Posted by Bindu PP , 19 Jul, 2019
പുതിയ തലമുറക്കും പഴയ തലമുറക്കും ഒരേപോലെ ആസ്വദിക്കാവുന്ന ചിത്രം എ ഫോര്‍ ആപ്പിളിന് തിയേറ്ററിൽ മികച്ച പ്രതികരണം. എല്ലാത്തിന്റെയും അടിസ്ഥാനം സ്നേഹമാണെന്ന് ചിത്രത്തിലൂടെ സംവിധായകർ പറഞ്ഞു തന്നിരിക്കുകയാണ് . മലയാള സിനിമക്ക് എവിടേയോ വച്ച് നഷ്ടപ്പെട്ട നന്മയുടെ മുഖം എ ഫോര്‍ ആപ്പിളിലൂടെ തിരികെ കൊണ്ട് വന്നിരിക്കുകയാണ് . സ്വര്‍ണ്ണാലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശനന്‍ സ്വര്‍ണ്ണാലയ നിര്‍മ്മിച്ച് മധു എസ് കുമാര്‍ സംവിധാനം ചെയ്ത എ ഫോര്‍ ആപ്പിള്‍ ഇന്നത്തെ തലമുറ കണ്ടിരിക്കേണ്ട ചിത്രം.പി എഫ് മാത്യൂസിന്റെ കഥയക്ക് തിരക്കഥയും സംഭാഷണവും എഴുതിയത് രാജേഷ് ജയരാമനാണ്. ഇതിൽ പ്രണയം ഉണ്ട് ,സൗഹൃദമുണ്ട് , മനുഷ്യ ബന്ധങ്ങളുടെ കഥയുണ്ട് ...ഇതൊരു മികച്ച സിനിമയെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു.
എ ഫോർ ആപ്പിളാണോ ? എ ഫോർ അച്ചുവാണോ ?
നായികാ , നായകന്റെ ബാല്യത്തിലൂടെയാണ് ചിത്രത്തിന്റെ കഥ തുടങ്ങുന്നത്. ചെറുപ്പത്തിലെ മാതാപിതാക്കൾ നഷ്ടപ്പെട്ട അച്ചു (ടോണി സിജിമോന്‍) എല്ലാ കുട്ടികളെയും പോലെ മിടുമിടുക്കനാണ്. അച്ചുവിന്റെ ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ടത് അവൻ വിഷ്ണു എന്ന് വിളിക്കുന്ന വിഷ്ണുപ്രിയ (ജാന്‍വി ബൈജു) എന്ന കളിക്കുട്ടുകാരിയാണ്. സ്നേഹത്തിന് ഒരുപാട് പ്രാധാന്യ നല്കുന്ന അച്ചു തന്നെയാണ് ചിത്രത്തിലെ ഹീറോ. ചെറിയച്ഛന്റെ പീഢനം സഹിക്കവയ്യാതെ അച്ചു നാടുവിടുമ്പോൾ തന്റെ കാളികൂട്ടുക്കാരിക്ക് പള്ളിമുറ്റത്ത് വച്ച് കൊടുക്കുന്ന വാക്കാണ് വിഷ്ണുവിനെ കാണാൻ അച്ചു തിരിച്ചു വരുമെന്ന്. ഒമ്പതു വയസുകാരിക്ക് അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു .പേരുകേട്ട ക്രിമിനൽ വക്കീൽ റാം മോഹന്റെ മോൾ ആയിട്ടും അവൾ ഒട്ടും ഹാപ്പി ആയിരുന്നില്ല . ഒരുവീട്ടിൽ രണ്ട് ശത്രുക്കളെ പോലെ ജീവിക്കുന്ന രണ്ടുപേരായിരുന്നു അവളുടെ മാതാ പിതാക്കൾ. അച്ചു അവളെ വിട്ടു പോയ അതെ വർഷത്തിൽ അവളുടെ അമ്മയും അവളെ വിട്ടു പോകുന്നു.
പിന്നിട് അച്ഛന്റെ (കൃഷ്ണ കുമാർ ) ഇഷ്ടത്തിനനുസരിച്ച് ജീവിക്കേണ്ടി വരുകയാണ് വിഷ്ണു പ്രിയക്ക്. പത്താം ക്ലാസ്സിൽ ഉന്നത വിജയം നേടിയ തന്റെ മകളെ വക്കീൽ പാരമ്പര്യമുള്ള കുടുംബത്തിലെ അടുത്ത വക്കീലാവാൻ ആഗ്രഹിക്കുന്ന അച്ഛന് മുന്നിൽ അവൾ വഴക്കിടുന്നുണ്ടെങ്കിലും അവൾക്ക് അച്ഛനെ എതിർക്കാൻ പറ്റാതെയാവുകയാണ്. പ്ലസ് ടു പഠനം പൂർത്തിയാക്കിയ അവൾ അച്ഛനോടും സമൂഹത്തിനോടും ഒരുപോലെ വിളിച്ചു പറയുകയാണ് തനിക്ക് അച്ഛന്റെ പാതയിൽ പിന്തുടരാൻ താല്പര്യാമില്ലെന്ന്. അച്ഛന് അത് വലിയ ഷോക്ക് ആവുമെങ്കിലും നിലപാടുളള തന്റെ മകൾക്ക് മുന്നിൽ തോറ്റു പിന്മാറേണ്ടി വരുന്നു.
ശബ്ദമില്ലാത്തവന് ശബ്ദമാവാൻ അവൾ വളർന്നു കഴിഞ്ഞിരിക്കുന്നു. സാമൂഹ്യ പ്രതിബന്ധത ഉള്ള സോഷ്യൽ ആക്ടിവിസ്റ്റായി മാറി വിഷ്ണു പ്രിയ. ആ സമയത്താണ് ചെറുപ്പത്തിൽ നാടുവിട്ടു പോയ അച്ചു വിഷ്ണുവിനെ കാണാൻ തിരികെ വരുന്നത്. എന്നാൽ അവൻ പോകുമ്പോൾ കണ്ണ് നിറഞ്ഞു നിന്നിരുന്ന വിഷ്ണുവല്ല ഇപ്പോഴത്തെ വിഷ്ണു എന്ന് അറിഞ്ഞിട്ടും അവന്റെ ഉള്ളിലെ പ്രതീക്ഷ അവനെ നാട്ടിൽ പിടിച്ചുനിർത്തി. ചിത്രത്തിന്റെ ആദ്യപകുതി അവസാനിക്കുമ്പോൾ അവർ ഒരുമിച്ചുള്ള ഒരു യാത്രയുടെ തുടക്കമാണ്. ഇവരെ തമ്മിൽ അടുപ്പിക്കുന്ന പല കഥ സന്ദർഭങ്ങളും ചിത്രത്തിലൂടെ കടന്നു പോവുന്നുണ്ട്.
രണ്ടാം പകുതിയിലാണ് സിനിമയുടെ നട്ടെല്ലായ നാരായണനും (നെടുമുടി വേണു) ലക്ഷ്മിയും (ഷീല ) എത്തുന്നത്. ഇത്രയും സീനിയറായ ഇവർ ആദ്യമായാണ് ജോഡിയായി എത്തുന്നത്. രണ്ടാം പകുതിയിൽ ഇവരോടൊപ്പമുള്ള യാത്രയിലാണ് ചിത്രം പുരോഗമിക്കുന്നത്. സ്വന്തം വീട്ടിൽ നിന്നുള്ള ചില അനുഭവങ്ങൾ കൊണ്ട് പ്രണയ ബന്ധങ്ങളെ പുച്ഛിക്കുന്ന വിഷ്ണു പ്രിയയുടെ ചില ആറ്റിട്യൂഡറുകളെ തന്നെ മാറ്റി മറിക്കുകയാണ് നാരായണനിലുടെയും അയാളുടെ അമ്മാളുവിലൂടെയും . ഈ യാത്രയിലെ ചില മാറ്റങ്ങളും കണ്ടെത്തലുകളുമാണ് ചിത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. സ്നേഹത്തിന്റെ കഥപറയുന്ന നന്മ ചിത്രമാണ് എ ഫോർ ആപ്പിൾ .
ജാൻവി മുതൽ ഷീല വരെ ....
ചിത്രത്തിന്റെ പ്രധാന പ്രത്യേകത പുതുമുഖങ്ങളും മലയാള സിനിമയുടെ സീനിയർ താരങ്ങളും ഒന്നിച്ച് തകർത്ത് അഭിനയിച്ചുവെന്നാണ് . ചിത്രത്തിലെ നായക വേഷത്തിൽ എത്തിയത് ഭ്രമരം, പളുങ്ക് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ടോണി സിജിമോനാണ്. വളരെ മികച്ച അതിനയം തന്നെ ആദ്യം മുതൽ അവസാനം വരെ ടോണി കാഴ്ച വെച്ചിട്ടുണ്ട്. തമാശ രംഗങ്ങളിലും , ഇമോഷണൽ രംഗങ്ങളിലും നടൻ കൂടുതൽ കൈയ്യടി അർഹിക്കുന്നു. മലയാള സിനിമയിലേക്ക് പുതിയൊരു നടനെ കൂടി കിട്ടിയിരിക്കുകയാണ്. എ ഫോര്‍ ആപ്പിൾ ഒരു സ്ത്രീ പക്ഷ സിനിമയെന്ന് പറയാം. ചിത്രത്തിലെ പ്രധാന വേഷത്തിൽ എത്തുന്ന വിഷ്ണു പ്രിയക്ക് ജീവൻ നൽകിയത് ജാൻവി ബൈജുവാണ്. വളരെ നിലവാരം തോന്നിപ്പിക്കുന്ന അഭിനയമായിരുന്നു നടിയുടെ. നാളെയുടെ പ്രതീക്ഷയായി ജാൻവിയെ കൂട്ടാം. നാരായണനും ലക്ഷ്മിയുമായെത്തിയ നെടുമുടി വേണുവും , ഷീലയും തകർത്തഭിനയിച്ചു . ആദ്യമായണ് ഇരുവരും ജോഡികളായി എത്തുന്നത്. വിഷ്ണു പ്രിയയുടെ അച്ഛനായി എത്തിയ കൃഷ്ണ കുമാറിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായി റാം മോഹനെ എടുക്കാം. നെഗറ്റീവ് ഷേഡുള്ള കഥാപത്രത്തെ വളരെ ഭംഗിയായി നടൻ അവതരിപ്പിച്ചിട്ടുണ്ട്. സലിം കുമാര്‍ ,ദേവന്‍, കോട്ടയം പ്രദീപ്, സേതുലക്ഷ്മി, പാഷാണം ഷാജി, സന്തോഷ് കീഴാറ്റൂര്‍, മോഹന്‍ അയിരൂര്‍ സാജന്‍ സൂര്യ, ശരണ്യ ആനന്ദ്, ആഷിക, കല്യാണി നായര്‍, രമേഷ് വലിയ ശാല, കൂടാതെ മാസ്റ്റര്‍ ഗൗരവ് , ബേബി നിരഞ്ജന മാസ്റ്റര്‍ സ്രാവണ്‍ എന്നീ ബാലതാരങ്ങളും ഈ ചിത്രത്തില്‍ നിറഞ്ഞുനിന്നു.
ചിത്രത്തിന്റെ അണിയറയിൽ
മലയാള സിനിമയുടെ തീരാനഷ്ടമായിരുന്നു എം ജെ രാജകൃഷ്ണൻ സാറിന്റെ വേർപാട്. അദ്ദേഹമാണ് ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചത്. ശ്രീകുമാരൻതമ്പിയുടെ വരികൾക്ക് എം. ജെറി അമൽദേവ് സംഗീതം പകർന്നിരിക്കുന്നത് . പ്രൊഡക്‌ഷൻ കൺട്രോളർ , ഷറഫ് കരൂപ്പടന്ന. പി.എഫ്. മാത്യുവിന്റെ പ്രണയത്തിന്റെ കൈപ്പുസ്തകം എന്ന നോവലിന്റെ ദൃശ്യാവിഷ്‌കാരമാണ് എ ഫോർ ആപ്പിൾ. രാജേഷ് നാരായണൻ തിരക്കഥ, സംഭാഷണമെഴുത്തിയിരിക്കുന്നത്. ഇത് ബന്ധങ്ങളുടെ കഥപറയുന്ന നന്മ ചിത്രമാണ്. തിയേറ്ററിൽ പോയി തന്നെ കണ്ടിരിക്കേണ്ട ചിത്രമാണ് എ ഫോര്‍ ആപ്പിൾ.
Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it
The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.
After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.
Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids