Posted by Online desk , 02 Oct, 2019
ചരിത്രത്താളുകളിൽ ഇടം പിടിക്കാത്ത സമര പോരാളി ഉയ്യാലവാഡ നരസിംഹ റെഡ്ഡിയുടെ കഥയാണ് സെയ് റാ നരസിംഹ റെഡ്ഡി. 1857 മുതലാണ് ചരിത്രത്താളുകളില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ രേഖപ്പെടുത്തിയിരിക്കുന്നത്, എന്നാൽ അതിന് മുൻപ് ദക്ഷിണേന്ത്യയില്‍ നിന്നും സ്വാതന്ത്രത്തിനായുള്ള കാഹളം മുഴങ്ങിയിരുന്നു.സമരവീരനായ സെയ് റാ നരസിംഹ റെഡ്ഢിയുടെ വീരകഥയാണ് സെയ് റാ നരസിംഹ റെഡ്ഢി .ഓരോ ഇന്ത്യക്കാരനും അറിഞ്ഞിരിക്കേണ്ട ദേശ സ്നേഹത്തിന്റെ കഥ.
ചിത്രത്തിൻ്റെ കഥ നടക്കുന്ന 1847ല്‍ നിന്നും ഒരു ദശകം മുന്നോട്ട് മാറി 1857ലെ ഝാന്‍സി റാണി നേതൃത്വം കൊടുക്കുന്ന സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ നിന്നുമാണ് കഥ ആരംഭിക്കുന്നത്. ഓരോ സ്വാതന്ത്ര്യ സമര പോരാളിക്കയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബാഹുബലിക്ക് ശേഷം വലിയ ക്യാൻവാസിൽ ഒരുങ്ങിയ ചിത്രത്തിൽ നരസിംഹ റെഡ്ഡിയായി എത്തിയിരിക്കുന്നത് ചിരഞ്ചീവിയാണ്. അദ്ദേഹത്തിന്റെ 151ാമത് സിനിമയായി തെലുങ്കില്‍ ഒരുക്കിയ ഈ ചിത്രം മലയാളം, കന്നട, തമിഴ്, ഹിന്ദി എന്നീ ഭാഷകളില്‍ മൊഴിമാറ്റിയാണ് എത്തിയിരിക്കുന്നത്. സുരേന്ദര്‍ റെഡ്ഡി എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ലോകമെമ്പാടുമുള്ള സിനിമാസ്വാദകർ ഏറ്റെടുത്തു. 270 കോടിയോളം മുതല്‍ മുടക്കില്‍ ഒരുങ്ങിയ ചിത്രം ചിരഞ്ചീവിയുടെ മകന് റാം ചരൻ്റെ പ്രഥമ നിര്‍മ്മാണ സംരംഭമാണ്.
ചരിത്രത്താളുകളിൽ എഴുതപ്പെടാതെ പോയ വീരനും ബ്രിട്ടീഷിനെതിരെ ആദ്യമായി യുദ്ധം കുറിച്ചവനുമായ പോരാളിയാണ് നരസിംഹ റെഡി. ഈ പോരാളിയുടെ ചൂടും ചൂരും ചേര്‍ന്ന ജീവിതകഥയാണ് ബാഹുബലിയെ വെല്ലുന്ന ദൃശ്യമികവോടെ അവതരിപ്പിച്ചിരിക്കുന്നത്.തമിഴ് പതിപ്പിൽ കമലഹാസന്റെ നെരഷനോടെയാണ് ചിത്രം തുടങ്ങുന്നത്. സമരം വീര്യം നഷ്ടമായ തൻ്റെ പടയാളികള്‍ക്ക് ഝാന്‍സി റാണി നരസിംഹ റെഡ്ഡി എന്ന ആദ്യ പോരാളിയുടെ പോരാട്ടത്തിൻ്റെ ത്രസിപ്പിക്കുന്ന കഥ പറഞ്ഞു കൊടുക്കുകയാണ്. നരസിംഹ റെഡ്ഡിയുടെ ബാല്യകാലം മുതൽ ചിത്രത്തിൽ കാണിക്കുന്നുണ്ട്.
2 മണിക്കൂര്‍ 50 മിനിറ്റ് എന്ന് ദൈര്‍ഘ്യ ചിത്രത്തിൽ നിറഞ്ഞാടുന്നത് നരസിംഹ റെഡ്ഡി തന്നെയാണ്. നാടിനു വേണ്ടി തന്റെ ജനതക്ക് വേണ്ടിബ്രിട്ടീഷകരോട് പോരാടി ഒടുവിൽ വീര മരണം വരിച്ച നരസിംഹ റെഡ്ഡി ഇനി ഓരോ ഇന്ത്യക്കാരന്റെയും ഉള്ളിൽ കത്തുന്ന കനലായി മാറും. ചരിത്ര താളുകളിൽ എഴുതിവെക്കാത്ത ആ പേര് ഇനി ഓരോ ഇന്ത്യക്കാരന്റെയും ഉള്ളിൽ ജീവിക്കും.
യുദ്ധ സംഘട്ടന രംഗങ്ങളിലൂടെ കഥ പറഞ്ഞു പോവുന്ന ചിത്രം പൂർണമായും ഒരു വിഷ്വൽ ട്രീറ്റ് ആണ്.സുരേന്ദർ റെഡ്ഢി ചിത്രത്തെ അവതരിപ്പിച്ച രീതി തന്നെയാണ് സൈറയെ മികച്ചതാക്കുന്നത്. തിരക്കഥയിലും അവതരണത്തിലും അത്രമേൽ സൗന്ദര്യം നമുക്ക് കാണാൻ സാധിക്കും. കണ്ണഞ്ചിപ്പിക്കുന്ന വിഷ്വൽസ് ഒരുക്കിയ രത്നവേലിന്റെ ക്യാമറക്കണ്ണുകൾക്ക് വലിയ കയ്യടി തന്നെ കൊടുക്കണം. അമിത് ത്രിവേദിയുടെ സംഗീതവും ചടുലത നിറഞ്ഞതായിരുന്നു.
സംഘട്ടന രംഗങ്ങൾ ഉൾപ്പടെയുള്ള ശ്രീകർ പ്രസാദിന്റെ കട്ടുകൾ അതി ഗംഭീരം എന്ന് പറയാതിരിക്കാൻ വയ്യ.ഗ്രെഗ് പവല്‍, ലീ വൈറ്റേക്കര്‍, റാംലക്ഷ്മണ്‍, എ വിജയ് എന്നിവര്‍ ഒരുക്കിയ സംഘട്ടന രംഗങ്ങള്‍ ഗംഭീരമായി. ചിരഞ്ചീവിയുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലെറ്റായി നിൽക്കുന്നത്. സംഘട്ടന രംഗങ്ങളിലും , ഇമോഷണൽ രംഗങ്ങളിലും ഗംഭീരമാക്കാൻ ആ മഹാ നടന് സാധിച്ചിട്ടുണ്ട്.
താര സമ്പന്നമായ ചിത്രത്തില്‍ കിച്ച സുദീപും ചിരഞ്ചീവിയും തമ്മിലുള്ള കോമ്പിനേഷന്‍ നരസിംഹ റെഡ്ഡിയുടെ ഗുരു ഗോസായി വെങ്കണ്ണയായി അമിതാഭ് ബച്ചനും രാജാ പാണ്ടി എന്ന തമിഴ് കഥാപാത്രത്തെ അവതരിപ്പിച്ച വിജയ് സേതുപതിയും നായികമാരായി എത്തിയ നയന്‍താരയും തമന്നയുടെ ഗംഭീരമാക്കിയെന്ന് പറയേണ്ടിവരും. ഝാന്‍സി റാണിയായി എത്തിയ അനുഷ്ക ഷെട്ടിയുടെ സ്ക്രീൻ സ്പേസ് വളരെ മികച്ചതായിരുന്നു. ഇന്ത്യൻ സിനിമയിലെ വിസ്മയം തീർത്ത് നരസിംഹ റെഡ്ഡി.ലോക റെക്കോർഡുകൾ മറികടക്കാൻ ഒരുങ്ങി കഴിഞ്ഞു സെയ് റാ നരസിംഹ റെഡ്ഢി.
Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it
The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.
After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.
Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids