Posted by ബിന്ദു, 15 Feb, 2019
2018 പ്രണയദിനത്തിൽ വൈറലായ ഒരു കണ്ണിറുക്കലിന്റെ ബാക്കിഭാഗങ്ങൾക്കായി 2019 പ്രണയദിനംവരെ കാത്തിരിക്കേണ്ടിവന്നു പ്രേക്ഷകർക്ക്. ഒരു വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ വാർത്തകളിൽ ഇടംപിടിച്ച സിനിമയാണ് ഒമർ ലുലുവിന്റെ ഒരു അഡാറ് ലവ്. റെക്കോർഡ് ലൈക്കും റെക്കോർഡ് ഡിസ്‌ലൈക്കും ഈ ചിത്രത്തിന്റെ റിലീസിന് മുൻപേ തേടിയെത്തിയിരുന്നു. ഒരു വർഷത്തെ കാത്തിരിപ്പിനു ശേഷമെത്തിയ ചിത്രം പക്ഷേ പ്രേക്ഷകരുടെ പ്രതീക്ഷയെ പൂര്‍ണമായും സിനിമ നിരാശയിലാക്കി.
നേരത്തെയുള്ള ഒമർലുലു ചിത്രങ്ങളിൽ കണ്ടിരുന്ന സ്ത്രീവിരുദ്ധതയും , ദ്വയാർത്ഥ പ്രയോഗവുമെല്ലാം ഇതിലും കുത്തികയറ്റാൻ സംവിധായകൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. പേരിലും ഉള്ളടക്കത്തിലും പ്രണയമുള്ള ചിത്രത്തിൽ ഒരു സ്കൂളും അവിടുത്തെ അധ്യാപകരും കുട്ടികളും അവർക്കിടയിലെ സംഭവങ്ങളുമാണ് അവതരിപ്പിക്കപ്പെടുന്നത്. നായകനും നായികയും പ്രണയിക്കുന്നു, പിരിയുന്നു, വീണ്ടും ഒന്നിക്കുന്നു അതിനിടയിൽ മറ്റൊരു പ്രണയം വരുന്നു.
പ്ലസ്ടു സ്കൂള്‍ ജീവിതത്തിലെ ത്രികോണ പ്രണയകഥയാണ് ചിത്രം പറയുന്നത്. കഥയില്‍ പുതുമ പറയാന്‍ ഒന്നും ഇല്ല. ചിത്രത്തില്‍ നായികയായ പ്രിയ പ്രകാശ് വാര്യരും റോഷനും പ്രണയത്തിലാവുകയും തുടര്‍ന്ന് അവരുടെ സ്കൂള്‍ വാട്സ്‌ആപ്പ് ഗ്രുപ്പിലേക്ക് റോഷന്റെ ഫോണില്‍ നിന്ന് അറിയാതെ പോകുന്ന അശ്‌ളീല ക്ലിപ്പുകളെ തുടര്‍ന്ന് പ്രിയയും റോഷനും തമ്മില്‍ പിണങ്ങുകയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം.
കഥയുടെ പുതുമയില്ലായ്മയും തിരക്കഥയുടെ പോരായ്മയും ചിത്രത്തെ മോശമാക്കി. തമാശകളും നന്നായില്ല. ചിത്രത്തിലെ ഗാനരംഗങ്ങള്‍ ഇതിനോടകം തന്നെ പ്രേക്ഷകര്‍ കണ്ടുകഴിഞ്ഞതാണ്. ഗാനങ്ങളുണ്ടാക്കിയ ഓളത്തിനപ്പുറം ചിത്രത്തില്‍ ഒന്നും തന്നെ ഇല്ല എന്ന് പറയേണ്ടിവരും.അദ്ധ്യാപികയെ പ്രണയിക്കുന്ന കുട്ടിയും, പ്രണയത്തിന്റെ എല്ലാ സീമകളും കഴിഞ്ഞിട്ടും പച്ചക്കൊടി കാണിക്കാന്‍ വൈകുന്ന നായികയുമൊക്കെയാണ് ചിത്രത്തിലുള്ളത്.
പ്രണയവും പ്രണയനഷ്ടവും സൗഹൃദവുമൊക്കെയായാണ് കഥ പുരോഗമിക്കുന്നത്. എന്നാൽ പ്രണയത്തിന്റെ ഫീലോ പ്രണയനഷ്ടത്തിന്റെ ദുഃഖമോ സൗഹൃദത്തിന്റെ ആവേശമൊ മുഴുവനായി പ്രേക്ഷകരിലേയ്ക്ക് എത്തിക്കാൻ കഴിഞ്ഞോ എന്ന് സംശയം. അനവസരത്തിൽ കുത്തിക്കയറ്റിയിരിക്കുന്ന പാട്ടുകളും ആസ്വാദനത്തിന് തടയിടുന്നവയാണ്. അപൂർവം ചില രംഗങ്ങൾ പ്രേക്ഷകനെ ആകർഷിക്കുമെങ്കിലും അത് സിനിമയിലുടനീളം നിലനിർത്താൻ അണിയറപ്രവർത്തകർ ശ്രമിച്ചിട്ടില്ല.തിരക്കഥയുടെ ആഴമില്ലായ്മ സംവിധാനത്തിലൂടെ മറികടക്കാൻ ഒമർ ലുലു ശ്രമിച്ചെങ്കിലും ഒരു പരിധി വരെ അതിന് സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം. സംഗീതവും ഛായാഗ്രഹണവും എഡിറ്റിങ്ങും സിനിമയ്ക്ക് യോജിച്ചതായി.
സിനിമ ഇറങ്ങും മുമ്പ് തന്നെ പ്രശസ്തരായ റോഷനും പ്രിയയും തങ്ങളുടെ ഭാഗങ്ങൾ തരക്കേടില്ലാതെ അഭിനയിച്ചു പ്രതിഫലിപ്പിച്ചു. പ്രിയയെ ബിഗ് സ്ക്രീനിൽ ആദ്യമായി കാണുന്നതിന്റെ ആവേശം പ്രേക്ഷകർക്കുണ്ടാകുമെങ്കിലും തന്റെ അഭിനയത്തിലൂടെ ആസ്വാദകനെ കൂടുതൽ ആകർഷിച്ചത് ചിത്രത്തിലെ മറ്റൊരു നായികയായ നൂറിൻ ഷെരീഫാണ്. സലിംകുമാർ, സിദ്ദിഖ്, ഹരീഷ്, അനീഷ് ജി. മേനോൻ, അൽത്താഫ് എന്നിവരുടെ കഥാപാത്രങ്ങൾ ചെറുതായിരുന്നെങ്കിലും പ്രേക്ഷകരെ ചിരിപ്പിക്കുന്നതായിരുന്നു.
Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it
The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.
After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.
Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids