Posted by Bindu PP, 21 Jun, 2019
ഇത് വെറും ഒരു ഇസ്ഹാഖ് ഇബ്രാഹിമിന്റെ കഥയല്ല സിനിമ സ്വപ്നവുമായി രാവും പകലുമില്ലാതെ ഓടി നടക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥയാണ്. ഓരോ വെള്ളിയാഴചയും സ്വപ്‍നം കാണുന്നവന്റെ സിനിമയാണ് ടോവിനോയുടെ ആൻഡ് ദി ഓസ്കാർ ഗോസ് ടൂ.സലിം അഹമ്മദ് എന്ന സംവിധായകൻ പ്രേക്ഷകർക്ക് ഒരുതരം ഉറപ്പാണ്. സംവിധായകൻ എന്ന ടൈറ്റിലിന്റെ നേരെ ആ പേര് ഉണ്ടെങ്കിൽ ധൈര്യമായി തിയേറ്ററിൽ കയറാം. ചെയ്ത സിനിമകളിലെല്ലാം തന്റെ കൈയ്യൊപ്പ് പതിപ്പിക്കാൻ മറക്കാത്ത സംവിധായകനാണ് സലിം അഹമ്മദ്. 2011 ആദാമിന്റെ മകൻ അബു അബ്ബാ ഒറ്റ ചിത്രത്തിലൂടെ ലോകശ്രദ്ധ ഏറ്റുവാങ്ങിയ സംവിധായകൻ പിന്നീട് ചെയ്ത സിനിമകൾ കോമേഷ്യൽ ഹിറ്റ് എന്നതിലുപരി തിയേറ്ററിൽ നിന്നിറങ്ങുന്ന ഓരോ പ്രേക്ഷകന്റെയും മനസ് തൊടാൻ മാത്രം പവർ ഫുള്ളായ ചിത്രങ്ങളായിരുന്നു . 2015 ചെയ്ത പത്തേമാരിയും ലോകശ്രദ്ധ നേടിയിരുന്നു. നിരവധി അവാർഡുകളാണ് ചിത്രത്തിനെ തേടിയെത്തിയത്. ഇപ്പോൾ ഇതാ നാലു വർഷത്തിന് ശേഷം സലിം അഹമ്മദിന്റെ മറ്റൊരു കൈയ്യൊപ്പ് കൂടെ ആൻഡ് ദി ഓസ്കാർ ഗോസ് ടൂവിലൂടെ സാധ്യമായിരിക്കുകയാണ്. തിയേറ്ററിൽ നിന്നിറങ്ങുന്ന ഓരോ സിനിമാസ്വാദകരുടെയും കൂടെ ഒരുകൂട്ടം നന്മയുള്ള കഥാപാത്രങ്ങൾ ഇറങ്ങിവരും. ടോവിനോ എന്ന യുവനടന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രമാണ് ഇസ്ഹാഖ് ഇബ്രാഹീം.
ഇത് സിനിമാ മോഹിയുടെ കഥ
മലയാള സിനിമ ഒട്ടേറെ സിനിമാ പ്രേമികളുടെ കഥപറഞ്ഞിട്ടുണ്ടെങ്കിലും , ഇത് വ്യത്യസ്തയാർന്ന കഥയാണ് . ഇത് ഒരു ജീവനുള്ള കഥയാണ്. ജീവിതം ജീവിതവും , സിനിമ സിനിമയും എന്ന അവസാന വാക്കിലേക്ക് സിനിമ എത്തിക്കുന്നുണ്ടെങ്കിലും ആൻഡ് ദി ഓസ്കാർ ഗോസ് ടൂ പച്ചയായ ജീവിതത്തിന്റെ നേർകാഴ്ച തന്നെയാണ്. ഇബ്രാഹിം ഇസഹാഖ് ( ടൊവിനോ ) സിനിമാ സ്വപ്നവുമായി നടക്കുന്ന ചെറുപ്പക്കാരന്റെ കഥയാണ് ഇത്. മധ്യ വർഗ കുടുംബത്തിൽ ജനിക്കുന്ന ഇബ്രാഹിം ഇസഹാഖ് സിനിമ സ്വപ്നം കാണുമ്പോൾ അവൻ നേരിടുന്ന ചില പ്രതിസന്ധികളും, നന്മയുള്ള മനുഷ്യരുടെ കഥയിൽ നന്മയുള്ളവർ മാത്രമേ ഉണ്ടാവുകയുള്ളു എന്ന് കാണിച്ചു തന്നിരിക്കുകയാണ് സംവിധായകൻ. ലക്ഷ്മി ഹോസ്പിറ്റലിൽ ജനിക്കുന്ന ഇസ്ഹാഖ് ഇബ്രാഹീം . ആദ്യം കേൾക്കുന്നത് തൊട്ടടുത്ത സിനിമ കൊട്ടകയിൽ ഒരു വടക്കൻ വീരഗാഥയിലെ ചന്തുവിന്റെ ഡയലോഗാണ്. അവൻ മമ്മൂട്ടിയുടേയും , ജയന്റേയും എല്ലാവരുടെയും പടങ്ങൾ കണ്ടു വളരുന്നു. സ്കൂൾ കാലഘട്ടത്തിൽ അഭിനയിച്ചും തന്റെ യൗവനത്തിൽ നാടകങ്ങളുടെ പിന്നണിയിൽ സംവിധായകന്റെ കുപ്പായമണിയുന്നു.
നാട്ടിലെ മൊയ്‌ദീൻ (സലിം കുമാർ ) ജീവിതം സിനിമയാക്കാൻ ഇസഹാക്ക് തീരുമാനിക്കുന്നു . നിരവധി നിർമാതാക്കളെ സമീപിച്ച് നിരാശയിലായി. അവസാനം ഒരു തീരുമാനത്തിൽ എത്തുന്നു . തന്റെ സ്ക്രീപ്റ്റിനെ ആർക്കും പോസ്റ്റ്മാർട്ടം ചെയ്യാൻ കൊടുക്കാതെ ഷെയർ കിട്ടിയ സ്ഥലം പണയം വച്ചും , ബാക്കി ഉള്ളതെല്ലാം വിറ്റു പെറുക്കി സ്വന്തം സിനിമയുടെ നിർമ്മാതാവാൻ പുറപ്പെടുന്നു . ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്ത സിനിമ പൂർത്തിയാക്കുന്നു. നിരൂപകശ്രദ്ധ പിടിച്ചു പറ്റുന്ന ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം അരവിന്ദിന് ( ശ്രീനിവാസൻ ) ലഭിക്കുന്നു. ശേഷം ഇന്ത്യയുടെ ഓസ്കർ നോമിനേഷനുമാകുന്നു. ഓസ്‌ക്കാർ പ്രദര്‍ശനങ്ങളുടെ വിശേഷങ്ങളുമായി രണ്ടാം പകുതി കഥ അമേരിക്കയിലേക്ക് ചേക്കേറുന്നതോടെ സുന്ദര ദൃശ്യങ്ങൾ പ്രേക്ഷകനെ മറ്റൊരു ഇന്റർനാഷണൽ തലത്തിലേക്ക് ചിത്രത്തെ എത്തിക്കുന്നു. ചിത്രത്തിന്റെ ഒന്നാം പകുതിയിൽ നിന്നും തികച്ചും വ്യത്യസ്തമായ ലൊക്കേഷനും കഥാപാത്രങ്ങളുമാണ് രണ്ടാം പകുതിയിൽ നിറഞ്ഞു നിൽക്കുന്നത്. ഓസ്കർ നോമിനേഷനുവേണ്ടി ഇസ്ഹാക്കിന്റെ തന്റെ ചിത്രം മൂന്ന് സ്ക്രീനിംഗ് നടത്തുന്നതും, സിനിമക്ക് ഒറ്റ ഭാഷയെ ഉള്ളു അത് വിശ്വാൽ ലാംഗ്വേജ് എന്ന ഇസ്ഹാഖ് തിരിച്ചറിയുന്ന ഭാഗങ്ങളും ചിത്രത്തിലൂടെ മിന്നിമാറി പോകുന്നുണ്ട്. ഇമോഷൻ എല്ലാ മനുഷ്യന്മാർക്കും ഒന്നാണെന്ന് സംവിധായകൻ ഈ ചിത്രത്തിലൂടെ പറയുന്നു. ഏറെ പ്രശംസകൾ ഇസ്ഹാഖിനെ തേടിയെത്തുന്നുണ്ടെങ്കിലും അതിലും അപ്പുറത്തേക്കുള്ള ഒരു യാഥാർഥ്യം സിനിമയുടെ ക്ലൈമാക്സിൽ ഈ ചിത്രത്തിന് പറയാൻ സാധിച്ചിട്ടുണ്ട്.
നന്മയുള്ള ഒരുകൂട്ടം മനുഷ്യന്മാർ
ചിത്രത്തിലെ ഓരോ കഥാപത്രങ്ങൾക്കും അവർക്ക് വേണ്ട സ്പേസ് കൊടുത്തിട്ടുണ്ട്. ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്ന അനു സിതാര പക്വതയാർന്ന മധ്യപ്രവർത്തകയായി എത്തുമ്പോൾ തന്റെ വേഷം കൈയ്യടക്കത്തോടെ ചെയ്തിട്ടുണ്ട്. സിനിമയിലെ സിനിമയായതുകൊണ്ട് തന്നെ മൊയ്‌ദീൻ എന്ന മൊയ്‌ദുക്കയായി ജീവിതത്തിൽ സലിം കുമാർ എത്തിയപ്പോൾ സിനിമയിൽ ശ്രീനിവാസനായി. നല്ലൊരു നടനായി ശ്രീനിവാസൻ ഈ ചിത്രത്തിൽ. ഉറ്റ സുഹൃത്തായി സിനിമകൂട്ടായി അപ്പാനി ശരത്ത് വേഷമിട്ടു. സിനിമക്കുള്ളിലെ കാമറ മാനായി ലാൽ എത്തിയപ്പോൾ തന്റെ കഥാപാത്രം മികച്ചതാക്കി. ഇസ്ഹാഖിന്റെ ഉപ്പയുടെ വേഷത്തിൽ വിജയരാഘവൻ എത്തിയപ്പോൾ ഉമ്മയായി മാല പാർവതി എത്തി. രണ്ടാം പകുതിയിൽ സിദീഖ് എത്തുമ്പോൾ നന്മയുള്ള മറ്റൊരു മുഖം കൂടെ സംവിധയകാൻ കാണിച്ചുതന്നു. മരിയ എന്ന കഥാപത്രവുമായി എത്തിയ നടിയുടെ മികച്ച പ്രകടനം പറയാതിരിക്കാൻ സാധിക്കില്ല. കവിത തന്റെ കഥാപത്രം മനോഹരമാക്കി.
മനോഹരമായ ക്യാമറ പ്രേക്ഷകനെ തിയേറ്ററിൽ പിടിച്ചിരുത്തി . മധു അമ്പാട്ടാണ് മനോഹരമായ ദ്യശ്യങ്ങൾ പകർത്തിയത്. റസൂല്‍ പൂക്കുട്ടി ശബ്ദ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ബിജിപാല്‍ ആണ് സംഗീതം ഒരുക്കുന്നത്. റിലീസിന് മുൻപ് തന്നെ ചിത്രത്തിന് രാജ്യാന്തര ചലചിത്രമേളയായ ആല്‍ബെര്‍ട്ട ഫിലിം ഫെസ്റ്റിവലില്‍ 4 പുരസ്കാരങ്ങൾ ചിത്രം നേടിയിരുന്നു. മികച്ച ചിത്രം, നടന്‍ സംവിധായകന്‍, സഹനടി തുടങ്ങിയ പുരസ്കാരങ്ങളാണ് നേടിയത്.ഇനിയും ഒരുപാട് അവാർഡുകൾ ഈ സിനിമക്ക് വന്നുചേരുമെന്ന് സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും പറയുന്നു.
Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it
The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.
After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.
Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids