Posted by BINDU PP, 24 Jan, 2020
"പൂമരം" എന്ന ചിത്രത്തിന് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് "ദി കുങ്ഫു മാസ്റ്റര്‍" ഇന്ന് തിയേറ്ററുകളിൽ എത്തി. ഇതൊരു പ്രതികാര കഥയാണ്. മലയാള സിനിമയിൽ ഇന്നേവരെ കാണാത്ത പരീക്ഷണ ചിത്രമാണ് "ദി കുങ്ഫു മാസ്റ്റര്‍" . പേരുപോലെ തന്നെ ആക്ഷന്‍ ഏറെ പ്രാധാന്യമുള്ള ചിത്രമായാണ് കുങ്ഫു മാസ്റ്റർ ഒരുക്കിയിരിക്കുന്നത്.ഹിമാലയൻ താഴ് വരയിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. മലയിലായി പ്രേക്ഷകർക്ക് ഇതൊരു പുതിയ അനുഭവമായിരിക്കും. കുങ്ഫൂ മാസ്റ്റര്‍ എന്ന് പേരിട്ടിരിക്കുന്നതിനാല്‍ കുങ്ഫു എന്ന ആയോധന കലയെ അടിസ്ഥാനപ്പെടുത്തി കഥ പറയുന്നത്. മലയാള സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള ആക്ഷന്‍ രംഗങ്ങളാണ് എബ്രിഡ് ഷൈന്‍ ഈ ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്.ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ തന്നെ ഇങ്ങനൊരു ചിത്രം ഇതാദ്യമാണ്.ജാക്കി ചാന്, ജെറ്റ് ലി സിനിമകള്‍ ആസ്വദിക്കുന്ന പ്രേക്ഷകരെ ചിത്രം സംതൃപ്തിപ്പെടുത്തും. കിടിലൻ ആക്ഷൻ മുഹൂർത്തങ്ങൾ നിറഞ്ഞ ഒരു ത്രില്ലർ സ്വഭാവമുള്ള ഒരു ചിത്രമാണ്. പ്രേക്ഷകരുടെ പ്രതീക്ഷകളോട് പൂർണ്ണമായും നീതി പുലർത്തിയ ഒരു ചിത്രം തന്നെയാണ് എബ്രിഡ് ഷൈൻ ഇത്തവണയും ഒരുക്കിയത് എന്ന് പറയാം.
ഏറെ കഷ്ടപ്പാടും കഠിന പ്രയത്നവും സഹിച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയതെന്ന് ചിത്രത്തിന്റെ സംവിധായകൻ നേരത്തെ പറഞ്ഞിരുന്നു. അതിനുള്ള റിസൾട്ട് തന്നെയാണ് ഇന്ന് തിയേറ്ററുകളിൽ നിന്ന് ഉയർന്ന കൈയ്യടികൾ. ഇന്ത്യൻ അതിർത്തിയിലെ അവസാനത്തെ ഗ്രാമം എന്ന് അറിയപ്പെടുന്ന മനയിലായിരുന്നു ഭൂരിഭാഗം ചിത്രീകരണം നടന്നത്. നീതാ പിള്ള, ജിജി സ്ക്കറിയ, സനൂപ്, അഞ്ജു ബാലചന്ദ്രൻ, സംഗീത സംവിധായകൻ കൂടിയായ സൂരജ് എസ്. കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
സഹോദരന്മാരായ റിഷി റാമിൻ്റെയും റിതു റാമിൻ്റെയും കഥയാണ് ചിത്രത്തിൽ പറഞ്ഞിരിക്കുന്നത്. കുങ്ഫൂ മാസ്റ്റേഴ്സായ റിഷി റാമിന്റെയും റിതു റാമിൻ്റെയും ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില സംഭവ വികാസങ്ങളിലൂടെയാണ് കഥ മുന്നേറുന്നത്. ലൂയിസ് ആന്റണി എന്ന കഥാപാത്രത്തിന് എതിരെ തെളിവുകൾ നൽകുന്ന ഒരു പോലീസ് ഇൻഫോമർ ആയി റിഷി മാറുന്നതോടെ ചിത്രത്തിന്റെ കഥാഗതി മാറുന്നു.ചൈനീസ് കുങ്ഫു ചിത്രങ്ങളിൽ പറയുന്ന അതെ പാറ്റേണിലാണ് മുന്നേറുന്നത്. സമാധാന പരമായി മുന്നോട്ട് പോയിരുന്ന റിഷി യുടെയും റാമിൻ്റെയും കുടുംബത്തിൽ ഏൽക്കുന്ന വലിയൊരു ആഘാതത്തിൽ നിന്ന് രണ്ടുപേരും ഉയർത്തെഴുന്നേറ്റു നടത്തുന്ന പ്രതികാര കഥയാണ് എബ്രിഡ് ഷൈൻ ചിത്രത്തിൽ പറഞ്ഞിരിക്കുന്നത്. ഒരു മാർഷൽ ആർട്സ് ഗ്യാങ്ങിനൊപ്പം തുടങ്ങുന്ന ഏറ്റുമുട്ടൽ തന്നെയാണ് കഥ. ത്രില്ലിങ്ങോടെയാണ് ആദ്യ പകുതി അവസാനിക്കുന്നതെങ്കിൽ, രണ്ടാം പകുതി റിഷി റാമിൻ്റെയും റിതു റാമിൻ്റെയും കിടിലം ആക്ഷൻ രംഗങ്ങളാണ് രണ്ടാം പകുതിയിൽ.
ചിത്രത്തിൽ കഥക്കും അഭിനയത്തിനും മുൻപേ നിൽക്കുന്നത് ആക്ഷൻ തന്നെയാണ്. ചിത്രത്തിൽ അഭിനയിച്ച എല്ലാവരും മാർഷ്യൽ ആർട്സിൽ മാസ്റ്റേഴ്സാണ്. അതുകൊണ്ട് തന്നെയാണ് ഈ ചിത്രം മനോഹരമാക്കാൻ സംവിധായകന് സാധിച്ചത്. സാധാരണ ചിത്രങ്ങളിൽ കാണുന്ന പ്രണയമോ , റോമൻസ് ,ഗാനങ്ങളോ ഒന്നും തന്നെയില്ല. പൂമരത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നിത പിള്ളയുടെ മലയാളത്തിലേക്കുള്ള ഗംഭീര തിരിച്ചു വരവാണ് ഈ ചിത്രം. ഈ ചിത്രത്തിനായി ഒരു വർഷത്തിൽ കൂടുതൽ മാർഷ്യൽ ആർട്സ് പരിശീലിച്ചിരുന്നു നിത പിള്ള.നടിയുടെ ഗംഭീര പെർഫോമൻസ് തന്നെയാണ് ചിത്രമെന്ന് തന്നെ പറയാവുന്നതാണ്.
സുജിത്ത് ഉണ്ണി, രാമ മൂർത്തി, രഞ്ജിത്ത്, ജയേഷ്, രാജൻ വർഗ്ഗീസ്, ഹരീഷ്, ജെയിംസ്, തെസ്നി, ഷോറിൻ, മാസ്റ്റർ നവീൻ തുടങ്ങിയവർ സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ബാല്യത്തിൽ കണ്ട ചില ജാക്കിചാൻ, ജെറ്റ്ലി, ബ്രൂസ്ലി സിനിമകളിൽ നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് താൻ ഈ ചിത്രം ഒരുക്കുന്നതെന്ന് എബ്രിഡ് ഷൈൻ മുൻപ് വ്യക്തമാക്കിയിരുന്നു. ഫുൾ ഓൺ ആക്ഷൻ പാക്ക് ചിത്രമാണ് ഇതെന്ന് ട്രെയിലറും വ്യക്തമാക്കിയിരുന്നു. പൂമരത്തിന് ശേഷം എബ്രിഡ് ഷെെന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ദ കുങ്ഫു മാസ്റ്റര്‍.ഫുൾ ഓൺ ബാനറിൽ ഷിബു തെക്കുംപുറമാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകനും നടനുമായ മേജര്‍ രവിയുടെ മകൻ അര്ജ്ജുന് രവിയാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. പൂമരത്തിലെ നായികവേഷം അവതരിപ്പിച്ചിരുന്നത് നീത പിള്ളയായിരുന്നു. നിത പിള്ള തന്നെയാണ് ഈ ചിത്രത്തിലും പ്രധാനവേഷത്തിലെത്തുന്നത്. നായക കഥാപാത്രമായ ജിജി സ്കറിയയെ ഓഡിഷനിലൂടെയാണ് കണ്ടെത്തിയതെന്നും സംവിധായകൻ മുൻപ് വെളിപ്പെടുത്തിയിരുന്നു.
Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it
The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.
After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.
Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids