Posted by bindu pp, 05 Jun, 2019
മലയാളികളുടെ മനസ്സിൽ തൊട്ട് തൊട്ടപ്പൻ. പച്ചയായ അഭിനയ ശൈലിയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടനാണ് വിനായകൻ. അതെ പേര് പോലെ വിജയിച്ച നായകൻ തന്നെയാണ് വിനായകൻ. ആദ്യ സിനിമ കിസ്മത്തിലൂടെ കൈയ്യൊപ്പ് പതിപ്പിച്ച ഷാനവാസ് ബാവൂട്ടിയുടെ രണ്ടാമത്തെ ചിത്രം പ്രേഷകരുടെ മനം കവർന്നെന്ന് ധൈര്യമായി പറയാം.മലയാളത്തിലെ യുവ ചെറുകഥാകൃത്തുകളിൽ ശ്രദ്ധേയനായ ഫ്രാൻസിസ് നൊറോണയുടെ തൊട്ടപ്പൻ എന്ന പേരിൽതന്നെയുള്ള കഥയാണ് ഷാനവാസ് തന്റെ രണ്ടാമത്തെ സിനിമയ്ക്ക് പ്രമേയമാക്കുന്നത് എന്ന ആദ്യ വാർത്തകൾ തന്നെ സാഹിത്യലോകത്തിനുകൂടി ആവേശം പകർന്നു.. ആഴ്ചപ്പതിപ്പിൽ അച്ചടിച്ച് വന്ന കാലത്ത് തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ട കഥയായിരുന്നു അത് എന്നത് തന്നെ കാര്യം . നായകറോളിലേക്കുള്ള വിനായകന്റെ കാസ്റ്റിങ് , ടീസറുകൾ, ട്രെയിലറുകൾ, പാട്ടുസീനുകൾ എന്നിവയൊക്കെ പിന്നെയും തൊട്ടപ്പനെ കുറിച്ചുള്ള പ്രതീക്ഷകളെ വർധിപ്പിച്ചു. അങ്ങനെ കാത്തിരിപ്പിനൊടുവിൽ തൊട്ടപ്പൻ പ്രേക്ഷകരെ ഷാനവാസ് നിരാശപ്പെടുത്തിയില്ലെന്ന് പറയാൻ സാധിക്കും.തൊട്ടപ്പനിൽ ഒരുപാട് കഥകളുണ്ട്. പ്രണയം, വിരഹം, അച്ഛൻ-മകൾ ബന്ധത്തിന്റെ ആഴം, സൗഹൃദം, കാമം, പ്രതികാരം എന്നിങ്ങനെ ജീവിത യാഥാർത്ഥ്യങ്ങളുടെ പച്ചയായ തുരുത്തുകളിലേക്കാണ് തൊട്ടപ്പന്റെ യാത്ര. . ഇത്താക്കും , ജോണപ്പനും , സാറയും , പ്രാഞ്ചിയും , എല്ലാം സിനിമ കഴിഞ്ഞ് ഇറങ്ങുന്ന പ്രേക്ഷകന്റെ കൂടെ ഇറങ്ങി വരും.
സാറയുടെ തല തൊട്ടപ്പൻ
ഇത്താക്കും(വിനായകൻ ) ജോണപ്പനും(ദിലീഷ് പോത്തൻ ) സുഹൃത്തുക്കളും കള്ളന്മാരുമാണ്. ജോണപ്പന്റെ മകളായ സാറയുടെ(പ്രിയം വദ ) മാമോദീസയുടെ തലേന്ന് അയാളെ കാണാതെ പോകുന്നു.ജോണപ്പനെ കാണാതെ മുൻപ് സാറയുടെ തൊട്ടപ്പൻ നീയാണെന്ന് ഇത്താക്കിനോട് പറയുന്നുണ്ട് . ചതികളിൽ പെട്ട് ജോണപ്പനെ കാണാതാവുമ്പോഴും അവന്റെ കുടുംബത്തെയും സാറയെയും നെഞ്ചോട് ചേർത്ത് തന്റെ കൂട്ടുകാരനെ ചതിച്ച് കൊണ്ടുപോയവനെ തേടിയുള്ള യാത്രകൂടിയാണ് തൊട്ടപ്പൻ . മരിക്കുന്നതിന് മുൻപ് ജോണാപ്പൻ വരുമെന്ന പ്രതീക്ഷയിൽ ജീവിക്കുന്ന തൊട്ടപ്പൻ പ്രേക്ഷകന്റെ ഹൃദയം സ്പര്ശിക്കുന്നുണ്ട് . ശേഷം 16 വർഷത്തിന് ശേഷം സാറയുടെയും അവളുടെ തൊട്ടപ്പനായ ഇത്താക്കിലൂടെയും കഥ മുന്നേറുകയാണ്. കള്ളനായ ഇത്താക്കിന്റെയും തന്റേടിയായ സാറായുടെയും ഇടയിലേക്ക് ഇസ്മെയിൽ കയറി വരുന്നതോടെ തൊട്ടപ്പന്റെ കഥ മറ്റൊരു തലത്തിലേക്ക് എത്തുന്നു. ആ തുരുത്തിലെ നന്മ മരങ്ങൾ മാത്രമല്ല ചതിയുടെ മറ്റൊരു മുഖം കൂടിയുണ്ടെന്ന് തൊട്ടപ്പനിലൂടെ കാണിക്കുന്നു.
ഇത്താക്ക് ഹീറോ ആടാ ഹീറോ
തൊട്ടപ്പൻ തിയേറ്ററിൽ എത്തുമ്പോൾ വിനായകൻ നായകനായി എത്തുന്ന ആദ്യ ചിത്രമെന്ന് തന്നെയാണ് ഏറെ പ്രതീക്ഷക്ക് വകുപ്പ് ഉണ്ടാക്കുന്നത്. ഈ മ യൗ വിൽ പശ്ചിമകൊച്ചിയിലെ പഞ്ചായത്ത് മെമ്പർ അയ്യപ്പനായി ജീവിച്ച വിനായകൻ ഇത്തവണ അതിൽ നിന്നും പാടെ വിഭിന്നനായ കൊച്ചിക്കാരനൊരു കള്ളൻ ഇത്താക്കിനെ ശരീരഭാഷ കൊണ്ടും ബിഹേവിംഗും കൊണ്ട് അനശ്വരനാക്കുന്നു. വിനായകന്റെ രണ്ട് ഗെറ്റപ്പുകൾ കാണിക്കുന്നുണ്ട്. വളരെ ഗംഭീരമായി രണ്ട് ഭാഗങ്ങളും വിനായകൻ കൈകാര്യം ചെയ്തിട്ടുണ്ട്. ഇത്താക്ക് എന്ന കള്ളന് വേണ്ട എല്ലാ ഭാവുകങ്ങളും കൊണ്ടുവരാൻ ആ നടന് കഴിഞ്ഞു. കമ്മട്ടിപ്പാടത്തിലെ ഗംഗയ്ക്കു ശേഷം വിനായകന്റെ മറ്റൊരു ശക്തമായ കഥാപാത്രമായിരിക്കും തൊട്ടപ്പനിലേത്.ഇമോഷണൽ ഭാഗങ്ങളിൽ അതി ഗംഭീരമായി തന്നെ പറയാം.
സാറയും ഇസ്മയിലും അവരുടെ തുരുത്തും , പ്രണയവും
സാറയായി എത്തിയ പുതുമുഖ നായികാ നായിക പ്രിയം വദ അതി ഗംഭീരമായി എന്ന് പറയാതിരിക്കാൻ സാധിക്കില്ല. കള്ളൻ ഇത്താക്കിയുടെ തന്റെടമുള്ള സാറ തുരുത്തിലെ എല്ലാവരും ഭയക്കുന്ന ഒരുവളാണ്. അവൾ ചായക്കടയിൽ കേറി തുറിച്ചു നോട്ടങ്ങൾ കല്ലെറിഞ്ഞു പൊട്ടിക്കാൻ പോലും പേടിയില്ലാത്ത ഉശിരുള്ള പെണ്ണാണ് .ഇത്താക്കിന്റെ സമ്മതയോടെ ഇസ്മയിലുമായി പ്രണയത്തിലാവുന്ന സാറയുടെ പ്രണയവും കാമവും പിന്നിട് ഉണ്ടാക്കുന്നപ്രതികാരവുമെല്ലാം തനറെ കൈക്കുള്ളിൽ സുരക്ഷിതയാക്കാൻ പ്രിയം വദക്ക് കഴിഞ്ഞിട്ടുണ്ട്. റോഷന്റെ പ്രകടനം ഗംഭീരമായി , ക്ലൈമാക്സിൽ ഗംഭീര പ്രകടനം തന്നെ നൽകുന്നു.റോഷന്റെ കരിയറിലെ മികച്ച കഥാപാത്രമാണ് ഇസ്മയിൽ . കഥ മുന്നോട്ട് കൊണ്ടുപോകുന്ന കഥാപത്രമാണ് ഇത്. നിഗുഢത നിറഞ്ഞ കഥാപത്രം. കാമുകനായും ശിഷ്യനായും വളരെ നല്ല രീതിയിൽ റോഷനും ചെയ്യാൻ സാധിച്ചിട്ടുണ്ട്.
തൊട്ടപ്പനിലെ മറ്റുചിലർ
മനോജ് കെ. ജയൻ അവതരിപ്പിച്ച പള്ളീലച്ചൻ അടിപൊളി കഥാപാത്രമായിരുന്നു . ദീലീഷ് പോത്തൻ, ലാൽ, മഞ്ജു, സുനിൽ സുഖദ തുടങ്ങിയവർ ചെയ്ത വേഷങ്ങളും മികച്ച് നിന്നു. ചിത്രത്തിൽ അഭിനയിച്ച മറ്റ് പുതുമുഖ താരങ്ങളെല്ലാവരും സ്വഭാവികമായ് സിനിമയിൽ തിളങ്ങിയിട്ടുണ്ട്. ടിപ്പു എന്നൊരു പട്ടിയും ഉമ്മുകുല്സു എന്നൊരു പൂച്ചയും കൂടി പുതുമുഖങ്ങൾ ആയി ടൈറ്റിൽസിൽ കാണിക്കുന്നുണ്ട്. രഘുനാഥ് പാലേരിയുടെ കഥാപത്രം എടുത്ത് പറയണ്ടതാണ്. അന്ധനായി അദ്ദേഹം എത്തിയപ്പോൾ മികച്ച പ്രകടനം കാഴചവച്ചു. പി.എസ് റഫീഖ് ചിത്രത്തിൽ മറ്റൊരു വേഷത്തിൽ എത്തുന്നുണ്ട്.
കൊച്ചിയുടെ തുരുത്തുകളിൽ ജീവിക്കുന്നവരുടെ കഥകളിലേക്ക് ഇറങ്ങിചെല്ലുന്ന അനുഭവം മലയാളസിനിമയിൽ പുതുമ ഉണ്ടാക്കുന്നു. മനോഹരമായ ക്യാമറ കാഴ്ചകളിലൂടെയും, ഇമ്പമാർന്ന സംഗീതത്തിന്റെ അകമ്പടിയോടെയും അവ കാഴ്ചക്കാരനു മുമ്പിൽ എത്തിച്ചിരിക്കുന്നു. തൊട്ടപ്പൻ കൈകാര്യം ചെയ്യുന്ന വിഷയം ഒരു കാലഘട്ടത്തിന്റെ നേർകാഴ്ചകളെയാണ്.
Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it
The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.
After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.
Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids