Posted by Bindu PP, 12 Jul, 2019
ഈ മത്തായി നമ്മളിലൊരാളാണ് ....നമ്മൾ തന്നെയാണ് ഈ മാർക്കോണി മത്തായി. സനിൽ കളത്തിൽ സംവിധാനം ചെയ്ത ഈ ചിത്രം ഒരു നന്മചിത്രമാണ്.ഛായാഗ്രാഹകന്‍ സനില്‍ കളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രണയത്തിനും ഹാസ്യത്തിനും നല്ല ബന്ധങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ടാണ് . സ്നേഹത്തിന്റെ പകുത്തുകൊടുപ്പാണ് ഈ മത്തായിയുടെ കഥ. സ്നേഹത്തിന് മുന്നിൽ മറ്റൊന്നിനും സ്ഥാനമില്ലെന്ന് സംവിധായകൻ മാർക്കോണി മത്തായിലൂടെ പ്രേക്ഷകന് പറഞ്ഞു കൊടുക്കുന്നു. മാർക്കോണി മത്തായിയായി മലയാളികളുടെ പ്രിയതാരം ജയറാം എത്തിയപ്പോൾ തിയേറ്ററിൽ നിറഞ്ഞ കൈയ്യടിയോടെ അദ്ദേഹത്തെ സ്വീകരിച്ചു. ജയറാം എന്ന നടന്റെ മികച്ചൊരു തിരിച്ചുവരവാണ് മാർക്കോണി മത്തായി. നിഷ്കളങ്കമായ പ്രണയം തന്നെയാണ് ചിത്രത്തിന്റെ കഥാതന്തു. വാട്സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും പ്രണയം പങ്കുവെക്കുന്ന ഈ കാലഘട്ടത്തിൽ പഴയകാല പ്രണയലേഖനങ്ങളിലൂടെ തങ്ങളുടെ പ്രണയം പങ്കുവെക്കുന്ന മത്തായിയും അന്നക്കൊച്ചും ഒരു നനുത്ത മധുരിക്കുന്ന അനുഭവമായി മാറി. മത്തായിയെ പോലെ സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ റേഡിയോക്കും ചിത്രത്തിൽ ഒരേ പ്രാധാന്യം ഉണ്ട്. തെന്നിന്ത്യൻ ആരാധകരുടെ മക്കൾ സെൽവൻ വിജയ് സേതുപതി മാർക്കോണി മത്തായിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. തുടക്കം പിഴച്ചില്ലെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു.
അഞ്ചങ്ങാടി എന്ന ഗ്രാമത്തിലെ കോപ്പറേറ്റിവ് ബാങ്കിൽ സെക്യൂരിറ്റി ജീവനക്കാരനാണ് മത്തായി (ജയറാം ). ചുറ്റും കാണുന്നവരെല്ലാം അവന്റെ സ്വന്തക്കാരാണ്. എല്ലാവർക്കും സ്നേഹം പകുത്തുകൊടുക്കും. ആരിൽ നിന്നും ഒന്നും ആഗ്രഹിക്കാതെ ചങ്ക് പറിച്ചു സ്നേഹിക്കും. ഇങ്ങനെ ഒരു മനുഷ്യൻ എല്ലാരിലും ഉണ്ടാവും. കുഞ്ഞു മത്തായിക്ക് പാൽഗ്ലാസിൽ പ്രണയം പങ്കുവയ്ക്കുന്ന മുൻ കാമുകി മുതൽ അന്ന കൊച്ചിന് (ആത്മീയ ) മത്തായി പകർന്നു കൊടുക്കുന്ന സ്നേഹം വരെ ചിത്രത്തിൽ മനോഹരമായ പഴമയുള്ള നിഷ്കളങ്കമായ പ്രണയത്തിന്റെ കഥ പറയുന്നുണ്ട് സനിൽ കളത്തിൽ.
ഒറ്റപ്പെട്ടുപോകുന്ന യുവത്വത്തിലും സ്നേഹം കൊണ്ട് സന്തോഷം കണ്ടെത്തുന്നവനാണ് മത്തായി. കുഞ്ഞു മത്തായിക്കുണ്ടായ ബാല്യ പ്രേമത്തിന്റെ തിക്താനുഭവം മൂലം ഇനി ആരെയും പ്രേമിക്കില്ലെന്ന് പറഞ്ഞു നടക്കുന്ന മത്തായിയുടെ ജീവിതത്തിൽ അന്ന കൊച്ചു വരുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങളാണ് ചിത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. എഫ്എം റേഡിയോയ്ക്ക് റേഞ്ചു കിട്ടാത്ത അഞ്ചങ്ങാടിയെന്ന ഗ്രാമത്തിലെ സർവീസ് സഹകരണ ബാങ്കും പരിസരവുമാണ് സിനിമയ്ക്കു നിറം പകരുന്നത്.
പാട്ടുകളെ സ്നേഹിക്കുന്ന ...മത്തായി അഞ്ചങ്ങാടി ഗ്രാമത്തിൽ എഫ്എം റേഡിയോയ്ക്ക് റേഞ്ച് കണ്ടുപിടിച്ച് ആ ഗ്രാമത്തിൽ മുഴുവൻ പാട്ടിന്റെ മേളമാക്കി തീർക്കുകയാണ്. വിജയ് സേതുപതി ചിത്രത്തിൽ വിജയ് സേതുപതിയായി തന്നെയാണ് എത്തുന്നത്. തന്റെ വരാനിരിക്കുന്ന പ്രണയ ചിത്രത്തിന്റെ പ്രൊമോഷൻ ആവശ്യങ്ങളാക്കായി കൊച്ചിയിൽ എത്തുന്നതും. എഫ് എം റേഡിയോയിലൂടെ ശ്രോതാക്കളുടെ പ്രണയം കേൾക്കുകയും ചെയ്യുന്ന വിജയ് സേതുപതിയും ആർ ജെ യും സിനിമയുടെ ആദ്യം മുതൽ അവസാനം വരെ ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നുണ്ട് . മധ്യവയസിലും പ്രണയത്തിന്റെ കാൽപനിക മുഖമാണ് മത്തായി കാണിച്ചു തരുന്നത്. മനോഹരമായ പാട്ടുകളും പ്രണയവും സൗഹൃദങ്ങളും പങ്കുവയ്ക്കലുകളും എല്ലാമായി മൊത്തത്തിൽ ഒരു പോസിറ്റീവ് എനർജി തരുന്ന ചിത്രമാണ് മർക്കോണി മത്തായി. ഓർത്തു പാടാൻ ബാക്കിയാവുന്ന ആറു പാട്ടുകളാണ് ചിത്രത്തിന്റെ എടുത്തു പറയാവുന്ന മറ്റൊരു സവിശേഷത.
ജോസഫ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ ആത്മീയ അന്നയുടെ വേഷത്തിൽ എത്തുമ്പോൾ മലയാളികൾക്ക് ഈ കഥാപത്രം ഏറെ ചേർത്തുനിർത്താവുന്നതാണ്. എഫ് എമ്മിലേക്ക് വിളിക്കുന്ന മത്തായി , പിന്നിട് മത്തായിയുടെയും , അന്നയുടെ പ്രണയത്തിൽ ചില പ്രതിസന്ധികൾ വന്നുചേരുന്നതും ഒരു നാടിനെ മൊത്തം ആശങ്കയിലേക്ക് എത്തിക്കുന്ന ഒരു യാത്രയാണ് ചിത്രത്തിന്റെ രണ്ടാം പകുതിയിൽ സംവിധായകൻ പറയുന്നു. പ്രണയത്തെ ഇഷ്ടപ്പെടുന്നവർ , പ്രണയിക്കുന്നവർ ഒന്നാകണം എന്നാഗ്രഹിക്കുന്നവരെല്ലാം അന്നക്കും മത്തായിക്കും വേണ്ടി ഒരുമിച്ച് നിൽക്കുന്നത് ചിത്രത്തിന്റെ ക്ലൈമാക്സിൽ നമുക്ക് കാണാൻ സാധിക്കും.
സിനിമയിൽ അതിഥി വേഷം എന്നു പറഞ്ഞു ചെറുതാക്കാനാവാത്ത റോളിലാണ് വിജയ് സേതുപതി എത്തുന്നത്. ജോയ് മാത്യു, നരേൻ, അജു വർഗീസ്, മല്ലിക സുകുരമാരൻ, ലക്ഷ്മിപ്രിയ, ദേവി അജിത്ത് തുടങ്ങി ഒരുപിടി മുൻനിര നടീനടൻമാരെ അവതരിപ്പിക്കാനായി എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.ഹാസ്യത്തിന് പ്രാധാന്യം നൽകിയ ചിത്രത്തിന് തിരക്കഥ രാജേഷ് മിഥിലയും സനിൽ കളത്തിലും ചേർന്ന് എഴുതുന്നു.സത്യം ഓഡിയോസ് ഈ ചിത്രത്തിലൂടെ സത്യം സിനിമാസ് എന്ന ബാനറിൽ നിർമാണ രംഗത്തേക്ക് കടക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. പ്രേമചന്ദ്രൻ എ.ജി.യാണ് നിർമാണം. അനിൽ പനച്ചൂരാന്റെയും ഹരിനാരായണന്റെയും വരികൾക്ക് എം.ജയചന്ദ്രൻ ഈണം പകർന്നിരിക്കുന്നു.കുറച്ചു കാലങ്ങൾക്ക് ശേഷം വരുന്ന ഏറ്റവും റിയാലിസ്റ്റിക്കായ കുടുംബ ചിത്രമായിരിക്കും മാർക്കോണി മത്തായി.ഒരുവിധം എല്ലാ പ്രേക്ഷകരെയും തന്നെ തൃപ്തിപ്പെടുന്ന ഒരു ചിത്രമാണ് മാർക്കോണി മത്തായി.
Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it
The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.
After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.
Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids