Posted by BINDU PP, 31 Jan, 2020
ഉമ്മൻ , ബാലു,അഡ്ഡു, നമ്ബതിരി,റോണിയും മന്ദാകിനിയുമാണ് "മറിയം വന്നു വിളക്കൂതി" . ഉഴപ്പന്മാരിൽ ഉഴപ്പന്മാർ , അലമ്പന്മാരിൽ അലമ്പന്മാർ ... ഇതിൽ കൂടുതൽ വിശേഷണങ്ങളൊന്നും ഇവരെ കുറിച്ച് പറയാനില്ല . ജെനിത് കാച്ചപ്പിള്ളിയുടെ ആദ്യ പരീക്ഷണ ചിത്രം ഭീകര തഗായി എന്ന് തന്നെ പറയണം. മലയാള സിനിമയിൽ ഇന്നേവരെ പറയാത്ത രീതിയിലുള്ള നരേഷൻ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. കിളിപോയിക്ക് ശേഷം വലിയൊരു ഇടവേളക്ക് ശേഷമാണ് മലയാള സിനിമയിൽ സ്റ്റോണർ കോമഡിയിൽ ഒരു ചിത്രം വരുന്നത്. ഒറ്റ രാത്രിയിൽ തുടർച്ചയായ മൂന്നു മണിക്കൂറിലെ കിളിപോയി കഥയാണ് മറിയം വന്നു വിളക്കൂതി. ചിത്രത്തിന്റെ ആദ്യ അനൗൺസിങ് മുതൽ സംവിധായകൻ എടുത്ത വ്യത്യസ്ത വഴി ചിത്രത്തിൽ ഉടനീളം നമുക്ക് കാണാൻ കഴിയും.
ഉമ്മനും, ബാലുവും,അഡ്ഡുവും സ്‌ക്കൂളിൽ പഠിക്കുന്ന കാലം മുതലേ കൂട്ടുകാരാണ്. വലുതായപ്പോൾ മിനർവ ബയോ കെമിക്കൽസിൽ ഇവർ ഒരുമിച്ച് ജോലിക്കെത്തി. തികഞ്ഞ ഉഴപ്പന്മാരും മറ്റുള്ളവർക്ക് ശല്യക്കാരുമായ ഇവർ കമ്പനിക്ക് തലവേദനയായി. ജീവിത സാഹചര്യകൊണ്ട് ജോലിക്ക് വന്ന കഥാപാത്രമാണ് ബാലു, റോണി മഹാ അലബനാണ് .ചിത്രത്തിന്റെ ആണി റോണിയാണ്, ഒരുപാട് സംശയങ്ങളെല്ലാം ഉള്ള കഥാപാത്രമാണ് അഡ്ഡു. ഓരോ കഥാപാത്രങ്ങൾക്കും ഓരോ വ്യക്തിത്തമുണ്ട്. എല്ലാവരും നല്ല രീതിയിൽ ചെയ്തിട്ടുണ്ട്. ഇവരുടെ മറ്റൊരു സുഹൃത്താണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി. ഓഫീസ്സിലെ മര്യാദക്കാരനും ഏറ്റവും നല്ല ജോലിക്കാരനുമാണയാൾ. ഇവർക്കിടയിലേയ്ക്കാണ് സ്കൂൾ കാലഘട്ടത്തിൽ പിരിഞ്ഞു പോയ കുരുത്തക്കേടുകളുടെ ആശാനായ റോണി വരുന്നത്.
ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ പിറന്നാൾ ആഘോഷിക്കാൻ ഇവർ തീരുമാനിച്ചു.തന്റേടിയും ഗൗരവക്കാരിയുമായ റിട്ടയേർഡ് ഹെഡ് മിസ്ട്രസായ മറിയാമ്മ ജോർജ്ജിന്റെ വീട്ടിലാണ് നമ്പൂതിരി പേയിംങ് ഗസ്റ്റായി താമസിക്കുന്നത്. നമ്പൂതിരിയുടെ പിറന്നാൾ ആഘോഷത്തിനിടയിൽ റോണി മന്ദാകിനി എന്ന സുഹൃത്തിനെ എല്ലാവർക്കും പരിചയപ്പെടുത്തുന്നു .മെക്സിക്കോയിൽ നിന്ന് വന്ന പൊളപ്പനൊരു ഡ്രഗ് ഐറ്റമാണ് മന്ദാകിനി . ഇത് ഉപയോഗിക്കുന്ന ഇവർക്കിടയിൽ ഉണ്ടാവുന്ന സംഭവങ്ങളെ വളരെ കോമഡിയായി ജെനിത് ഈ ചിത്രത്തിൽ കാണിക്കുന്നു. പത്ത് അധ്യായങ്ങളായിട്ടാണ് ജെനിത് ഈ കഥയെ കൊണ്ട് പോകുന്നത്. മികച്ച ആനിമേഷൻ വർക്കുകളും തികച്ചും മനോഹരമാക്കാൻ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്.
ഉമ്മനായി സിജു വിത്സൺ അഭിനയിക്കുന്ന ചിത്രത്തിൽ ബാലുവായി ശബരീഷ് വർമ്മയും, അഡ്ധുവായി ഷിയാസും ഉണ്ണികൃഷ്ണൻ നമ്പൂതിരിയായി അൽത്താഫ് സലിമുമെത്തുന്നു.ജീവിതത്തിലും ഇവർ സുഹൃത്തുക്കളായതിന്റെ ഗുണം സിനിമയിൽ കാണാം. അത്രക്ക് നല്ലൊരു കെമിസ്ട്രിയായിരുന്നു ഇവർ. ഷർഫുദ്ധിന്റെ ഒരു മിസ്സിംഗ് വേണ്ടവിധത്തിൽ ചിത്രത്തിൽ കാണുന്നുണ്ട്. പ്രേമം ടീം വീണ്ടും ഒന്നിക്കുമ്പോൾ അവിടെ ഷറഫുദ്ധീൻ കൂടെ ഉണ്ടായിരുന്നെങ്കിൽ ഒന്നുകൂടെ കളറാവുമായിരുന്നു.
മറിയാമ്മയായി സേതു ലക്ഷ്മി പ്രത്യക്ഷപ്പെടുന്നു.റിട്ടയേഡ് പ്രിൻസിപ്പാളാണ് മറിയാമ്മ . മക്കളില്ലാത്ത മറിയാമ്മക്ക് നമ്പൂതിരിയെ സ്വന്തം മകനായാണ് മറിയാമ്മ കാണുന്നത്. സ്നേഹം ഉണ്ടെങ്കിലും നല്ല കർശനക്കാരിയാണ് ടീച്ചർ. ഉമ്മൻ , ബാലു,അഡ്ഡു, നമ്ബതിരി,റോണി ഇവരെപ്പോലെ തന്നെ ചിത്രത്തിൽ ശക്തമായ ഒരു വേഷമാണ് മറിയാമ്മയും ചിത്രത്തിൽ . തികച്ചും വ്യത്യസ്തമായ വേഷത്തിലാണ് സേതുലക്ഷമി ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. നാട്ടിൻ പുറത്തെ തനിമയാർന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ അംഗീകാരം നേടിയ സേതുലക്ഷ്മിയുടെ കഥാപാത്രത്തിന്റെ മേക്കോവർ ഇതിനകം വൈറലാണ്.
രസകരവും കുസൃതിയോടെയുമുള്ള സിറ്റുവേഷണല്‍ ട്രീറ്റ്‌മെന്റ് തന്നെ കാരണം . സന്ദർഭങ്ങളും സംഭാഷണങ്ങളും സമ്മാനിക്കുന്ന ഫ്രഷ്നസ് . തിയേറ്ററിൽ തന്നെ പോയി കാണേണ്ട കിളിപോയി സിനിമയാണ് മറിയം വന്നു വിളക്കൂതി. ആദ്യം മുതൽ അവസാനം വരെ നിർത്താതെ ചിരിക്കാൻ ഒരുപാടുണ്ട് . വ്യത്യസ്ത സ്റ്റോണർ മൂവി ആയത്കൊണ്ട് ഫാമിലിക്കും ധൈര്യമായി തിയേറ്ററിൽ കയറാവുന്നതാണ്.
Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it
The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.
After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.
Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids