Posted by BINDU PP, 08 Nov, 2019
വാർധക്യത്തിന്റെ എല്ലാ അസ്വസ്ഥയും മടുപ്പും ദേഷ്യവും നിറഞ്ഞ "ഭാസ്‌ക്കരൻ പൊതുവാൾ". നമ്മൾ എല്ലാവരും ജീവിതത്തിൽ എവിടെങ്കിലും വച്ച് ഇങ്ങനെയൊരു പൊതുവാളിനെയും മകൻ സുബ്ബുവിനെയും പരിചയപ്പെട്ടിട്ടുണ്ടാവാം. ജീവിതത്തിൽ ഏറ്റവും വിഷമയകരമായ ഘട്ടമാണ് ഏകാന്ത ജീവിതം. എന്തിനും ഏതിനും ദേഷ്യം കാണിക്കുന്ന പൊതുവാൾ ഒറ്റപ്പെടലിന്റെ അങ്ങേയറ്റത്ത് നിന്ന് ചിരിക്കാനും കരയാനും പഠിപ്പിച്ചു. സ്നേഹം അറിവും വികാരവുമാണ് എന്ന് കാണിച്ചു തന്നിരിക്കുകയാണ് നവാഗതനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാൾ . ഒരു ഹ്യൂമനോയിഡിന്റെ കാഴ്ചപ്പാടിലൂടെ കുടുംബത്തെയും, ബന്ധങ്ങളെയും, സ്നേഹത്തെയും കുറിച്ചുള്ള അപൂർവമായ കഥയാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ.
പയ്യന്നൂരിലെ ഒരു ഗ്രാമമാണ് കഥപശ്ചാത്തലം.വാർധക്യത്തിൽ ജീവിതത്തോട് തന്നെ മടുപ്പ് , കാണുന്നതിനെല്ലാം അമിത ദേഷ്യത്തോടെ നേരിടുന്ന ഭാസ്‌ക്കരൻ പൊതുവാൾ (സൂരാജ് വെഞ്ഞാറമൂട് ). മുപ്പത്തിയൊന്ന് വയസായിട്ടും മകനെ ജോലിക്ക് പോലും പോവാൻ ഭാസ്‌ക്കരൻ സമ്മതിക്കുന്നില്ല. മകൻ സുബ്രമണ്യൻ(സൗബിൻ ) നാട്ടിലെ കവലയിലെ എല്ലാവരുടെയും പരിഹാസപാത്രം. മെക്കാനിക്കലൊക്കെ പഠിച്ചെങ്കിലും ഒറ്റ ജോലിക്ക് പോവാൻ കഴിയാത്തതിന്റെ വിഷമത്തിൽ സുബ്രമണ്യൻ. വയസാം കാലത്തും സ്വന്തമായി ഭക്ഷണം ഉണ്ടാക്കുക , കൃഷി , അല്ലറ ചില്ലറ ആവശ്യങ്ങൾക്ക് കവല വരെയുള്ള നടത്തം. എനിക്ക് ഒറ്റരുതന്റെയും സഹായം വേണ്ട എന്ന മനോഭാവം അയൽവാസികളെ വരെ ഈ കുടുംബത്തിൽ നിന്ന് അകറ്റി നിർത്തുന്നു . കൂട്ടുകാരുടെ കളിയാക്കൽ സഹിക്കാൻ വയ്യാതെ ജോലിക്ക് പോവാൻ ഒരുങ്ങുന്ന സുബ്ബുവിനെ എല്ലാ രീതിയിലും തകർക്കാൻ ഭാസ്കരൻ ശ്രമിക്കുന്നു .മകനു പുറമെ അനന്ത്രവ (സൈജു കുറുപ്പ് )നോട് മാത്രമേ ഭാസ്കരന് ചെറിയ അടുപ്പം കാണിക്കുന്നത്.
അച്ഛനോട് വഴക്കുണ്ടാക്കി റഷ്യയിലേക്ക് ജോലിക്ക് പോവുന്ന സുബ്ബുവിന്റെ നിസ്സഹമായ അവസ്ഥ പ്രേക്ഷകനെയും കണ്ണ് നിറക്കുന്നുണ്ട്. അച്ഛനെ നോക്കാൻ വരുന്ന ഹോം നഴ്സുമാരെയെല്ലാം വെറുപ്പിച്ച് ഭാസ്കരൻവിടുന്നത് . വയസാം കാലത്ത് മകൻ തന്റെ അടുത്ത് വേണമെന്ന് അതിയായ മോഹം ഭാസ്കരന് ഉണ്ടെങ്കിലും അത് മകനെ മനസിലാക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നുണ്ട് ഭാസ്കരന്. ഇത്രയും ദുർ വാശിയും കോപവും കൊണ്ട് നടക്കുന്ന അച്ഛനെ നോക്കാൻ റഷ്യയിൽ നിന്ന് റോബർട്ടിനെ കൊണ്ടുവരുന്നതോടെ ചിത്രത്തെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നുണ്ട്.
പ്രോഗ്രാം ചെയ്തു വെച്ചതിന് അനുസരിച്ച് പ്രവർത്തിക്കുന്ന ഒരു മെഷീൻ മാത്രമാണ് ആ റോബർട്ട് എന്ന് പൂർണ ബോധ്യമുള്ള ഭാസ്കരൻ ആദ്യമാദ്യം മാക്സിമം അതിനെ വെറുക്കുമെങ്കിലും പിന്നിട് അതിനെ ഇഷ്ടപ്പെട്ടു തുടങ്ങുകയാണ്. ഒരു മെഷീനാണെങ്കിലും പ്രേക്ഷകർക്ക് കുഞ്ഞപ്പനെ സ്നേഹിക്കാതിരിക്കാൻ പറ്റില്ല. ഭാസ്കരന് പ്രിയപ്പെട്ടതായ പോലെ നാട്ടുകാരുടെയും കുഞ്ഞപ്പനായി റോബോർട്ട് മാറുന്നുണ്ട്. വാർധക്യകാലത്തെ ഒറ്റപ്പെടലിനെ കുറിച്ചും മിണ്ടി പറഞ്ഞിരിക്കാൻ ഒരാളെങ്കിലുമുണ്ടെങ്കിൽ ജീവിതത്തിലും ഉണ്ടാക്കുന്ന പോസിറ്റീവായ മാറ്റങ്ങളെ കുറിച്ചുമെല്ലാം സിനിമ പറയുന്നുണ്ട്. ഇതൊരു സയൻസ് ഫിക്ഷൻ ചിത്രമാണെങ്കിലും ഒരു ജീവിതത്തിലെ എല്ലാ വൈകാരികതയേയും സംവിധായകൻ തുറന്നു കാണിക്കുന്നുണ്ട്. കുഞ്ഞപ്പൻ ഇന്നത്തെ കേരള സമൂഹത്തെ പല കാര്യങ്ങളും ഓർമ്മിപ്പിക്കുന്നുണ്ട്. ശാസ്ത്രത്തിന്റെ ഈ വളർച്ചയിലും ജാതി വ്യവസ്ഥയൊക്കെ നിലനിൽക്കുന്നതിലെ തമാശ രീതിയിൽ വിമർശിക്കുന്നുണ്ട്.
സ്നേഹത്തെ കുറിച്ചുള്ള അപൂർവമായ കഥ പറഞ്ഞ ആൻഡ്രോയിഡ് കുഞ്ഞപ്പൻ മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിളയാണ് നിർമ്മിച്ചിരിക്കുന്നത് .അരുണാചല്‍ സ്വദേശി കെന്‍ഡി സിര്‍ദോയാണ് നായികയായെത്തുന്നത്.മികച്ച അഭിനയ മുഹൂർത്തങ്ങളാണ് നടി കാഴ്ചവച്ചത്. മാലാ പാര്‍വ്വതി, മേഘ മാത്യു തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.സാനു ജോൺ വർഗീസിന്റെ ഛായാഗ്രഹണവും ബിജിബാലിന്റെ സംഗീതവുമാണ് എടുത്തുപറയേണ്ട മറ്റു രണ്ടു ഘടകങ്ങൾ.
Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it
The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.
After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.
Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids