Posted by Sivi Sasidharan, 20 Dec, 2019
ഫ്രൈഡേ ഫിലിം ഹസ്സിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ചു രാജേഷ് മോഹനൻ സംവിധാനം ചെയ്ത തൃശൂർ പൂരം ഒരു മാസ് ആക്ഷൻ ത്രില്ലെർ ചിത്രമാണ്. ജയസൂര്യയുടെ വേറിട്ട ഭാവാഭിനയം കൊണ്ട് ശ്രേദ്ധേയമായ ഈ ചിത്രത്തിൽ ടി ജി രവി, വിജയ് ബാബു, സാബു മോൻ, മല്ലിക സുകുമാരൻ, സുദേവ് നായർ, ശ്രീജിത്ത് രവി,മണിക്കുട്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളായിരുന്നു. ജയസൂര്യയുടെ മകൻ അദ്വൈത് ജയസൂര്യയും തന്റെ കഥാപാത്രം ഗംഭീരമാക്കി. ഗിരി എന്ന ഒരു സാധാരണ ബാലനിൽ നിന്ന് പുള്ള് ഗിരി ആയി രൂപവികാരം നടന്നപ്പോൾ തിയേറ്ററുകളിൽ കയ്യടി മുഴങ്ങി. ആക്ഷൻ രംഗങ്ങളും ഗംഭീരമാക്കാൻ അദ്വൈത് ജയസൂര്യയ്ക്ക് കഴിഞ്ഞു. പുള്ള് ഗിരി എന്ന പേരുകേട്ട ഒരു ഗുണ്ടയായാണ് ജയസൂര്യ ചിത്രത്തിൽ അഭിനയിക്കുന്നത്. കട്ട താടിയും മുണ്ട് മടക്കി കുത്തിയുള്ള നടത്തവും മൂർച്ചയുള്ള ഡയലോഗും പറഞ്ഞു പുള്ള് ഗിരി പ്രേക്ഷകരുടെ മനസ്സിൽ കയറി എന്നതിന്റെ ഉദാഹരണമാണ് തിയേറ്ററിൽ മുഴങ്ങിയ കയ്യടി സൂചിപ്പിക്കുന്നത്.
പൂർണമായും തൃശൂർ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന ചിത്രത്തിന് ശേഷം ഒരു തൃശൂർകാരനായി ജയസൂര്യ അരങ്ങിലെത്തിയ ചിത്രമാണ് തൃശൂർ പൂരം. പുള്ള് ഗിരിയെ പോലെ തന്നെ പ്രേക്ഷക നേടിയ കസ്ച്ചവെച്ച കഥാപാത്രമാണ് വിജയ് ബാബു കാഴ്ചവെച്ചത്. തൃശൂർ സിറ്റി പോലീസ് കമ്മീഷണറാണ് വിജയ് ബാബുവിന്റെ കഥാപാത്രം. കറകളഞ്ഞ ഒരു പോലീസ് ഓഫിസറിനപ്പുറം ഒരു വേറിട്ട സംഭാഷണ ശൈലിയും വിജയ് ബാബു കാഴ്ച്ചവെച്ചു. ആട്, ആട് 2 എന്നീ ചിത്രങ്ങളിൽ സർബത്ത് ഷമീർ എന്ന മുഴുനീള കോമഡി കഥാപാത്രമായി കാണികളെ ചിരിപ്പിച്ച വിജയ് ബാബു തൃശൂർ പൂരത്തിലൂടെ മറ്റൊരു മുഖഭാവമാണ് തന്റെ കഥാപാത്രത്തിന് നൽകിയത്.
സ്ത്രീകൾ തന്റേടിയാകണം എന്നതിനുദാഹരണമാണ് മല്ലികാ സുകുമാരൻ കാഴ്ചവെച്ച വക്കീലമ്മ എന്നെ ശക്തമായ കഥാപാത്രം നമ്മെ മനസ്സിലാക്കി തരുന്നത്. പുള്ള് ഗിരിക്കും പിള്ളേർക്കും ഒരു ആവശ്യം വന്നാൽ ഈ വക്കീലമ്മ വക്കാലത്തുമായി കൂടെയുണ്ടാകും. ഏതു സിറ്റി പോലീസ് കമ്മീഷണർ വന്നാലും ഒരടി മാറാത്ത വക്കീലമ്മ ആണ് തൃശൂർ പൂരത്തിലെ മറ്റൊരു ഹൈലൈറ്റ്. കൂടാതെ സ്വാതി റെഡ്ഢിയും, ഗായത്രി അരുണും അവരവരുടെ കഥാപാത്രം ഭംഗിയാക്കി. മാമാങ്കത്തിലെ മൊയിന് ശേഷം അലിയായി ഗംഭീര പ്രകടനമാണ് മണിക്കുട്ടൻ തൃശൂർ പൂരത്തിൽ കാഴ്ചവെച്ചിരിക്കുന്നത്.
ഒരു മാസ്സ് ചിത്രത്തിന് മേമ്പൊടിയായി ഒരു മാസ്സ് വില്ലൻ തന്നെ വേണം എന്നാൽ തൃശൂർ പൂരം ട്രൈലെർ സൂചിപ്പിക്കുന്നതുപോലെ ഈ ചിത്രത്തിൽ രണ്ട് മാസ്സ് വില്ലന്മാരെയാണ് പ്രേക്ഷകർക്കായി രാജേഷ് മോഹനൻ ഒരുക്കിയത്. ചിത്രത്തിന്റെ തുടക്കത്തിൽ സുന്ദരനും സുമുഖനായ ഒരു മാസ് വില്ലനായി സുദേവ് നായർ പിന്നീട് ചിത്രം മൂന്നോട്ട് ചലിക്കുമ്പോൾ ഒരു വൈചിത്യ്രമുള്ള ഒരു വില്ലനായി സാബു മോനും ചിത്രത്തിൽ ശ്രദ്ദേയമായി. ജെല്ലിക്കെട്ടിലെ കുട്ടിയപ്പന് ശേഷം ഒരു പ്രത്യേക വേഷപ്പകർച്ചയിൽ സാബുമോൻ അഭിനയിച്ച ചിത്രമാണ് തൃശൂർ പൂരം
ചിത്രത്തിന്റെ സംഗീതവും കഥയും തിരക്കഥയും രതീഷ് വേഗയുടെ കയ്യിൽ ഭദ്രമായിരുന്നു. രതീഷ് വേഗ ആദ്യമായി കഥയും തിരക്കഥയും രചിച്ച ചിത്രമാണ് തൃശൂർ പൂരം. ആര്‍.ഡി രാജശേഖര്‍ എന്ന ഛായാഗ്രാഹകന്റെ മനോഹാരിതമായ ഫ്രേമുകളും ദീപു ജോസഫിന്റെ ചിത്രസംയോജനവും കഥാസന്ദര്ഭങ്ങൾക്കൊപ്പം പ്രേക്ഷകന്റെ മനസ്സിനെ മനസ്സിലാക്കി രാജേഷ് മോഹനന്റെ സംവിധാന മികവും ജയസൂര്യയുടെ അസാധ്യ പ്രകടനവും ആയപ്പോൾ തൃശൂർ പൂരം ഒരു പക്കാ മാസ്സ് ചിത്രമായി.
ക്ലൈമാക്സ് സീനിനു മുന്നോടിയായുള്ള ജയസൂര്യയുടെ ഫൈറ്റ് സീൻ കണ്ടവർക്ക് തികച്ചും ഒരു തൃശൂർ പൂരം കണ്ടിറങ്ങിയ പ്രതീതി തന്നെ ലഭിച്ച ഒരു ചിത്രമാണ് തൃശൂർ പൂരം.
Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it
The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.
After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.
Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids