അത്ര ഡാര്‍ക്കല്ലാത്ത കുമ്ബളങ്ങിയുടെ രാത്രികള്‍ !!! റിവ്യൂ വായിക്കാം......

Posted by ബിന്ദു , 08 Feb, 2019

 

 

 

മുമ്പൊരിക്കലും കാണാത്ത ഒരു രാത്രിയുടെ അനുഭവം തന്നു മധു സി നാരായണൻ എന്ന നവസംവിധായകൻ. കുമ്പളങ്ങി നൈറ്റ്‌സ് എന്തിന് കാണണമെന്ന ചോദ്യത്തിന് ഉത്തരം അണിയറയിൽ നിറഞ്ഞു നിൽക്കുന്ന ചില പേരുകളാണ്. മധു സി നാരായണൻ എന്ന നവസംവിധായകന്റെ സിനിമ നമുക്ക് പ്രതീക്ഷിക്കാം കാരണം പോത്തേട്ടൻ ബ്രില്ലൻസ് എന്ന് സ്നേഹത്തോടെ മലയാളികൾ പറയുന്ന ദീലീഷ് പോത്തന്റെ ശിക്ഷ്യനാണ്. വിഷയാധിഷ്ഠിതമായി കഥയെ റിയലിസ്റ്റിക്കായി അവതരിപ്പിക്കാന്‍ കഴിയുന്ന അതേ ഫീല്‍ തന്നെയാണ് കുമ്ബളങ്ങി നൈറ്റ്‌സും.യാഥാർഥ്യ ബോധത്തിനൊപ്പം സിനിമയുടെ ക്രാഫ്റ്റും കൂടി ചേർത്ത് ഒരുക്കിയിരിക്കുന്ന കുമ്പളങ്ങി നൈറ്റ്സ് എന്ന പക്കാ റിയലിസ്റ്റിക്ക് ചിത്രം മഹേഷിന്റെ പ്രതികാരം പോലെയും തൊണ്ടിമുതലും ദൃക്സാക്ഷിയും പോലെയും ആസ്വാദകരെ കയ്യിലെടുക്കുന്ന ഒന്നാണ്.

കഥ ഇങ്ങനെ ....

കേരളത്തിലെ ആദ്യ വിനോദ സഞ്ചാര ഗ്രാമമായ കൊച്ചിയിലെ കുമ്ബളങ്ങി എന്ന ഗ്രാമത്തിലൂടെയാണ് കഥ കടന്നുപോകുന്നത്. ഒരു സാധാരണ കുടുംബകഥയെ ഇത്ര ഭംഗിയായി അതും തീര്‍ത്തും റിയലിസ്റ്റിക്കായി അവതരിപ്പിക്കാന്‍ കഴിയുക എന്നത് അതിശയം തന്നെയാണ,് കുമ്ബളങ്ങിയും ഈ ആര്‍ത്ഥത്തില്‍ ശ്യാം പുഷ്‌കരന്റെ മുന്‍തിരക്കഥകള്‍ പോലെ വേറിട്ട് നില്‍ക്കുന്നു,.നാലു സഹോദരങ്ങളുള്ള വീട്ടില്‍ മൂത്തവന്‍ സൗബിനാണ്. മദ്യപാനവും മറ്റൊരാളെ ആശ്രയിച്ച്‌ ജീവിത ചെലവ് കഴിച്ചുകൂട്ടലുമൊക്കെ തന്നെയാണ് ഈ കഥാപാത്രത്തിന്റെ സവിശേഷത. ഇളയവരില്‍ മൂന്നുപേരില്‍ ഷൈന്‍ നിഗത്തിന്റെ ബോബി എന്ന കഥാപാത്രം ലക്ഷ്യബോധമൊന്നുമില്ലാതെ ധൂര്‍ത്തായി നടക്കുന്ന കഥാപാത്രമായി കഥയില്‍ കടുന്നുവരുന്നു. ഇവരുടെ ജീവിത്തിലെ താളപ്പിഴകളില്‍ മാതാപിതാക്കള്‍ക്ക് ഏറെ പങ്കുണ്ട്. അച്ഛന്‍ മരിച്ചതോടെ സുവിശേഷത്തിന്റെ ഭാഗമായി വീട് വിട്ടുപോയ അമ്മ. ആണ്‍മക്കള്‍ക്ക് ജീവിതത്തില്‍ വേണ്ടത്ര ലക്ഷ്യബോധമില്ല.

 


സജിയെ നിങ്ങൾ ചേർത്തുനിർത്തും....

കോമഡികളില്‍ മാത്രം ഒതുങ്ങി നിന്ന സൗബിനെന്ന നടനിലെ അഭിനയ ഇന്ദ്രജാലം കാണണം എങ്കില്‍ ഉറപ്പായും ഈ സിനിമ കാണണം. . ഒരു സഹസംവിധായകനില്‍ നിന്നും ഹാസ്യതാരമായി സിനിമയിലേക്ക് വന്ന സൗബിന്‍ മലയാളിക്ക് വൈകി കിട്ടിയ വസന്തമാണ്. ജീവിതത്തിന്റെ പ്രതീക്ഷകള്‍ അസ്തമിക്കുന്ന പല സന്ദര്‍ഭങ്ങളിലും സൗബിനെന്ന നടന്റെ പൊട്ടിക്കരച്ചിലിനൊപ്പം പ്രേക്ഷകനും കരഞ്ഞു പോകും. നടപ്പിലും നോട്ടത്തിലും ജീവിതത്തില്‍ നിസ്സഹായനായി പോയ ഒരു സാധാരണ ജേഷ്ഠനായി മാറാന്‍ ഈ സൗബിന് എങ്ങനെ സാധിക്കുന്നു എന്ന് ചിന്തിച്ചുപോയേക്കാം.. ഒരു നടന് ചിരിപ്പിക്കാന്‍ കഴിയുമെങ്കില്‍ ആ നടന് കരയിപ്പിക്കാനും കഴിയുമെന്ന് ചാര്‍ലിചാപ്ലിനെപ്പോലെ സൗബിനും തെളിയിച്ചു കഴിഞ്ഞു. നമ്മുടെ വീട്ടിലോ അയല്‍പക്കത്തെ വീട്ടിലോ നടക്കുന്ന സംഭവമായിട്ടാണ് ഈ സിനിമയെ നമ്മള്‍ ആസ്വദിച്ച്‌ പോകുക.

 

ഫഹദ് വില്ലനായപ്പോൾ

അച്ഛന്‍ മരിച്ചുപോയ ഭാര്യവീട്ടിലെ ഭരണം കയ്യാളാന്‍ ശ്രമിക്കുന്ന ക്രാക്കന്‍ മരുമകനെ ആദ്യപകുതിയില്‍ കാണാം. സ്വന്തമായി സലൂണൊക്കെളുള്ള സണ്ണി എന്ന കഥാപാത്രമായിട്ടാണ് ഫഹദ് ചിത്രത്തിലെത്തുന്നത്. നെഗറ്റിവ് ഷെയിഡുള്ള പേഴ്‌സാണാലിറ്റിയാണ് സണ്ണി. ഒരു നടനില്‍ പ്രതിനായകന്റെ റോള്‍ എങ്ങനെ വരച്ചുകാട്ടാന്‍ കഴിയും എന്ന ചോദ്യത്തിന് ഉത്തരം ഫഹദ് പറഞ്ഞുതരും. ഫഹദിന്റെ കഥാപാത്രത്തെ ആര്‍ക്കും പിടി കിട്ടില്ല. ഒരു പെണ്‍കോന്തന്‍ മരുമകന്‍. കൊച്ചുകുട്ടികളോട് പോലും കര്‍ക്കശമായി സംസാരിക്കുന്ന കഥാപാത്രം. ഇവയെക്കെയാണ് ചിത്രത്തില്‍ ഫഹദ്. എന്നാല്‍ ഇതില്‍ നിന്നുമല്ലാം ഞെട്ടിക്കുന്നത്. ക്ലൈമാക്‌സിലെ ഫഹദിന്റെ അഭിനയമാണ്. പ്രേക്ഷകര്‍ അന്തംവിട്ട് പോകും.


മറ്റുചേരുവകൾ ....

 

ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം, ഒപ്പം മാത്യു എന്ന കൊച്ചു മിടുക്കനും. കുമ്പളങ്ങിയിലെ ഇൗ സഹോദരങ്ങൾ ഒന്നിനൊന്ന് മികച്ചു നിന്നു. ഒാർത്തിരിക്കാനും എടുത്തു പറയാനും ഒട്ടേറെ അഭിനയ മുഹൂർത്തങ്ങൾ. നിഷ്ക്കളങ്കമായ ചിരിയോടെ അന്ന ബെൻ എന്ന നടി നടന്നു കയറുന്നത് മലയാള സിനിമയിലെ നായികാ നിരയിലേക്ക് മാത്രമല്ല, കഴിവുറ്റ ഒരു പറ്റം അഭിനേത്രികളുടെ കൂട്ടത്തിലേക്കു കൂടിയാണ്. അഭിനയത്തെക്കാളുപരി സ്വാഭാവികമായി പെരുമാറിയ ഗ്രേസ് ആന്റണി തന്റെ ആദ്യ സീനിൽ തന്നെ പ്രതിഭ തെളിയിച്ചു. ഫഹദിന്റെ ഷമ്മിയെക്കുറിച്ച് ഒന്നും പറയാനില്ല. വല്ലതും പറഞ്ഞാൽ അതു സിനിമ കാണാൻ പോകുന്നവരുടെ ആസ്വാദനത്തെ തടസ്സപ്പെടുത്തിയേക്കാം.


ഷൈനും അന്നയും

ഷൈന് ലഭിച്ചിട്ടുള്ള മികച്ച റോള്‍ തന്നെയാണ് ചിത്രത്തിലെ ബോബി. ഷെന്റെ കാമകുകിയായി ബേബി മോള്‍ എന്ന കഥാപാത്രമായി അന്നാ ബെന്‍ എന്ന പുതുമുഖ നായിക കടന്നുവരുന്നു.ഗൗരവവവും ചിരിയും കരച്ചിലും നിസ്സഹായതയുമെല്ലാം ഒരേ സമയം പ്രതിഫലിപ്പിച്ചു കാട്ടുന്ന ഷൈന്റെ പ്രകടനം ചിത്രത്തില്‍ കണ്ടിരിക്കേണ്ടത് തന്നെയാണ്.

ദിലീഷ് പോത്തന്‍ ചിത്രത്തില്‍ പൊലീസ് കഥാപാത്രത്തില്‍ തലകാണിക്കുന്നു. ഷൈജു ഖാലിദ് എന്ന ഛായാഗ്രഹനെ നമിച്ചുപോകുന്ന ദൃശ്യഭംഗി തന്നെയാണ് ചിത്രം. ഇത്ര മനോഹരമായി ഫ്രയിമുകളെ ഒപ്പിയെടുക്കുന്നതെങ്ങനെയെന്ന് ആശ്ചര്യപ്പെട്ടുപോയേക്കാം. എഡിറ്റിങ് സൈജു ശ്രീധരനാണ്. ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ്, വര്‍ക്കിങ് ക്ലാസ് ഹീറോ എന്നിവയുടെ ബാനറില്‍ നസ്രിയ, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ ഒരുക്കിയിരിക്കുന്നത്.സിനിമയെന്ന കലയെ സ്നേഹിക്കുന്നവർക്കും സീരിയസ്സായി കണ്ടു പഠിക്കുന്നവർക്കും ഒപ്പം സിനിമയെ വെറും നേരമ്പോക്കായി കാണുന്നവർക്കും ഒരുപോലെ കുടുംബമായോ കൂട്ടമായോ ഒറ്റയ്ക്കോ ഇരുന്ന് ആസ്വദിക്കാൻ പറ്റിയ മികച്ച ചിത്രം തന്നെയാണ് കുമ്പളങ്ങി.

NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids