Posted by BINDU PP, 21 Feb, 2020
അതെ ...പാപം ചെയ്യാത്തവർ കല്ലെറിയട്ടെ ....മലയാളികളുടെ കപട സദാചാര ബോധത്തെയും ആഡംബര ജീവിതത്തെയും ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെ വിമർശിക്കാനും നോക്കികാണാനുമുള്ള ചിത്രമാണ് ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്ത് ഇന്ന് തിയേറ്ററുകളിൽ എത്തിയ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ . കപടസദാചാരത്തെ ചോദ്യം ചെയ്ത വെടിവഴിപാട് എന്ന ചിത്രമായിരുന്നു ശംഭു പുരുഷോത്തമന്റെ ആദ്യ ചിത്രം. മലയാള സിനിമ ഇന്നേവരെ പറഞ്ഞവച്ച കുടുംബ ബന്ധങ്ങളുടെ പവിത്രമായ തലങ്ങളെ ശംഭു പുരുഷോത്തമന്‍ പാപം ചെയ്യാത്തവർ കല്ലെറിയട്ടെയിലൂടെ പൊളിച്ചെഴുതുന്നുണ്ട്.
ഒരു ക്രിസ്ത്യന്‍ യാഥാസ്ഥിതിക കുടുംബത്തില്‍ നടക്കുന്ന മനസമ്മതച്ചടങ്ങാണ് കഥ നടക്കുന്ന പശ്ചാത്തലം. ഒരു ദിവസത്തെ സംഭവങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. തറവാട്ടിലെ ഇളമുറക്കാരനായ റോഹന്റെ (അരുൺ കുര്യൻ )വിവാഹത്തിനായുള്ള തയാറെടുപ്പിലാണ് അയാളുടെ കുടുംബം. അതിസമ്പന്നനായ മാത്തച്ചന്റെ മകൾ ലിൻഡയാണ് (ശാന്തി ബാലചന്ദ്രൻ ) വധു. ഇവരുടെ വിവാഹനിശ്ചയത്തിനായുള്ള സേവ് ദി ഡേറ്റ് വീഡിയോ മുതൽ കാറ്ററിംഗിന് വരെയുള്ള കാര്യങ്ങൾ ഒരു ഭാഗത്ത് ഒരുങ്ങുമ്പോൾ നാട്ടുകാരെയും ബന്ധുക്കളെയും കാണിക്കാനുള്ള പ്രഹസനങ്ങൾ കളിയാക്കി തന്നെ ചിത്രത്തിൽ കാണിക്കുന്നുണ്ട്.
മധ്യവർഗ വരേണ്യ പ്രമാണി വിഭാഗത്തിലുള്ളവർ കല്യാണം എന്ന പേരിൽ കാണിച്ചുകൂട്ടുന്നത് സകല പരിപാടികളും ചിത്രത്തിൽ കാണിക്കുന്നുണ്ട്. സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെ ചിത്രത്തിൽ പ്രത്യക്ഷത്തിൽ വിമർശിക്കുന്നുണ്ട്. രോഹന്റെ ചേട്ടനായി എത്തുന്ന വിനയ് ഫോർട്ടിന്റെ റോയ് എന്ന കഥാപാത്രവും അയാളുടെ അളിയനായി എത്തുന്ന ടിനി ടോം കഥാപാത്രം അലക്സും തങ്ങളുടെ സാമ്പത്തിക ബാധ്യത തീർക്കാനാണ് റോഹന്റെ കല്യാണം നടത്തുന്നതെന്ന് ചിത്രത്തിന്റെ തുടക്കത്തിൽ തന്നെ സംവിധായകൻ പറഞ്ഞുവെക്കുന്നുണ്ട്.
മനസമ്മതം തുടങ്ങുന്നത് മുതൽ തന്നെ നായികാ പ്രാധാന്യമുള്ള ലിൻഡയ്ക്ക് മാനസിക പ്രശ്നങ്ങളുള്ളതായി കാണിക്കുന്നുണ്ട്. ചിത്രത്തിന്റെ ഭൂരിഭാഗവും മനസമ്മതം കഴിഞ്ഞുള്ള ചടങ്ങാണ്.ഇതിനടിയിലേക്ക് കയറി വരുന്ന സേവ്യർ (അലൻസിയർ ) വലിയൊരു രഹസ്യവുമായാണ് മനഃസമ്മത ചടങ്ങിൽ എത്തുന്നത്. രണ്ടു കുടുംബങ്ങളിലും നടക്കുന്ന പല അവിഹിത ബന്ധങ്ങളും പൂർവകാല കള്ളക്കളികളുമെല്ലാം ഓരോന്നായി ചിത്രത്തിൽ അഴിയുമ്പോൾ അതെല്ലാം വിരൽ ചൂണ്ടുന്നത് നമ്മളിലെ സദാചാര ബോധത്തെയാണ്. മറ്റുള്ളവരുടെ സദാചാര സംരക്ഷണത്തിന് പോകുമ്പോൾ സ്വന്തം വീട്ടിലെ കാര്യം തിരക്കിയിട്ടുണ്ടോ എന്ന ചോദ്യവും ചിത്രത്തിൽ പറഞ്ഞു പോകുന്നുണ്ട്.മറ്റൊരാളെ കുറ്റപ്പെടുത്തുമ്പോൾ താൻ പാപിയാണോ എന്ന സ്വയം പരിശോധനയാണ് വേണ്ടതെന്ന സന്ദേശമാണ് ചിത്രത്തിൽ സംവിധായകൻ കൊണ്ടുവെക്കാൻ ശ്രമിക്കുന്നത്. മനുഷ്യന്റെ അടിസ്ഥാനമായ പ്രണയം, കാമം മുതലായ വികാരങ്ങളെ കുടുംബ മഹിമ, സദാചാരം തുടങ്ങിയ അളവുകോലുകൾ വച്ച് നമ്മൾ അളക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളെ വളരെ ആക്ഷേപ രൂപത്തിലാണ് ചിത്രം പറഞ്ഞു വെക്കുന്നത്.
വിനയ് ഫോർട്ട്, ടിനി ടോം എന്നിവർക്കാണ് ചിത്രത്തിൽ കൂടുതൽ സ്ക്രീൻ ടൈം ഉള്ളതെങ്കിലും, ചെറിയ വേഷങ്ങളിൽ എത്തിയ സ്രിന്റ,മധുപാൽ , ജെയിംസ് ഇലിയ, അനിൽ നെടുമങ്ങാട് എന്നിവരുടെ പ്രകടനം ശ്രദ്ധേയമാണ്. പ്രശാന്ത് പിള്ളൈ ആണ് ചിത്രത്തിനെ സംഗീതം നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രാഹകൻ ജോമോൻ തോമസിന് ദൃശ്യങ്ങളെ ഏറെ മികവ് പുലർത്തിയിരുന്നു. കാർത്തിക് ജോഗേഷാണ് ചിത്രസംയോജനം നിർവഹിച്ചത്. സഞ്ജു എസ് ഉണ്ണിത്താനാണ് ചിത്രത്തിന്റെ നിർമാതാവ്.
Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it
The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.
After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.
Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids