Posted by ബിന്ദു, 16 Feb, 2019
ഇത് രജിഷ വിജയന്റെ മാത്രം സിനിമയാണ്. ചിത്രത്തിന് പ്രതീക്ഷയുടെ അമിതഭാരം വച്ച് തിയേറ്ററിലെത്തിയാൽ നിരാശപ്പെടേണ്ടിവരും. അഹ്മദ് കബീര്‍ എന്ന നവാഗതനായ സംവിധായകൻ പ്രേക്ഷകർക്കായി നൽകിയ ഈ ചിത്രത്തിൽ തുടക്കം മുതല്‍ അവസാനം വരെ ചിത്രത്തിന്റെ എല്ലാ ഉത്തരവാദിത്തങ്ങളും രജിഷ വിജയന് എന്ന കേന്ദ്ര കഥാപാത്രത്തിനായിരുന്നു. ജൂണ്‍ എന്ന കഥാപാത്രത്തെ മനോഹരമാക്കിക്കൊണ്ട് രജിഷ പ്രേക്ഷകനെ തിയേറ്ററില്‍ പിടിച്ചിരുത്തുന്നു. ജൂണ്‍ എന്ന സിനിമ എല്ലാം കൊണ്ടും ഒരു കംപ്ലീറ്റ് രജിഷ വിജയന് ഷോ എന്ന് വേണമെങ്കില്‍ വിലയിരുത്താം.90 കളിലൂടെ കടന്നുപോയ എല്ലാ കുട്ടികൾക്കും ഈ സിനിമ എവിടെങ്കിലുമൊക്കെ റിലേറ്റ് ചെയ്യാൻ സാധിക്കും.
ജൂൺ എന്ന പെൺകുട്ടിയുടെ പതിനാറാം വയസ്സ് മുതൽ പത്തുവർഷത്തോളമുള്ള അവളുടെ ജീവിതത്തിലൂടെയാണ് സംവിധായകൻ പ്രേക്ഷകരെ കൂട്ടികൊണ്ടു പോകുന്നത്. അവളുടെ ജീവിതത്തിലെ ചിരിയും പ്രണയവും ആഘോഷങ്ങളും നൊമ്പരങ്ങളും എല്ലാം ഓരോ കാലഘട്ടത്തിന്റേതായ രീതിയിൽ ജൂണിൽ മനോഹരമായി ആവിഷ്കരിച്ചിട്ടുണ്ട്. ആദ്യ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കിയ രജിഷയുടെ പിന്നീടുള്ള ഏറ്റവും മികച്ച പ്രകടനം ഇത് തന്നെയാണ്. മുടി മുറിച്ചും വർക്ക് ഔട്ട് ചെയ്ത് വണ്ണം കുറച്ചുമെല്ലാം ഈ കഥാപാത്രത്തിന്റെ പൂർണതക്കായി രജിഷ നടത്തിയ ശ്രമങ്ങൾ ഒന്നും തന്നെ വെറുതെയായില്ല എന്നതാണ് എടുത്തു പറയേണ്ട കാര്യം. ഓവറായി പോയേക്കാവുന്ന ഒരു കഥാപാത്രത്തെ ലളിതമായി അടക്കത്തോടെ അഭിനയിപ്പിച്ച് പ്രേക്ഷകരുടെ പ്രിയപ്പെട്ടതാക്കാൻ രജിഷക്ക് കഴിഞ്ഞിട്ടുണ്ട്…അഭിനന്ദനങ്ങൾ. തിരക്കഥ എന്താണോ ആവശ്യപ്പെട്ടത് അത് സമ്മാനിക്കുവാൻ രജിഷക്ക് സാധിച്ചിട്ടുണ്ട്.
+2 കാലഘട്ടത്ത് നടക്കുന്ന മനോഹരമായ സന്ദര്‍ഭങ്ങളും പ്രണയവും സൌഹൃദവും എല്ലാം അതിന്റെ തന്മയത്വവും ലാളിത്യവും ചോരാതെ അവതരിപ്പിക്കുന്ന ആദ്യ പകുതി പ്രേക്ഷകനെ മടുപ്പിക്കുന്നതായിരുന്നില്ല. രണ്ടാം പകുതിയില്‍ ജൂണിന്റെ മാനസിക സംഘര്‍ഷങ്ങളിലൂടെയും തിരിച്ചറിവുകളിലൂടെയും യാത്ര ചെയ്യുന്ന കഥ വലിച്ചു നീട്ടിയത് ആസ്വാദനത്തിന് കല്ലുകടിയായി. ഇഫ്തിയുടെ സംഗീതം മനോഹരമായിരുന്നു. ഛായാഗ്രഹണവും മികച്ചു നിന്നു. സംവിധാനം ചിലയിടത്ത് താളം തെറ്റിയെങ്കിലും അഹ്മദ് കബീര്‍ ഭാവിയിലേക്ക് വലിയൊരു വാഗ്ദാനമായിരിക്കും. പുതിയ പ്രതിഭകളെ കണ്ടെത്താനും പരീക്ഷണങ്ങള്‍ നടത്താനും ഫ്രൈഡേ ഫിലിം ഹൌസും വിജയ് ബാബുവും വീണ്ടും വിജയിച്ചു എന്ന് വേണമെങ്കില്‍ വിലയിരുത്താം.
എന്നാൽ ചിത്രത്തിൽ സ്കൂൾ കാലഘട്ടം വലിച്ചുനീട്ടിയത് പോലെ പ്രേക്ഷകർക്ക് ഫീൽ ചെയ്തിരുന്നു. ചിത്രത്തിൽ ജോജു ജോർജ് ചെയ്ത അച്ഛൻ വേഷം ഗംഭീരമായിട്ടുണ്ട്. എന്നാൽ അമ്മ വേഷം ചെയ്ത അശ്വതി മോശം പ്രകടനമാണ് കാഴ്ചവെച്ചത്. ഒരുപാട് സർപ്രൈസുകൾ കുത്തിനിറച്ചതാണ് സിനിമ.അർജുൻ അശോക് ചെറിയ റോളിലാണേലും ഗംഭീരമാക്കിയിട്ടുണ്ട് . സൗഹൃദത്തിന്റെ ആഴം പറയുന്ന ചിത്രത്തിൽ വേണ്ടവിധത്തിൽ അതിനെ എടുത്തുകാണിക്കാൻ കഴിഞ്ഞിട്ടില്ല. അജു വർഗീസിന്റെ കഥാപത്രം അനാവശ്യമായി തോന്നി. ജിതിന്റെ ക്യാമറ കണ്ണുകൾ ജൂണിന്റെ ലൈഫിലെ വിവിധ കാലഘട്ടങ്ങളിലൂടെ കടന്ന് പോയപ്പോൾ പ്രേക്ഷകനും കൂടെ പോകാൻ സാധിച്ചു എന്നതാണ് ആ മേഖലയിലും ജൂൺ കൈവരിച്ചിരിക്കുന്ന വിജയം. പ്രേക്ഷകന്റെ ആസ്വാദനത്തെ അതും ഏറെ മനോഹരമാക്കുന്നു. ലിജോ പോളിന്റെ എഡിറ്റിംഗ് കൂടിയായപ്പോൾ ജൂൺ കൂടുതൽ മനോഹരിയായി. ജൂൺ മനോഹാരിയാണ് തിയേറ്ററിൽ പോയികണ്ടിരിക്കേണ്ട ചിത്രമാണ്.
Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it
The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.
After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.
Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids