Posted by Online Desk, 23 Jun, 2023
ഓണം ഇപ്പോൾ നേരത്തെ ആണെന്ന് തോന്നും കണ്ണൻ താമരക്കുളം ഒരുക്കിയ ഈ നന്മ നിറഞ്ഞ ചിത്രം കണ്ടാൽ അതുപോലെയായിരുന്നു പട്ടാഭിരാമൻ്റെ ഇന്ട്രോയും ഉണ്ണിഗണപതിയെ എന്ന ഗാനവും. ഭക്ഷണം കഴിക്കുന്ന ആളുടെ മനസ്സും നിറയ്ക്കണം എന്ന് പണ്ടാരാണ്ടോ പറഞ്ഞതുപോലെ തന്നെ പട്ടാഭിരാമനും എന്നാൽ അത് ശുദ്ധമായ ഭക്ഷണം ആകണമെന്നും അദ്ദേഹത്തിന് നിർബന്ധമുണ്ട്. അതുകൊണ്ടാകണം പട്ടാഭിരാമൻ ഒരു ഹെൽത്ത് ഇൻസ്‌പെക്ടർ ആയതും.പത്മനാഭന്‍റെ മണ്ണിൽ നിന്ന് മുൻപും ഒരുപാട് കഥകൾ വന്നിട്ടുണ്ടെങ്കിലും ഏറെ വ്യത്യസ്തമായ ഒരു കഥയാണ് പട്ടാഭിരാമനിലൂടെ ദിനേശ് പള്ളത്താണ് കുറിച്ചത്. തന്റെ നാല്പത്തി മൂന്നാമത്തെ പെണ്ണുകാണൽ ചടങ്ങിൽ , ഒരു സദ്യയുടെ നെടുംതൂണാണ് രസം എന്ന പട്ടാഭിരാമൻ്റെ ആദർശത്തിൽ നിന്നും രസകരമായ ആ പെണ്ണുകാണൽ സിനിമാ ആസ്വാദകരുടെ ജിജ്ഞയാസ ഉണർത്തും. എന്നാലും കറകളഞ്ഞ ഒരു ഹെൽത്ത് ഇസ്പെക്ടർ ആയി,ഭക്ഷണത്തിൽ മായം ചേർക്കുന്ന ക്രൂര പ്രവർത്തിയെ എതിർത്തു പട്ടാഭിരാമൻ ജനഹൃദയങ്ങളിൽ മുന്നേറുന്നു.
തന്റെ കർമത്തിനിടക്ക് പട്ടാഭിരാമൻ വിനീത എന്ന പെൺകുട്ടിയെ കാണുന്നു, വിനീതയായി വന്ന ഷീലു അബ്രഹാമിന്റെ എൻട്രി, ഒരു ശാലീന സൗന്ദര്യമുള്ള ഒരു മലയാളി പെൺകുട്ടി. അത് എടുത്ത് പറയേണ്ട ഒന്നാണ്, കാരണം ഷീലു അബ്രഹാമിനെ നമ്മൾ ഒട്ടുമിക്ക ചിത്രങ്ങളിലും കണ്ടിട്ടുള്ളത് ഒരു തന്റേടിയായ സ്ത്രീയായിട്ടാണ് എന്നാൽ ഈ ചിത്രത്തിൽ ഒരു വ്യത്യസ്തമായ കഥാപാത്രമായാണ് ഷീലു അബ്രഹാമിനെ കാണുവാൻ സാധിച്ചത്. ഒരു ഹെൽത്ത് ഇൻസ്‌പെക്ടർ ആയ പട്ടാഭിരാമൻ, വിവാഹ ശേഷം തന്റെ ജീവിതത്തിൽ ഉണ്ടാകുന്ന അപ്രത്യേക്ഷിതമായ സംഭവങ്ങളുമാണ് ഈ ചിത്രം ആദ്യപകുതിയിൽ പറയുന്നത്. പട്ടാഭിരാമൻ എന്ന ഈ ചിത്രത്തിന്റെ ഒരോരോ ഫ്രെയിമുകളും അത്രയേറെ ദൃശ്യഭംഗി ഉൾകൊള്ളിച്ചതായിരുന്നു. ഒരു ഉത്സവ ചിത്രമായി ഏതൊരു മലയാളിക്കും തോന്നുന്നതരത്തിൽ ക്യാമറ ചലിപ്പിക്കുവാൻ രവി ചന്ദ്രന് കഴിഞ്ഞു. ആദ്യപകുതിയിലെ നർമ്മവും ഇടവേളകഴിയുമ്പോൾ സംഭവിക്കുന്ന ത്രില്ലർ മൂഡും പ്രേക്ഷകർക്ക് അരോചകമാകാതെ ശ്രദ്ധിക്കുവാൻ ചിത്രസംയോജകനായ രജിത്തിനും കഴിഞ്ഞു.
പത്മനാഭന്റെ മണ്ണിൽ എങ്ങനെ കൈക്കൂലി വാങ്ങി ജീവിക്കാം എന്ന് കാണിക്കുന്ന വത്സൻ (ബൈജു), ശരീരമനങ്ങാതെ പണിയെടുക്കുവാൻ വത്സനോടൊപ്പം ധർമജനും കൂടാതെ പട്ടാഭിരാമൻ്റെ അസിസ്റ്റന്റായി ഹരീഷ് കണാരനും കൂടിയായപ്പോൾ ശുഭാന്തനാടകമായ ചില മുഹൂർത്തങ്ങൾ അരങ്ങേറിയെങ്കിലും പിന്നീട് രമേശ് പിഷാരടിയും കൂട്ടരും കൂടെ ചേർന്നപ്പോൾ നല്ല ചിരിമുഹൂർത്തങ്ങൾക്ക് സാക്ഷ്യംവഹിച്ചു. രുചി എന്ന ഒരു കുക്കറി ഷോയുടെ അവതാരകയായി മിയ ജോർജ്ജ് തന്റെ കഥാപാത്രം നന്നാക്കി. ഒരു ചെറിയ സീനിലും തന്റെ അന്നദാതാവിനോടുള്ള ആരാധനമുഹൂർത്തങ്ങൾ നന്നായി ചെയ്യുവാൻ അനുമോൾക്കും സാധിച്ചു .തെസ്നിഖാൻ, കലാഭവൻ പ്രജോദ്, ദിനേശ് പണിക്കർ, മായാ വിശ്വനാഥ്, ദേവൻ, എന്നിവർ തങ്ങളുടെ കഥാപ്പാത്രങ്ങളെ ഭംഗിയായി അവതരിപ്പിച്ചു.
അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യു നിർമിച്ച പട്ടാഭിരാമൻ, ചൂണ്ടിക്കാണിക്കുന്ന ഒരു നല്ല സന്ദേശമുണ്ട്. കടയപ്പത്തിന്റെ രുചിമാത്രം നാവിൽ അറിയാവുന്ന നൂതന മലയാളികളുടെ ജീവിത ശൈലിയും അതോടൊപ്പം നാം തന്നെ നമ്മുക്കും പുതുതലമുറക്കും സമ്മാനിക്കുന്ന വിപത്തിനെ കുറിച്ചും പട്ടാഭിരാമനിലൂടെ ഒരു നേർകാഴ്ച കണ്ണൻ താമരക്കുളം നൽകുന്നു. മനസ്സുനിറച്ച ഒരു ഉത്സവചിത്രമാണ് പട്ടാഭിരാമൻ മാത്രമല്ല, ഈ കാലഘട്ടത്തിലെ മലയാളികൾ കാണേണ്ട ഒരു കുടുംബ ചിത്രവുമാണ്.
Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it
The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.
After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.
Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids