Thondimuthalum Driksakshiyum

Posted by Dipin Mananthavady , 01 Jul, 2017

സ്വഭാവിക സിനിമയുടെ കൊടിയേറ്റം..

    മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച റിയലിസ്റ്റിക് സിനിമയെന്ന വിശേഷണത്തിന് ഇനി അര്‍ഹത "തൊണ്ടിമുതലും ദൃക്‌സാക്ഷി"യ്ക്കുമാണ്. ആക്ഷേപഹാസ്യത്തിന്റെയും കറുത്ത ഹാസ്യത്തിന്റെയുമെല്ലാം കൂരമ്പുകള്‍ മൂര്‍ച്ചയോടെ പ്രയോഗിച്ചിരിക്കുമ്പോഴും സിനിമയുടെ റിയലിസ്റ്റിക് സ്വഭാവം തീവ്രതയോടെ തുടക്കം മുതല്‍ ഒടുക്കം വരെ സ്വഭാവികമായി ചേര്‍ത്തു പിടിച്ചിരിക്കുന്ന ദിലീഷ് പോത്തന്‍ ക്രാഫ്റ്റിന് മുന്നില്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കേണ്ടതുണ്ട്. 
    
    തീര്‍ത്തും വ്യത്യസ്തമായ സാംസ്‌കാരിക-സാമുഹിക-ഭൂപ്രകൃതികളുള്ള ആലപ്പുഴയിലെയും കാസര്‍കോടെയും രണ്ട് ഗ്രാമീണ സ്വഭാവമുള്ള ഇടങ്ങളിലേയ്ക്ക് കാമറ തുറന്നു വയ്ക്കുകയും തനി നാട്ടിന്‍പുറത്തുകാര്‍ വളരെ നിഷ്‌കളങ്കമായും സത്യസന്ധമായും സ്വഭാവികമായും അവരുടെ ജീവിതം പ്രേക്ഷകര്‍ക്ക് മുന്നില്‍ വരച്ചിട്ടു പോകുകയും ചെയ്യുന്ന ഒരു ദൃശ്യാനുഭവമായി "തൊണ്ടിമുതലും ദൃക്‌സാക്ഷി"യും മാറുന്നുണ്ടെന്നത് തന്നെയാണ് ദിലീഷ് പോത്തന്റെയും ടീമിന്റെ രണ്ടാംവരവിനെയും മികവുറ്റതാക്കുന്നത്. മഹേഷിന്റെ പ്രതികാരം പ്രേക്ഷകന്റെ മനസ്സില്‍ സൃഷ്ടിച്ച പുതുമയും വ്യത്യസ്തതയും ലാളിത്യവുമെല്ലാം വേറിട്ട മറ്റു പുതുമകളിലൂടെ പ്രേക്ഷനിലേയ്ക്ക് തിരികെയെത്തിച്ചിട്ടുണ്ട് "തൊണ്ടിമുതലും ദൃക്‌സാക്ഷി"യും. മഹേഷിന്റെ പ്രതികാരത്തിന്റെ ക്ലീഷേകളെല്ലാം ഭംഗിയായി അടര്‍ത്തിമാറ്റാനുള്ള ജാഗ്രത "തൊണ്ടിമുതലും ദൃക്‌സാക്ഷി"യെയും പുതുമയുള്ള മറ്റൊരു ചിത്രമാക്കി അടയാളപ്പെടുത്തിയിട്ടുണ്ട്. സജീവ് പാഴൂരിന്റെ തിരക്കഥയ്ക്ക് ശ്യാംപുഷ്‌കരന്‍ എന്ന ക്രിയേറ്റീവ് ഡയറക്ടറും സംവിധായകനായ ദിലീഷ് പോത്തനും സമ്മാനിച്ചിരിക്കുന്ന ദൃശ്യഭാഷ തികച്ചും  റിയലിസ്റ്റിക്കാണ്. 

    സ്‌ക്രീനില്‍ കണ്ടു മടുത്ത മുഖങ്ങള്‍,  മനസ്സില്‍ പതിഞ്ഞുപോയ അവരുടെ മാനറിസങ്ങളുടെ ആവര്‍ത്തന വിരസതകള്‍ ഇതില്‍ നിന്നെല്ലാം തീര്‍ത്തും വിമുകത്മാണ് "തൊണ്ടിമുതലും ദൃക്‌സാക്ഷി"യും. ഫഹദിന്റെയും സുരാജ് വെഞ്ഞാറമൂടിന്റെയും അലന്‍സിയറുടെയും പരിചിത മാനറിസങ്ങളെല്ലാം മുറിച്ചുമാറ്റി തീര്‍ത്തും അപരിചിതരായ മൂന്ന് കഥാപാത്രങ്ങളെ അവരിലേയ്ക്ക് സന്നിവേശിപ്പിക്കാന്‍ സാധിച്ചുവെന്നതിന് ദിലീഷ് പോത്തന് അഭിമാനിക്കാം. മലയാള സിനിമയുടെ സിനിമാ സങ്കല്‍പ്പങ്ങളെയും സമവാക്യങ്ങളെയും മാത്രമല്ല നായക സങ്കല്‍പ്പങ്ങളെയും തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുകയാണ് "തൊണ്ടിമുതലും ദൃക്‌സാക്ഷി"യും. 

    സ്വന്തമായി ഒരു തിരിച്ചറിയലല്‍ രേഖയില്ലാത്ത വിശ്വാസ്യയോഗ്യമായ ചരിത്രമോ വര്‍ത്തമാനമോ പോരോ ഇല്ലാത്ത ഒരു കള്ളനായി പൊലീസുകാരാല്‍ ഭേദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു നായകനെ മലയാള സിനിമയ്ക്ക് സങ്കല്‍പ്പിക്കാനോ അംഗീകരിക്കാനോ താരകേന്ദ്രീകൃതമായ ആസ്വാദന നിലവാരത്തിന് കഴിയുമോയെന്ന് സംശയമുണ്ട്. ഈ സംശയത്തെ നിരാകരിക്കാനോ അതിനോടൊപ്പം ഒരു ചോദ്യം ചിഹ്നം കൂട്ടിച്ചേര്‍ക്കാനോ "തൊണ്ടിമുതലും ദൃക്‌സാക്ഷി"യ്ക്ക് സാധിച്ചിരിക്കുന്നു. ഒരു അഭിനേതാവിന് പാടിപ്പുകഴ്ത്തുന്ന ഹീറോയിസമൊന്നും വേണ്ട ആളുകളുടെ മനസ്സില്‍ ഇടംപിടിക്കാനെന്ന് കൂടി ഫഹദ് തെളിയിച്ചിരിക്കുന്നു. അഭിനയിക്കാനുള്ള കഴിവ് കഥാപാത്രത്തിലേയ്ക്ക് സ്വഭാവികമായി പ്രവഹിക്കുമ്പോള്‍ ആ കഥാപാത്രം ആളുകളുടെ മനസ്സ് കീഴടക്കുമെന്ന് ഏറ്റവും ലാളിത്യത്തോടെ സ്വഭാവികതയോടെ തൊണ്ടി മുതലും ദൃക്‌സാക്ഷിയിലും ഫഹദ് തെളിയിച്ചിരിക്കുന്നു. ഇത്തരത്തിലൊരു വേഷം ചെയ്യാന്‍ താരഇമേജിന്റെ മുഖംമൂടി തടസ്സമാകാതിരുന്നതിന് ഫഹദിന് അഭിനന്ദനങ്ങള്‍.

    പ്രാരാബ്ദങ്ങള്‍ക്ക് നടുവിലും പ്രണയത്തിനൊപ്പം നില്‍ക്കുകയും ജീവിതം കരുപ്പിടിപ്പിക്കാന്‍ പുതിയ പ്രാരാബ്ദങ്ങള്‍ തോളത്തെടുത്ത് വച്ച് നാടുവിട്ട് ജീവിക്കേണ്ടി വരികയും ചെയ്യുന്ന പ്രസാദിനെ സുരാജ് വെഞ്ഞാറമൂട് ഭംഗിയാക്കിയിട്ടുണ്ട്. സാധരണ നാട്ടിന്‍പുറത്തുകാരനായ ഒരു യുവാവിന്റെ പ്രണയവും ജീവിത ദുരിതങ്ങളുമെല്ലാം സുരാജ് അഭിനയ മികവുകൊണ്ട് അനശ്വരമാക്കിയിരിക്കുന്നു. ആവര്‍ത്തനവിരസമായ ഹാസ്യവേഷങ്ങളിലെ പതിവു ചാക്യാരായി കുരുക്കിയിടേണ്ട അഭിനേതാവല്ല താനെന്ന് സുരാജ് ഒരിക്കല്‍ കൂടി പ്രസാദിലൂടെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പുതുമുഖമാണെങ്കിലും സുരാജിന്റെ കാമുകിയും ഭാര്യയുമായി വരുന്ന  നിമിഷ സജയനും സ്വഭാവിക അഭിനയത്തിന്റെ സാധ്യതകളെ വളരെ നന്നായി ഉള്‍ക്കൊണ്ടിട്ടുണ്ട്. മഹേഷിന്റെ പ്രതികാരത്തിലെ ജിസ്മിയ്ക്ക് സൃഷ്ടിക്കാന്‍ സാധിച്ച ഇംപാക്ട് ശ്രീജയ്ക്ക് സാധിച്ചിട്ടില്ലെങ്കിലും ശ്രീജയെ പ്രേക്ഷകരുടെ മനസ്സില്‍ പതിപ്പിക്കാന്‍ നിമഷയ്ക്ക് സാധിച്ചിട്ടുണ്ട്. 

    അലന്‍സിറയിന്റെ പൊലീസ് വേഷം ഒരു അനുഭവം തന്നെയായി സിനിമയില്‍ മാറിയിട്ടുണ്ട്. വളരെയേറെ സാധ്യതകളുള്ള അഭിനേതാവാണ് താനെന്ന് അരക്കിട്ടുറപ്പിക്കാന്‍ അലന്‍സിയറിന് സാധിച്ചിട്ടുണ്ട്. സിനിമയുടെ പ്രധാനപശ്ചാത്തലമായ പൊലീസ് സ്റ്റേഷനിലെ കഥാപാത്രങ്ങളെല്ലാം പുതുമുഖങ്ങളാണെങ്കിലും പക്വവും സ്വഭാവികവുമായ അഭിനയത്തിലൂടെ അവരെല്ലാം കൈയ്യടി വാങ്ങിയിട്ടുണ്ട്. കഥാപാത്രങ്ങളുടെ കാസ്റ്റിങ്ങിന് അവാര്‍ഡുണ്ടെങ്കില്‍ അത് തൊണ്ടി മുതലും ദൃക്‌സാക്ഷിയ്ക്കും അര്‍ഹമാണ്. 
    
    ആലപ്പുഴയുടെയും കാസര്‍കോടിന്റെയും ഗ്രാമീണഭംഗിയുടെ മൗലികതയും പുതുമയും മനോഹരമായ ദൃശ്യാനുഭവമാക്കി മാറ്റാന്‍ രാജീവ് രവിയ്ക്ക് സാധിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത് സജീവ് പാഴൂര്‍ സംഭഷണം എഴുതാന്‍ സഹകരിക്കുകയും സൃഷ്ടിപരമായ സംവിധാനം ഒരുക്കുകയും ചെയ്ത ശ്യാംപുഷ്‌കരനും സിനിമയ്ക്ക് വലിയ സംഭാവന നല്‍കിയിട്ടുണ്ട്. റഫീഖ് അഹമ്മദിന്റെ വരികളും ബിജിബാലിന്റെ സംഗീതവും തൊണ്ടിമുതലും ദൃക്‌സാക്ഷിയും മനോഹരമായൊരു അനുഭവമാക്കുന്നതില്‍ നിര്‍ണ്ണായകമായിട്ടുണ്ട്.
    
    സിനിമയുടെ രണ്ടാംപകുതിയില്‍ ഉയരുന്ന ലാഗുകളെ സ്വഭാവികതയുടെ മനോഹരമായ കൈയ്യടക്കം കൊണ്ട് മറികടന്നിരിക്കുന്ന ദിലീഷ് പോത്തന്‍ ഇനിയും നമ്മളെ അതിശയിപ്പിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ദിലീഷ് പോത്തനും ടീമിനും വളരെ റിയലിസ്റ്റിക്കായ അഭിനന്ദനങ്ങള്‍.

NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids