Posted by ബിന്ദു, 25 Apr, 2019
ഈ കാത്തിരിപ്പ് വെറുതെയായില്ല ....ഇതൊരു യമണ്ടൻ തിരിച്ചുവരവ് തന്നെ മലയാളികളുടെ കുഞ്ഞിക്കായുടെ. ഒന്നര വർഷത്തിന് ശേഷം ദുൽഖർ എത്തുമ്പോൾ കൂടെ ബിബിൻ ജോർജിന്റെയും , വിഷ്ണു ഉണ്ണികൃഷ്ണന്റെയും മൂന്നാമത്തെ സിനിമ എന്നതും ഒരു യമണ്ടൻ പ്രേമകഥ തിയേറ്ററിൽ ആഘോഷമാകുന്നതിന് പ്രധാന കാരണമാണ്. സിനിമ മൊത്തത്തിൽ കളറാണ് ലല്ലുവിന്റെ ഭാഷായിൽ പറയുമ്പോൾ അന്തസാണ്. നവാഗതനായ ബി സി നൗഫൽ ആദ്യമായി സംവിധായകന്റെ കുപ്പായമണിഞ്ഞത് വലിയ വിജയമായിയെന്ന് തന്നെ ഉറപ്പിച്ച് പറയാം. ദുല്ഖറിന്റെ ഈ തിരിച്ചുവരവിൽ മാസുണ്ട് , കോമഡിയുണ്ട് ,പ്രണയമുണ്ട് ,ഇമോഷനുണ്ട് എല്ലാം കൂടിയ ഫുൾ ഓൺ
സിനിമ. ബോളിവുഡിലേക്കും തെലുങ്ക് സിനിമയിലേക്കും അരങ്ങേറ്റം നടത്തിയതോടെ നടന്‍ ദുല്‍ഖര്‍ സല്‍മാനെ മലയാള സിനിമകളിലൊന്നും കാണാനില്ലെന്ന ആരാധകരുടെ ഒന്നര വർഷമുള്ള നിരാശക്കുള്ള മറുപടിയാണ് ബി സി നൗഫലിന്റെ ഒരു യമണ്ടൻ പ്രേമകഥ. ബിബിൻ ജോർജും , വിഷ്ണു ഉണ്ണികൃഷ്ണനും തങ്ങളുടെ കഴിഞ്ഞ സിനിമകളേക്കാൾ ഏറെ പ്രതീക്ഷയിലാണ് കാണുന്നതെന്ന് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു . കഴിഞ്ഞ സിനിമകളിൽ നിന്ന് വ്യത്യസ്തമായി ഇതിന് കഥക്കാണ് പ്രാധാന്യ നല്കിയിട്ടുള്ളതെന്ന് വിഷ്ണു ഉണ്ണികൃഷ്ണൻ പറഞ്ഞിരുന്നു. സംഭാഷങ്ങളേക്കാൾ ഏറെ കഥക്ക് പ്രാധാന്യം നൽകിയ മാസ് ദുൽഖർ ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ. മലയാളികൾ ഇന്നേവരെ കാണാത്ത ദുൽഖറിനെ സ്‌ക്രീനിൽ കണ്ട സന്തോഷത്തിലാണ് ആരാധകർ.
മരിച്ചു ജീവിച്ച കൊമ്പനയിലെ ലല്ലു
കൊമ്പനയിലെ ലല്ലുവിന്റെ പ്രണയം തന്നെയാണ് ചിത്രത്തിന്റെ കഥാതന്തുവെങ്കിലും സൗഹൃദത്തിന്റെയും ,കുടുംബത്തിന്റെയും ,നന്മയുടെയും കഥപറയുന്ന ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ. മരിച്ചെന്ന് എല്ലാവരെയും വിശ്വസിപ്പിച്ച് ജീവനോട് വരുന്ന കൈക്കുഞ്ഞായ ലല്ലുവിലൂടെയാണ് ഈ ചിത്രം തുടങ്ങുന്നത്. അച്ചടക്കമുള്ള കൊമ്പനയിലെ ജോണിന്റെ (രഞ്ജി പണിക്കർ ) മൂത്തമകനാണ് ലല്ലു. മകന്റെ ഭാവിയിൽ പേടിച്ച് ഇംഗ്ലീഷ് മീഡിയ സ്കൂളിൽ എത്തിക്കുന്ന ലല്ലുവിന്റെ അച്ഛനെയെല്ലാം ഞെട്ടിച്ച് കൊണ്ട് നാട്ടിലെ ലോക്കൽ കൂട്ടുകാരുടെ കൂടെ അടിച്ചുപൊളിച്ച് നടക്കുന്ന ലല്ലു നാട്ടുകാരുടെയും വീട്ടുകാരുടെയും കണ്ണിലുണ്ണിയാണ്. ഹേറ്റേഴ്‌സ് ഇല്ലാത്ത ചെറുപ്പം മുതൽ പെൺപിള്ളേർ പുറകെനടക്കുന്ന ലല്ലു ശെരിക്കും കട്ട ഹീറോയാണ് ചിത്രത്തിൽ. നിസാരമായി നാട്ടിലെ സകല പെൺപിള്ളേരുടെയും പ്രണയം നിരസിക്കുന്നു ലല്ലു വിശ്വസിക്കുന്നത് വെറും ഒരു സ്പാർക്കാണ്. സ്പാർക്കുള്ള പെൺകുട്ടിക്കായി കാത്തിരിക്കുന്ന ലല്ലുവാണ് ആ യമണ്ടൻ കാമുകൻ. നൊസ്റാൾജിയയിൽ വിശ്വസിക്കുന്ന , മഴയെയും ,ജോൺസൺ മാഷുടെ പാട്ടുകളെയും ഇഷ്ടപ്പെടുന്ന ഈ ലല്ലുവിനെ ആരാ പ്രേമിക്കാതിരിക്കുക.
ലല്ലുവും ചാവേറുകളും
ആദ്യമുതൽ അവസാനം വരെ സിനിമയിൽ ആഘോഷമാക്കിയത് ലല്ലുവിന്റെ സൗഹൃദവും അവരുടെ ഇടിവെട്ട് കോമഡികളുമാണ്. വിക്കിയായി എത്തുന്ന സൗബിനും,അന്ധനായ ഡെന്നിയായി എത്തുന്ന വിഷ്ണു ഉണ്ണികൃഷ്ണനും, പാച്ചികുട്ടനായി എത്തുന്ന സലിം കുമാറുമാണ് ലല്ലുവിന്റെ ചാവേറുകൾ. ലല്ലുവിന് വേണ്ടി മരിക്കാനും, മരണ കോമഡി അടിക്കാനും ഇവർ മാസാണ്. അച്ഛന്റെ പ്രായമുള്ള പാച്ചിക്കുട്ടനുമായുള്ള ഈ ചെറുപ്പകരുടെ സൗഹൃദം ചിത്രത്തെ വേറെ വൈബിലേക്ക് എത്തിക്കുന്നുണ്ട്. പാച്ചിക്കുട്ടന്റെ പെയിന്റിംഗ് ടീമിലെ പ്രധാന കക്ഷികളാണ് ഇവർ. ഇവരെ കൂടാതെ വരുന്നവരും കോമഡിയുടെ കാര്യത്തിലും അഭിനയ മികവിന്റെ കാര്യത്തിലും ഉയർന്നു നിൽക്കുന്നതെന്ന് പറയാം. ഈ പ്രേമകഥയുടെ പ്രധാന ഓളം ഈ ചാവേറുകൾ തന്നെയാണ്.
ഇത് യമണ്ടൻ പ്രേമകഥ
സ്പാർക്ക് തേടിയുള്ള ലല്ലുവിന്റെ പ്രണയ നായികയായി എത്തുന്നത് ദിയ ഫ്രാൻസിസാണ് (നിഖില വിമൽ ). ഒരിക്കൽ പോലും കാണാതെയുള്ള യഥാർത്ഥ പ്രണയത്തെ കുറിച്ച് ബി സി നൗഫൽ മനോഹരമായി പ്രേക്ഷകർക്ക് പറഞ്ഞു തരുന്നുണ്ട്. ഈ പ്രേമം ഇച്ചിരി സർപ്രൈസ് നിറഞ്ഞതുകൊണ്ട് അത് തിയേറ്ററിൽ പോയി കണ്ട് അനുഭവിക്കേണ്ട പ്രണയം തന്നെയാണ്. നിഖില വിമൽ യുവ നടിമാരിൽ ഏറ്റവും മികച്ചു നിൽക്കുന്ന നടിയാണ്. ലല്ലുവിന്റെ കാമുകിയായി നടി എത്തിയപ്പോഴും അത് തെറ്റിച്ചില്ല. രണ്ടാം പകുതിയിലാണ് ഈ കാമുകി എത്തുന്നത്. ചിത്രത്തിന്റെ കഥാഗതി മാറുന്നതും ഈ യമണ്ടൻ കാമുകിയിലൂടെയാണ്. ആദ്യ പകുതിയിൽ കോമഡി നിറഞ്ഞ യാത്രയിൽ നിന്ന് കഥ ഗൗരവമേറിയ ഭാഗങ്ങളിലേക്ക് സഞ്ചരിക്കുന്നത് ഈ കാമുകിയുടെ വരവോടെയാണ്.
മൊത്തത്തിൽ കൂട്ട് ഉഷാർ
വിഷ്ണു ഉണ്ണികൃഷന്റെയും ബിബിൻ ജോർജിന്റെയും ആദ്യ രണ്ട് സിനിമകളിൽ നിന്ന് ഇത് തികച്ചും വ്യത്യസ്തമായ ഒരു സിനിമയാണ്. ആലപ്പുഴയുടെ മനോഹാരിതയെ പി സുകുമാറാണ് ക്യാമെറയിൽ ഒപ്പിയെടുത്തത്. ടൈറ്റിൽ സോങ് അടക്കം മൂന്ന് പാട്ടുകൾ നാദിർഷ അടിപൊളിയാക്കിയ്യിട്ടുണ്ട് .കോമഡിയ്ക്ക് പ്രാധാന്യം നൽകിയ ഈ ചിത്രം ആന്റോ ജോസഫാണ് നിർമ്മിച്ചത് . ചിത്രത്തിന്റെ തിരക്കഥാകൃത്തുകളിലെ ബിബിൻ ജോർജ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒറ്റ സംഭാഷണങ്ങൾ പോലുമില്ലെങ്കിലും ചിത്രത്തെ മറ്റൊരു വഴിയിലേക്ക് എത്തിക്കാൻ ഈ നടന് സാധിച്ചുവെന്ന് പറയാം. ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരനും , ബൈജുവും , മധുവും , സംയുക്ത മേനോനും , സീമ ജി നായരെല്ലാം തങ്ങളുടെ കഥാപാത്രങ്ങൾ മനോഹരമാക്കി. ഈ യമണ്ടൻ കഥ അനുഭവിച്ചറിയാൻ വേഗം അടുത്തുള്ള തിയേറ്ററിലേക്ക് ഓടിക്കൊള്ളു... ഒട്ടും നിരാശപ്പെടുത്തില്ലെന്ന് ഉറപ്പാണ്.
Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it
The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.
After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.
Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids