Posted by Online desk , 31 Jan, 2020
ലില്ലി എന്ന ഹിറ്റ് ത്രില്ലേറിനു ശേഷം പ്രശോബ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് അന്വേഷണം.ഇ ഫോർ എന്റർടൈൻമെന്റിന്റെ ബാനറിൽ സി.വി.സാരഥി മുകേഷ് ആർ മെഹ്ത എന്നിവരും എ.വി.എ.പ്രൊഡക്ഷൻസിന്റെ ബാനറിൽ എ.വി അനൂപും ഈ ചിത്രം നിർമ്മിച്ചത്. പൂർണ്ണമായും ഇമോഷണൽ ത്രില്ലർ രീതിയിൽ ഒരുക്കിയ ഈ ചിത്രത്തിൽ ജയസൂര്യ ശ്രുതി രാമചന്ദ്രൻ ലെയോണ ലിഷോയ് വിജയ് ബാബുലെന എന്നിവർ മുഖ്യ കഥാപാത്രങ്ങളിൽ അണിനിരന്നു.
സന്തോഷപൂർവ്വം ജീവിതം നയിക്കുന്ന അരവിന്ദും കവിതയും രണ്ടു മക്കളടങ്ങിയ അവരുടെ കുടുംബവും അരവിന്ദ് ഒരു പ്രാദേശിക ചാനലിലെ ക്രിയേറ്റിവ് ഹെഡ്ഡായി സേവനം അനുഷ്‌ഠിക്കുന്നു. കവിത ഒരു വീട്ടമ്മയും. ചാനലിലെ തന്റെ തിരക്കുപിടിച്ച ജോലിക്കിടയിൽ നിന്ന് വീർപ്പുമുട്ടുകയ്യാണ് അരവിന്ദ് എന്നാൽ അതൊന്നും തന്റെ കുടുംബജീവിതത്തിൽ വരാതിരിക്കുവാൻ ശ്രമിക്കുന്ന ഒരു നല്ല കുടുംബനാഥനാണ് അരവിന്ദൻ. ഫ്ലാറ്റിൽ മകളോടൊപ്പം കളിച്ചുകൊണ്ടിരിക്കുന്ന തന്റെ മകൻ പെട്ടെന്ന് പടിക്കെട്ടുകളിൽ നിന്നും വീണു ബോധം നഷ്‌ടപ്പെടുന്നു. കുട്ടിയെകൊണ്ട് ആശുപത്രിയിൽ പോകുവാൻ ഇറങ്ങുന്ന കവിതയ്ക്ക് മുൻപിൽ അവരുടെ കുടുംബസുഹൃത്തും ഡോക്ടറുമായ ഗൗതം വിജയ് ബാബു പ്രത്യേക്ഷപ്പെടുന്നു. പെട്ടെന്ന് തന്നെ കുട്ടിയെ ഗൗതം താൻ സേവനമനുഷ്‌ഠിക്കുന്ന ആശുപത്രിയിൽ എത്തിക്കുന്നു.ആശുപത്രിയിൽ വെച്ച് നടക്കുന്ന ഒരു സംഭവബഹുലമായ ഒരു അന്വേഷണമാണ് പ്രശോബ് വിജയൻ ഒരുക്കിയ ഈ ചിത്രം പറയുന്നത്.
തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ മുൾമുനയിൽ ഇരുത്തുന്ന ഈ ചിത്രം മാതാപിതാക്കൾക്കുള്ള ഒരു ഓർമ്മപെടുത്തലുകൂടിയാണ്. ഒരു കുടുംബത്തിന്റെ നെടുംതൂൺ എപ്പോഴും ആ കുടുംബത്തിന്റെ നാഥനാണ് തന്റെ കുടുംബത്തിൽ പരിഹരിക്കാനാകാത്ത ഒരു പ്രശ്നം ഉടലെടുക്കുമ്പോൾ തന്റെ കുടുംബത്തിന്റെ നല്ലതിനായി നിൽക്കുന്ന ഒരു കുടുംബനാഥൻ. എന്നിട്ടും തന്റെ കുഞ്ഞിന്റെ കാര്യത്തിൽ എന്തിനെയോ ഒളിപ്പിച്ചു നിൽക്കുന്ന ഒരു അച്ഛനായി ജയസൂര്യ തന്റെ കഥാപാത്രത്തെ ജീവനേകി എന്ന് തന്നെ പറയണം.
അമ്മയുടെ സ്നേഹമാണ് ലോകത്തിലെ ഏറ്റവും പരിശുദ്ധമായ സ്നേഹം. അരവിന്ദ് തന്റെ കുടുംബത്തിന്റെ നെടുംതൂൺ എന്നപോലെ കവിത എന്ന രണ്ടു കുട്ടികളുടെ അമ്മ തന്റെ കുടുംബത്തിന്റെ ശക്സ്തിയാണ്. പക്ഷെ തനിക്കു പ്രിയപെട്ടതെന്തിനോ വേണ്ടി എന്തെക്കെയോ ദുരൂഹതകൾ കവിതയുടെ ജീവിതത്തിൽ ഉണ്ട്. ഒരുപാട് ദുരൂഹതകൾ തങ്ങളിൽ ഒളിപ്പിച്ചു വെച്ച കവിതയായി ശ്രുതി രാമചന്ദ്രൻ അന്വേഷണത്തിന്റെ അരങ്ങു വാണു എന്ന് പ്രേക്ഷകർക് പറയുവാൻ സാധിക്കും. വിജയ് ബാബു എന്ന നിർമ്മാതാവിനെയും നടനെയും മലയാള പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. എങ്കിലും വിജയ്ബാബു അഭിനയിച്ച ഡോക്റ്റർ ഗൗതം പ്രേക്ഷകശ്രദ്ധ ആകർഷിക്കുക ഒരു കഥാപത്രമാണ്.തൃശൂർ പൂരം എന്ന ജയസൂര്യ ചിത്രത്തിന് ശേഷം ജയസൂര്യയും വിജയ് ബാബുവും ഒന്നികുന്ന അന്വേഷണം. അന്വേഷണത്തിലെ അന്വേഷണം നടത്തുന്ന പോലീസ് ഓഫീസറായി ലെയോണ ലിഷോയ് തന്റെ കഥാപാത്രത്തിനു പൂർണ്ണതയേകി. ഗര്ഭിണിയാണെങ്കിലും തന്റെ തൊഴിലിനോടുള്ള മമതയുള്ള ഒരു യഥാർത്ഥ പോലീസ് ഇൻസ്‌പെക്ടറായി ലെയോണയുടെ കഥാപാത്രം ശ്രേദ്ധേയമായി. കൂടാതെ ഗൗതമിന്റെ ആശുപത്രിയിലെ സിസ്റ്റർ സിനിയായി ലെന പോലീസ് ഓഫിസറായി നന്ദു പോലീസ് സർജനായി ലാൽ എന്നിവർ തന്റെ കഥാപാത്രത്തിനു നീതിപുലർത്തി.
ഒരു ചെറിയ ചിത്രത്തെ പ്രത്യേക ട്രീറ്റ്മെന്റിലൂടെ ഒരു വലിയ ഇമോഷണൽ ചിത്രമാക്കുവാൻ സംവിധായകൻ പ്രശോബ് വിജയന് അസ്സാമാന്യം സാധിച്ചു. പ്രശോബ് വിജയൻ ഒരുക്കിയ ഇമോഷണൽ ത്രില്ലെർ ട്രീട്മെന്റും കഥയോടൊപ്പം നില്കുന്ന കഥാസന്ദര്ഭങ്ങളും ജേക്സ് ബിജോയ് ഒരുക്കിയ മനസ്സിനെ കുലുക്കുന്ന പശ്ചാത്തലസംഗീതവും കഥാപാത്രങ്ങളുടെ പൂർണ്ണതയും കൂടിയായപ്പോൾ അന്വേഷണം എന്ന ഈ ഇമോഷണൽ ത്രില്ലെർ ഒരു കംപ്ലീറ്റ് ഫാമിലി ഇമോഷണൽ സസ്പെൻസ് ത്രില്ലറായി.
Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it
The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.
After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.
Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids