടുക്കുതില്‍ തെറ്റില്ല . കഥാപാത്രം ആവശ്യപ്പെടുന്ന കുട്ടിത്തം കലര്‍ന്ന ഭാവങ്ങളും, ചലനങ്ങളും അയാളില്‍ സുരക്ഷിതമാണ്. നായികയായ ഗംഗയായി അര്‍ത്ഥനയും തന്റെ വേഷം ഭംഗിയാക്കി. ഒപ്പം റാംബോ എന്ന വില്ലൻ വേഷത്തില്‍ വിജയ് ബാബുവും തിളങ്ങി. കമ്മാരി, പുത്തരി എന്നീ കോമിക്ക് ഗുണ്ടകളായി സൗബീന്‍ സാഹിറും, കണാരന്‍ ഹരീഷും, പടയപ്പ പത്മനാഭന്‍ എന്ന പോലീസ് ഓഫീസറായി ബൈജുവും, പടയപ്പയുടെ അമ്മായി അപ്പനായ മുഴുക്കുടിയനായി ഇന്ദ്രന്‍സും ചിരിപ്പിക്കുന്നുണ്ട്.
അപാകതകള്‍ പലതുണ്ടെങ്കിലും, മുന്‍ അനുഭവമില്ലാത്ത ഒരു കഥയെ വികസിപ്പിച്ച് ഒരു ചലച്ചിത്രം സൃഷ്ടിക്കുന്നതില്‍ അണിയറപ്രവര്‍ത്തകര്‍ നടത്തിയ ശ്രമം അഭിനന്ദനം അര്‍ഹിക്കുന്നു. രാഹുല്‍ രാജിന്‍െറ സംഗീതവും, ഛായാഗ്രഹണവും, എഡിറ്റിംഗും നന്ന്. വേഗത്തില്‍ വലിയ സങ്കീര്‍ണ്ണതകള്‍ക്ക് ഉടകൊടുക്കാത്തതെങ്കിലും, ധൃതിപിടിച്ചതെനുഭവപ്പെട്ട ക്ളൈമാക്സ് കുറച്ച് കൂടി നാന്നാക്കാമായിരുന്നു. ഒപ്പം ഒഴിവാക്കാമായിരുന്ന ചില ലോജിക്കില്ളായ്മകളും മുഴച്ചു നില്‍ക്കുന്നു.
Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it
The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.
After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.
Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids