Posted by Arunima S , 23 Nov, 2020
അന്ധമായി വിശ്വസത്തെ കൂട്ടു പിടിക്കുന്നവരെയും അതിനെ മുതലെടുക്കുന്നവരെയും ആക്ഷേപഹാസ്യത്തിലൂടെ വരച്ചു കാട്ടുകയാണ് മൂക്കുത്തി അമ്മൻ എന്ന സിനിമ. ആർ ജെ ബാലാജിയും, എൻ ജെ ശരവണനും ചേർന്ന് സംവിധാനം ചെയ്ത ചിത്രത്തിൽ നായികയായി എത്തുന്നത് ലേഡി സൂപ്പർസ്റ്റാർ നയൻതാരയാണ്. നയൻതാരയ്ക്കൊപ്പം ആർ ജെ ബാലാജി, ഉർവ്വശി, അജയ് ഘോഷ് തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ എന്ന മാധ്യമത്തിലൂടെയാണ് ദീപാവലിക്ക് ചിത്രം ഡിജിറ്റൽ റിലീസ് ചെയ്തത്.ഏകദേശം മലയാളത്തിലെ ടിയാൻ സിനിമ നൽകുന്ന സന്ദേശം ഹാസ്യരീതിയിൽ കാഴ്ചക്കാരനിലെത്തിക്കാൻ ശ്രമിക്കുന്നതാണ് ഈ ചിത്രം. വിശ്വാസത്തെക്കുറിച്ച് സംസാരിക്കുക, വിമർശിക്കുക എന്നത് അതിനുള്ളിൽ നിന്നുകൊണ്ട് ചെയ്യുന്നതാണ് നല്ലതെന്ന് പറയുകയാണ് സിനിമ. വിശ്വാസത്തെ കച്ചവടമാക്കുന്ന ആൾദൈവങ്ങൾക്കെതിരെ തുറന്നടിക്കുക കൂടിയാണ് മൂക്കുത്തി അമ്മൻ എന്ന തമിഴ് ചിത്രം.
അതിനാലാണ് ആൾദൈവങ്ങളുടെ കള്ളക്കളിയേയും ഭക്തരുടെ അമിതവിശ്വാസത്തിന് പിന്നിലെ രഹസ്യവും തുറന്നുകാട്ടാനായി ദേവിയെ കൂട്ടുപിടിച്ചിരിക്കുന്നത്.ആക്ഷേപഹാസ്യത്തിൻ്റെ സഹായത്തോടെ ഇന്ന് സമൂഹത്തിൽ നടക്കുന്ന പ്രശ്നത്തെക്കുറിച്ച് നമ്മിൽ ബോധമുണ്ടാക്കാൻ ശ്രമിക്കുകയാണ് ഈ നയൻതാര ചിത്രം മുന്നോട്ട് പോകുന്നത് നർമ്മത്തിൻ്റെ വഴിയിലൂടെയാണ് . സ്വന്തമായി ഓഫീസ് പോലുമില്ലാത്ത ലോക്കൽ വാർത്ത ചാനൽ റിപ്പോർട്ടറായ രാമസാമിയിലൂടെയാണ് ചിത്രം തുടങ്ങുന്നത്. നാട്ടിലെ പതിനൊന്ന് ഏക്കറോളം വരുന്ന ഭൂമിയിൽ ഒരു ആശ്രമത്തിലെ ആളുകളുടെ കൈകടത്തൽ നടക്കുന്നത് കഴിഞ്ഞ ആറ് വർഷങ്ങളായി തൻ്റെ ചാനലിലൂടെ അയാൾ പറയുന്ന കാര്യമാണ്. പക്ഷെ ആരും അതിനെക്കുറിച്ച് അറിയാൻ ശ്രമിക്കുന്നതേയില്ല.
മൂന്ന് ഇളയ സഹോദരിമാരും അമ്മയും അടങ്ങുന്ന കുടുംബമാണ് രാമസാമിയുടേത്. ഇവരുടെ അച്ഛൻ കുട്ടിക്കാലത്ത് തന്നെ ഉപേക്ഷിച്ച് പോയതാണ്. നിരവധി പെണ്ണുകാണൽ നടന്നിട്ടും രാമസാമിയെ വിവാഹം കഴിക്കാൻ ആരും തയ്യാറായിട്ടില്ല. ദൈവ വിശ്വാസം കുറച്ച് കൂടുതലാണ് രാമസാമിക്കും കുടുംബത്തിനും. തിരുപ്പതി ക്ഷേത്രത്തിൽ മക്കളേയും കൊണ്ട് പോകണമെന്നതാണ് അമ്മ വേഷത്തിലെത്തുന്ന ഉർവശിയുടെ വലിയ ആഗ്രഹം. അതിനായി പല തവണ ശ്രമിച്ചെങ്കിലും നടന്നില്ല. അങ്ങനെയിരിക്കെ എല്ലാവരും കൂടി കുടുംബക്ഷേത്രമായ മൂക്കുത്തി അമ്മൻ്റെ നടയിൽ ചെല്ലുകയും മാറാല പിടിച്ചു കിടന്നിരുന്ന അവിടം വൃത്തിയാക്കി ഒരു രാത്രി അവിടെത്തന്നെ തങ്ങുകയും ചെയ്യുന്നു.
ആ രാത്രി സാക്ഷാൽ മൂക്കുത്തി അമ്മൻ രാമസാമിക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നതും പിന്നിട് രാമസാമിയുടെ ജീവിതത്തിൽ സംഭവിക്കുന്നതുമായ കാര്യങ്ങളാണ് സിനിമ. ഭക്തരെ രക്ഷിക്കാൻ ദുഷ്ട നിഗ്രഹം നടത്തുന്ന ദൈവങ്ങളെത്തുന്ന ചിത്രങ്ങൾ ഒരുകാലത്ത് തമിഴ് സിനിമാലോകത്തെ ട്രെൻഡായിരുന്നു. മൂക്കുത്തി അമ്മനിൽ ആ സാധ്യതയും ഹാസ്യവും ഒരുപോലെ ഉപയോഗിച്ചിട്ടുണ്ട്. ഒരുപാട് സാധ്യതകളുള്ള തീമായിരുന്നു ചിത്രത്തിന്റെത്. വേണ്ട വിധത്തിലുപയോഗിച്ചിരുന്നുവെങ്കിൽ കൂടുതൽ മനോഹരമാക്കാമായിരുന്ന ഒന്ന്. കൂടാതെ ഭഗവതി ബാബ എന്ന ആൾദൈവവും മൂക്കുത്തി അമ്മനും തമ്മിലുള്ള വാദപ്രതിവാദങ്ങൾ കുറച്ചുകൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ പ്രേക്ഷകർക്ക് അതൊരു എന്റർടെയ്ൻമെന്റും ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഘടകവുമായി മാറിയേനെ.
ചിത്രത്തിന്റെ ട്രൈയിലർ നൽകിയ പ്രതീക്ഷകളൊന്നും സിനിമയ്ക്ക് നൽകാനായില്ല എന്ന് പറയാനാകും. ഉർവ്വശി, നയൻതാര, ആർ ജെ ബാലാജി, അജയ് ഘോഷ് തുടങ്ങിയവരുടെ പ്രകടനത്താലാണ് സിനിമ സ്കോർ ചെയ്തിരിക്കുന്നത്. ഭംഗിയുള്ള ദൃശ്യങ്ങളും കഥയുടെ സ്വഭാവമറിഞ്ഞ് ഗിരീഷ് ഗോപാലകൃഷ്ണൻ ഈണമേകിയ ഗാനങ്ങളും ദിനേഷ് കൃഷ്ണൻ്റെ ഛായാഗ്രഹണവും എടുത്തുപറയേണ്ടത് തന്നെയാണ്.ബോറടിക്കാതെ കണ്ടിരിക്കാൻ കൊള്ളാവുന്ന ഒരു സിനിമയാണ് മുക്കുത്തി അമ്മൻ.
Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it
The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.
After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.
Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids