Posted by Online Desk, 04 Oct, 2019
ഇപ്പോഴത്തെ മലയാളികൾ എല്ലാം വിശ്വസിക്കുന്നവരാണ്, അതുകൊണ്ടു തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ കാണുന്ന കാഴ്ചകൾ വിശ്വസിച്ച് അതാണ് കാലം എന്ന് ഉപമിച്ചു വിലപിക്കുന്നവരാണധികവും. അവരുടെ കാഴ്ചപ്പാടിനെ ചോദ്യം ചെയ്യുന്നതാണ് വികൃതി എന്ന ഈ ചിത്രം.സൗബിൻ ഷാഹിർ, സുരാജ് വെഞ്ഞാറമൂട്, എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ എംസി ജോസഫ് സംവിധാനം ചെയ്ത വികൃതി സാമൂഹ്യമാധ്യമങ്ങളുടെ ഗുണദോഷങ്ങൾ ചർച്ച ചെയ്യുന്ന ഒരു സീരിയസ് ചിത്രമാണ്.
വികൃതി എന്ന പേരിൽ ഇറങ്ങിയ ഈ ചിത്രം അംഗപരിമിതനായ യുവാവായ എൽദോയെ മദ്യപിച്ചു ബോധരഹിതനായി കിടക്കുന്നയാൾ ആക്കി വാർത്താപ്രചരണം നടത്തിയ സാമീറിന്റെ വികൃതിയെ ചൂണ്ടിക്കാട്ടുന്നു. എൽദോ ആയി സുരാജ് വെഞ്ഞാറമൂടും, എൽദോയെ മദ്യപിച്ച് ലക്കുകെട്ട "പാമ്പാക്കിയ" സമീർ ആയി സൗബിൻ ഷാഹിറും ചിത്രത്തിൽ ജീവിച്ചു എന്ന് തന്നെ പറയാം.
ഒരു പ്രൈവറ്റ് സ്‌കൂളിലെ പ്യൂണാണ് എൽദോ, എൽദോയുടെ ഭാര്യായാണ് ലിസ്സി. ഇരുവരും സംസാരശേഷിയില്ലാത്തവരാണ്. ഇവർക്ക് രണ്ടു മക്കളുണ്ട്. പ്രവാസിയാണ് സമീർ. സമീർ തന്റെ വിവാഹം നടക്കുന്നതിനായി ലീവ് എടുത്തി നാട്ടിൽ എത്തുന്നു. സമീറിന് ഒരു പ്രണയമുണ്ട് നാട്ടിൽ. സമീറിന്റെ മനസ്സിളക്കിയവൾ. അവളെ കാണുവാനും തന്റെ പ്രണയം അറിയിക്കുവാനുമാണ് സമീർ ലീവ് എടുത്തു നാട്ടിൽ വരുന്നത്. പ്രവാസിയായതു കൊണ്ട് തന്നെ നാട്ടിലെ കാര്യങ്ങൾ അറിയുവാൻ സമീർ സാമൂഹ്യ മാധ്യമങ്ങളെയാണ് കൂട്ടുപിടിക്കുക.
ഒരു അംഗപരിമിതന്റെ തന്മയത്ത്വം സുരാജിനുണ്ടായിരുന്നു, മാത്രമല്ല ഒരു പ്യുണിന്റെയും ഒരു അംഗപരിമിതന്റെയും ശരീരഭാഷ അതുപോലെ തന്നെ എൽദോയിൽ ഉൾക്കൊള്ളുവാൻ സുരാജിന് സാധിച്ചു. ഒരു നടനായാൽ ആ കഥാപാത്രത്തിന്റെ ശരീരഭാഷയും സംഭാഷണ രീതിയും മനസ്സിലാക്കി അത് സ്‌ക്രീനിൽ എത്തിക്കുമ്പോൾ ആ കഥാപാത്രത്തിന്റെ പൂർണ്ണത കൊണ്ട് വരുമ്പോളാണ് അയാൾ ഒരു യാതാർത്ഥ നടൻ എന്ന് നമ്മുക്ക് വിശേഷിപ്പിക്കുവാൻ സാധിക്കുന്നത്. അതുപോലെ തന്നെയായിരുന്നു എൽദോയെ സുരാജ് സ്‌ക്രീനിൽ അവതരിച്ചപ്പോളും സംഭവിച്ചത്. അതുകൊണ്ടു താനെയാണ് സുരാജ് വെഞ്ഞാറമൂട് എന്ന കൊമേഡിയൻ ഇപ്പോൾ മലയാളസിനിമയുടെ യശ്ശസ്സുയർത്തി നിൽക്കുന്നതും.
സാമൂഹ്യ മാധ്യമങ്ങളിൽ കാണുന്നതെന്തും വിശ്വസിക്കുന്ന ഒരു ശരാശരി മലയാളിയായി സൗബിൻ ജീവിച്ചു കാണിച്ചു. ജീവിതത്തിലെ ഒരു പ്രധാനഭാഗം സാമൂഹ്യ മാധ്യമങ്ങൾക്ക് നൽകി അത് മൂലമുണ്ടാകുന്ന മാനസിക സംഘർഷവും ദേഷ്യവുമെല്ലാം കാണിക്കുന്ന സൗബിന്റെ കയ്യിൽ ഭദ്രമായിരുന്നു. കൂടാതെ മറ്റു അഭിനേതാക്കാളായ സുരഭി ലക്ഷ്മി, വിന്‍സി,സുധീര്‍ കരമന, സുധി കൊപ്പ, ജാഫര്‍ ഇടുക്കി, മാമുക്കോയ, ഇര്‍ഷാദ് എന്നിവരും അവരവരുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി.
ഒരു നവാഗതനായ സംവിധായകാനാണെങ്കിലും കൈത്തഴപ് വന്ന സംവിധായകൻ എന്ന് എംസി ജോസെഫിനെ നമ്മുക് തീർച്ചയായും വിളിക്കുവാൻ സാധിക്കും. ഒരു നവാഗതനായ സംവിധായകന് പറ്റുന്ന തെറ്റുകുറ്റങ്ങളൊന്നും താന്നെ വികൃതിയിൽ പ്രേക്ഷകർക്ക് കാണുവാൻ സാധിക്കുകയില്ല. മാത്രമല്ല സാമൂഹ്യമാധ്യമങ്ങൾ നമ്മുടെ ജീവിതത്തിന്റെ ഒരു പ്രധാന പങ്ക് അപഹരിക്കുന്ന ഈ കാലഘട്ടത്തിൽ പ്രേക്ഷകരുടെ പൾസറിഞ്ഞു ചിത്രം ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടുള്ളകാര്യമാണെങ്കിലും അത് അനായാസകരമായി ചെയ്യുവാൻ വികൃതിയിലൂടെ എംസി ജോസഫിന് സാധിച്ചു.
Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it
The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.
After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.
Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids