Posted by Bindu PP , 04 Oct, 2019
കോഴിക്കോട്ടുക്കാരൻ മൊഞ്ചൻ അജ്മലിന്റെയും... പവിഴപുറ്റുപോലെ കവരത്തിയിലെ അറക്കൽ ജസ്മിനയുടെയും മനോഹര പ്രണയകഥയാണ് പ്രണയമീനുകളുടെ കടൽ. പവിഴ ദ്വീപുകൾ എന്ന് അറിയപ്പെടുന്ന ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിൽ കമൽ ഒരുക്കിയ മനോഹര ചിത്രം തികച്ചും വിസ്മയ കാഴ്ചയാണ്. മുപ്പത്തിയൊന്ന് വർഷത്തിന് ശേഷം ജോൺ പോളുമായി കമൽ വീണ്ടും ഒന്നിക്കുന്ന ചിത്രംകൂടിയാണ് ഇത്. ഒരു പ്രത്യേക സ്ഥലത്ത് കടലിന് നടുവിൽ ജീവിക്കുന്ന ഒരു സമൂഹത്തിന്റെ കഥയാണ് പ്രണയ മീനുകളുടെ കടൽ പറയുന്നത്. അവിടുത്തെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതരീതി , ഭാഷ ,സംസ്ക്കാരം , ഇതിനെല്ലാം ചിത്രം വലിയ പ്രാധാന്യം നൽകുന്നുണ്ട്.താര പൊലിമയേക്കാൾ കഥാപാത്രങ്ങൾക്ക് ചേർന്ന അഭിനയേതാക്കളെ കണ്ടെത്താൻ സംവിധായകന് കഴിഞ്ഞിട്ട്. പേര് പോലെ ഇതൊരു മനോഹര പ്രണയ ചിത്രമാണ്.
അജ്മലിന്റെ ജാസ്മിന
കോഴിക്കോട് ബേപ്പൂർക്കാരൻ അജ്മൽ (ഗബ്രി ജോസ്) , കിടിലം ന്യൂ ജെൻ പയ്യൻ. ഉരു (കപ്പൽ ) ഉണ്ടാക്കുന്നത് കുലത്തൊഴിൽ ആയിട്ടും അതിനൊന്നും നിൽക്കാതെ സിനിമ മോഹമായി നടക്കുന്ന കട്ട ഫ്രിക്കൻ ചെറുപ്പക്കാരൻ. അതിനു പോരാത്തതിന് ലാലേട്ടൻ ഫാൻ . സെൽഫി എടുപ്പ് , കൂട്ടുകാരമായുള്ള കറക്കം , സകല പെൺപിള്ളേരെയും വായ നോക്കിയുള്ള നടത്തം. അങ്ങനെയിരിക്കെയാണ് ലക്ഷദ്വീപിലെ കവർത്തിയിലേക്ക് ഉരു നന്നാക്കാൻ ഉപ്പുപ്പയുടെ നിർബന്ധത്തിന് വഴങ്ങി പോവേണ്ടി വരുന്നത്. അവിടെ വരുമ്പോഴാണ് അറക്കൽ തറവാട്ടുകാരെ പരിചയപ്പെടുത്തുന്നത്. പെണ്ണുങ്ങൾ മാത്രമുള്ളൊരു വലിയ പ്രമാണി തറവാട്. അറക്കൽ ബീവി (മറാത്തി നടി പദ്മാവതി ) അവരുടെ മകൾ ഡോ സുൽഫത്ത് ( ശ്രീ നിധി ) പേരക്കുട്ടി ജസ്മിന (റിധി ) . അറക്കൽ ബീവിയുടെ പട്ടിപോലെ കൂടെ നടക്കുന്ന ഹൈദ്രു ( വിനായകൻ ). ഹൈദ്രു കടലിന്റെ മകനാണ്. ഹൈദ്രുവിന്റെ ഉമ്മ കടലിൽ പെറ്റിട്ടതാണ് ഹൈദ്രുവിനെ. പിന്നിട് വളർന്നതെല്ലാം അറക്കൽ ബീവിയുടെ നല്ല സ്നേഹമുള്ള സഹായിയായി.
അറക്കൽ ബീവിയുടെയും സുൽഫത്തിന്റെയും ജീവിതത്തിൽ ചില മോശപ്പെട്ട അനുഭവം ഉള്ളതിനാൽ ചെറുമോൾ ജസ്മിനയെ കര കാണിക്കാതെ ലക്ഷദ്വീപിലെ പവിഴപുറ്റുപോലെ കൊണ്ട് നടക്കുകയാണ്. ഒരു നാടിന്റെ ചങ്കാണ് ജസ്മിന. ഇങ്ങനെയുള്ള അവസ്ഥയിലേക്ക് അജ്മൽ എത്തുകയും . ജസ്മിനയെ ആദ്യനോട്ടത്തിൽ തന്നെ ഇഷ്ടപ്പെടുകയും . അവളുടെ ഇഷ്ടം പിടിച്ചു പറ്റാനുള്ള ഭീകര ശ്രമങ്ങളാണ് ചിത്രത്തിന്റെ ആദ്യ പകുതിയിൽ പറയുന്നത്. വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങൾ തന്നെയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. ആരും കൊതിച്ചുപോകും ഫ്രെയിംകളാണ് ചിത്രത്തിൽ മിക്കതും . ഇവരുടെ പ്രണയത്തിലെ പ്രതിസന്ധികളാണ് ചിത്രത്തിന്റെ രണ്ടാം പകുതിയിൽ പറയുന്നത്. പ്രണയത്തിന് സഹായിയായി ഡോ അൻസാരിയും ( ദിലീഷ് പോത്തൻ ) ഉണ്ട്. ദ്വീപിലെ ഏറ്റവും പഠിപ്പുള്ള വ്യക്തിയാണ് അൻസാരി. മലയാള സിനിമയിൽ ഇന്നേവരെ കാണാത്ത ജോണറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കഥയും ദൃശ്യവും ഒരേപോലെ അത്ഭുതമായി തോന്നാം.
വിനായകൻ ഹൈദ്രുവായപ്പോൾ
മാസ്മരിക പ്രകടനം എന്നല്ലാതെ മറ്റൊന്നും പറയാനില്ല.കടലിൽ സ്രാവിനെ ഹൈദ്രുവിന്റെ പ്രകടനം ഗംഭീരമായി. മികച്ച അഭിനേതാവാണ് താനെന്ന് പല തവണ തെളിയിച്ച ഒരു നടനാണ് വിനായകൻ. ഈ വൈഭവം ഒരിക്കൽ കൂടി അരക്കിട്ടുറപ്പിക്കുന്ന ഒരു കഥാപാത്രം തന്നെയാണ് ഹൈദ്രു. അണ്ടർ വാട്ടർ പെർഫോമൻസുകളെല്ലാം സഹാചികമായി തോന്നി.വിനായകന്റെ കരിയറിലെ ബേസ്ഡ് കഥാപാത്രമാണ് ഹൈദ്രു.
ലക്ഷദ്വീപിന്റെ തനത് ഭാഷ ജസ്റി തന്നെയാണ് ചിത്രത്തിൽ കൂടുതൽ ഉപയോഗിച്ചിരിക്കുന്നത്. ലിപിയില്ലാത്ത ഈ ഭാഷ മലയാളവും തമിഴും ചേർന്ന ഭാഷയാണ്. സുധീഷ് , ജിയോ ജോൺ ചാക്കോ , അശോകൻ , ജിപ്സാ ബീഗം, കൊച്ചാപ്പു , രേവതി പ്രജിത്ത്, എത്തിവരും പ്രധാന വേഷത്തിൽ എത്തിയിട്ടുണ്ട്. ചിത്രത്തിന്റെ മനോഹര ദൃശ്യങ്ങൾ പകർത്തിയത് വിഷ്ണു പണിക്കരാണ്. ഷാന്‍ റഹ്മാനാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഈ പ്രണയവും നീലക്കടലും തിയേറ്ററിൽ കണ്ടു തന്നെ അനുഭവിക്കേണ്ട ഒന്നാണ്.
Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it
The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.
After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.
Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids