Posted by Bindu PP , 27 Sep, 2019
അരവിന്ദന്റെ അതിഥികള്‍, തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം വിനീത് ശ്രീനിവാസൻ നായകനായി എത്തിയ ചിത്രം മനോഹരം പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു . പേരുപോലെ അതി മനോഹര ചിത്രം. ഓര്‍മ്മയുണ്ടോ ഈ മുഖം എന്ന ചിത്രത്തിന് ശേഷം അന്‍വര്‍ സാദിഖും വിനീതും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മനോഹരം. നാട്ടിൻപുറത്തെ നിഷ്കളങ്കമായ കഥ പറഞ്ഞ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും അൻവര്‍ സാദത്ത് തന്നെയാണ്.ടെക്നോളജിയുടെ കടന്നുവരവോടെ തൊഴില്‍ ഭീഷണി നേരിടുന്ന ഒരു ആര്‍ട്ടിസ്റ്റായാണ് വിനീത് ചിത്രത്തിലെത്തുന്നത്. കാലത്തിന്റെ മാറ്റങ്ങൾക്ക് ഒപ്പം പിടിച്ചു നിൽക്കാൻ ഒരു സാധാരണക്കാരൻ നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പറയുന്നത്.
മനോഹരമായ പാലക്കാടിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തനി നാടൻ പാലക്കാടൻ ഭാഷ ശൈലി തന്നെയാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ആത്മാർത്ഥമായ ആർട്ട് വർക്കുകൾ ചെയ്ത് സംതൃപ്തിയായി നിൽക്കുന്ന ഒരു യുവാവാണ് മനോഹരൻ എന്ന മനു. എന്നാൽ തനിക്ക് ചില കുറവുകൾ ഉണ്ടെന്ന് ചെറുപ്പം മുതൽ തന്നെ മനുവിനെ അലട്ടുന്ന പ്രധാന പ്രശ്നമാണ്. കഴിവ് ഉണ്ടായിട്ടും മറ്റുള്ളവരുമായി നിരന്തരമുള്ള താരതമ്യം ചെയ്യുന്ന മനു നിങ്ങളിൽ എല്ലാവരിലും ഉണ്ടാവും. സ്കൂൾ കലോത്സവത്തിൽ തേഞ്ഞ ലൂണാർ ചെരുപ്പും , പൊട്ടിപൊളിഞ്ഞ ബോക്സിൽ ഉപയോഗിച്ച് കഴിയാനായ വാട്ടർ കളറുമായി ഇരിക്കുന്ന മനുവിന്റെ ചെറുപ്പകാലം കാണിച്ചാണ് കഥ തുടങ്ങുന്നത് . അന്ന് മുതലേ വലം കൈയ്യായി പ്രഭു ഉണ്ട്( ബേസിൽ ജോസഫ് ).
നീ കഴിവുള്ളവനാടാ ....
നിന്റെ കഴിവാണ് എല്ലാർക്കും ഇഷ്ടം .....നീ നല്ല ലെവലിൽ എത്തും !!!
(പ്രഭുവിന്റെ വാക്കുകൾ )
മനുവിന്റെ നല്ലൊരു കൂട്ടുകാരനായി പ്രഭു കൂടെയുണ്ട്. ഒപ്പം മനുവിന്റെ അച്ഛന്റെ സുഹൃത്ത് വർഗീസേട്ടൻ (ഇന്ദ്രൻസ് ). ടെക്നോളജിയുടെ കടന്നു കയറ്റം സാധാരണക്കാരനായ ഒരു ആർട്ടിസ്റ്റിന്റെ ജീവിതത്തെ സാരമായി ബാധിക്കുന്നതിലൂടെ ഡിജിറ്റൽ പ്രിന്റിങ്ങിലേക്ക് കടക്കുന്ന ചെറുപ്പക്കാരനാണ് മനു. കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി മനു ഫോട്ടോ ഷോപ്പ് പഠിക്കാൻ പോകുകയും. തുടർന്ന് ലോണൊക്കെ സംഘടിപ്പിച്ചു ഒരു ഫ്ലെക്സ് പ്രിന്റിംഗ് യൂണിറ്റ് തുടങ്ങാൻ തീരുമാനം എടുക്കുന്ന മനു .
ഡിജിറ്റൽ പ്രിന്റിങ് സംവിധാനം ഇല്ലാത്ത ചിറ്റിലപ്പള്ളി ഗ്രാമത്തിൽ ആദ്യമായി ഫ്ലെക്സ് പ്രിന്റിംഗ് യൂണിറ്റ് തുടങ്ങാൻ തയ്യാറാവുന്ന മനുവും സുഹൃത്തുക്കളും നേരിടുന്ന പ്രതിസന്ധതികളിലൂടെയാണ് ചിത്രം മുന്നേറുന്നത് . ഇതിനായി ഫോട്ടോഷോപ്പ് പഠിക്കാൻ പോവുന്ന മനുവിന് അധ്യാപികയായി എത്തുന്നതാണ് ശ്രീജ ( അപർണ ദാസ് ). ശ്രീജയോടും പ്രണയം തോന്നുവെങ്കിലും തന്റെ കോംപ്ലക്സ് കാരണം അത് തുറന്നു പറയാതെ മനു മുന്നോട്ട് പോവുന്നു. ഇരുവരും തമ്മിലുള്ള കെമിസ്ട്രി നന്നായി വർക്ക് ഔട്ട് ചെയ്തിട്ടുണ്ട്. മനോഹരമായ ഗാനങ്ങൾ ഇരുവരും തമ്മിലുള്ള നിമിഷങ്ങൾ കൂടുതൽ ഇമ്പമായി. ഇത് കഴിവുള്ളവന്റെ ലോകമാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് സംവിധായകൻ മനോഹരത്തിലൂടെ. ചെറിയ നല്ലൊരു പടവും അതിൽ കൂടുതൽ നല്ലൊരു സന്ദേശവും ചിത്രത്തിൽ നൽകുന്നുണ്ട്.
മനോഹരത്തെ മനോഹരമാക്കിയവർ
വിനീത് ശ്രീനിവാസൻ്റെ സ്ഥിരം സിനിമകളുടെ പാറ്റേണിൽ നിന്ന് വളരെ വ്യത്യസ്തമായി നിൽക്കുന്ന ചിത്രമാണ് മനോഹരം . ഇതുവരെ കാണാത്ത കിടിലം മേക്കോവറിലാണ് വിനീത് എത്തിയിരിക്കുന്നത്. മനുവിന്റെ നായികയായി എത്തിയ അപർണ ദാസിന്റെ പ്രകടനം പ്രശംസിനിയമാണ്.സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തില്‍ ഇതിന് മുന്‍പ് അപര്‍ണ അഭിനയിച്ചിരുന്നു. നല്ല പാലക്കാടൻ അഴകുള്ള നിലപാടുള്ള നായികയാണ് ശ്രീജ. മനുവിന്റെ ചങ്കായി കൂടെ നിൽക്കുന്ന പ്രഭുവെന്ന കഥാപാത്രമായി ബേസിൽ ജോസഫും , ഒപ്പം വർഗീസേട്ടനായി എത്തിയ ഇന്ദ്രൻസും തങ്ങളുടെ കഥാപത്രത്തെ മനോഹരമാക്കി. നെഗറ്റീവ് ഷെഡിലുള്ള രാഹുൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദീപക് പറബോലും അഹമ്മദ് സിദ്ധീഖും അടിപൊളിയാക്കിയിട്ടുണ്ട്. ജൂഡ് ആൻ്റണി, വി.കെ പ്രകാശ്, ഹരീഷ് പേരടി, ഡല്‍ഹി ഗണേഷ് ,മഞ്ജു സുനില്‍, കലാരഞ്ജിനി, ശ്രീലക്ഷ്മി, വീണാ നായര്‍, നന്ദിനി തുടങ്ങിയവരും മനോഹരത്തെ മനോഹരമാക്കി. ആര്‍ റഹ്മാൻ്റെ സഹായിയും ലീഡ് ഗിറ്റാറിസ്റ്റുമായ സജീവ് തോമസ്സ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ചക്കാലക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലക്കലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it
The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.
After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.
Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids