Posted by ബിന്ദു, 14 Jun, 2019
മെഗാസ്റ്റാർ മമ്മൂട്ടി എസ് ഐ മണിസാറായി എത്തിയ ഉണ്ടയ്ക്ക് തിയേറ്ററുകളിൽ നിറഞ്ഞ കൈയ്യടി. ഇതൊരു പച്ച മനുഷ്യന്മാരുടെ കഥയാണ് . ഇത് വെറും ഉണ്ടയല്ല എന്ന് പ്രേക്ഷകന് ബോധ്യപ്പെടുത്തി കൊടുത്തു സംവിധായകൻ ഖാലിദ് റഹ്മാൻ.ആദ്യചിത്രമായ അനുരാഗ കരിക്കിൻവെള്ളത്തിൻ്റെ സൂപ്പർഹിറ്റ് വിജയത്തിന് മൂന്ന് വർഷങ്ങൾക്കു ശേഷം ഖാലിദ് ഉണ്ട ഒരുക്കുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് ഓരോ സിനിമാസ്വാദകരും കണ്ടിരുന്നത്കാത്തിരുന്നത് . പ്രതീക്ഷയോടെ ഇരിക്കുന്ന പ്രേക്ഷകനെ ഉണ്ട നിരാശപ്പെടുത്തിയില്ലെന്ന് പൂർണമായി പറയാൻ സാധിക്കും. തിരക്കഥ യഥാർത്ഥ സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഖാലിദ് റഹ്മാനും ഹർഷാദും ചേർന്ന് തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം പോലീസ് വേഷത്തിൽ മലയാളികളുടെ മറ്റു പ്രിയതാരങ്ങളും എത്തുന്നു.
ഇത് കാക്കിയുടെ അതിജീവനം
2014ൽ ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ബാധിതപ്രദേശമായ ബസ്റ്ററിലെ ആദിവാസി മേഖലയിൽ ഇലക്ഷൻ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഇടുക്കി കെ എ പി ബറ്റാലിയൻ ക്യാമ്പിലെ ഒരു സംഘം മലയാളി പോലീസുകാരുടെ ഭീതിയുടെയും ഇലക്ഷൻ നടത്തിപ്പിന്റെയും അതിജീവനത്തിന്റെയും കഥയാണ്. ഇതിനെ റിയലിസ്റ്റിക്കായി തന്നെയാണ് ഖാലിദും ഹർഷാദും തിരക്കഥയാക്കിയിരിക്കുന്നത്. ഇലക്ഷൻ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന പോലീസുകാർ ഛത്തീസ്ഗഡിൽ എത്തിച്ചേരുന്നതും അവിടുത്തെ കാഴ്ചകളും തമാശകളുമായി ആരംഭിക്കുന്ന ചിത്രം യഥാർത്ഥ പ്രതിസന്ധികൾ അവർ മനസ്സിലാക്കുന്ന വിധവും വളരെ യാഥാർത്ഥ്യമെന്ന് തോന്നുന്ന സന്ദർഭങ്ങളെ അതിനു ചേർന്ന പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നതിലും സിനിമ വിജയിക്കുന്നുണ്ട്.
രണ്ടാം പകുതിയിൽ കൂടുതൽ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിലേക്ക് കടന്നു ചെല്ലുന്ന സിനിമ വിജയകരമായി ഡ്യൂട്ടി പൂർത്തീകരിച്ച് അവർ മടങ്ങുന്നതോടെ അവസാനിക്കുന്നു. ആക്ഷനോടൊപ്പം വൈകാരിക രംഗങ്ങളിലേക്ക് കൂടി പ്രേക്ഷകരെ നയിക്കുന്ന രണ്ടാം പകുതി ഒരു ത്രില്ലർ സ്വഭാവത്തിലൂടെയാണ് കടന്നുപോകുന്നത്. ഇലക്ഷൻ ഡ്യൂട്ടിക്ക് വേണ്ടി പോവുന്ന ഇത്തരത്തിലുള്ള കേരള പോലീസുകാർ അനുഭവിക്കുന്ന വിഷമതകൾ വളരെ റിയലിസ്റ്റിക്കായി ചിത്രത്തിൽ കൊണ്ടുവരാൻ ഖാലിദിന് സാധിച്ചിട്ടുണ്ട് .
പച്ച മനുഷ്യനായി എസ് .ഐ മണികണ്ഠൻ
എസ് ഐ മണികണ്ഠന്റെ കഥാപത്രത്തെ കുറിച്ച് ചിത്രത്തിൽ പറയാതിരിക്കാൻ സാധിക്കില്ല. മമ്മൂട്ടിയുടെ മെഗാസ്റ്റാർ പദവി മാറ്റിവച്ച് തികച്ചും പച്ച മനുഷ്യനായ എസ് ഐ മണിസാറാവുന്നത് ചിത്രത്തിൽ കാണാൻ കഴിയുന്നുണ്ട്. ബസ്തരിൽ വച്ച് മൂന്നായി തിരിയ്ക്കപ്പെട്ട മലയാളി സംഘത്തിലെ ഒന്പതംഗങ്ങളുള്ള ഒരു ടീമിലെ പേരിനൊരു ലീഡർ. അത്രയേ പരിമിതികളും ഭീതികളുമുള്ള പച്ച മനുഷ്യനായ സബ് ഇൻസ്‌പെക്ടർ മണികണ്ഠനെ വിശേഷിപ്പിക്കാനാവൂ. സംഘത്തിലെ മറ്റംഗങ്ങളിൽ നിന്നും ഉയർന്ന എന്തെങ്കിലും സ്റ്റാർഡവും ഹീറോയിസവും മണികണ്ഠനില്ല. കോണ്സ്റ്റബിൾമാരുടെ പഴി ഏറ്റുവാങ്ങുന്നതും ശ്രദ്ധേയമാണ്. ലോക്കൽ പൊലീസിലേക്ക് മാറാൻ പേടിയുള്ളത് കൊണ്ട് കൂടി ആണ് അയാൾ ക്യാമ്പിൽ തുടരുന്നതെന്ന് സംഭാഷങ്ങളിൽ നിന്ന് മനസിലാവുന്നുണ്ട്. സാധാരണ മനുഷ്യന്മാർക്ക് ഉള്ള പേടിയും, കൂടെ ഉള്ള സഹപ്രവർത്തകരുടെ ജീവൻ രക്ഷിക്കാനുള്ള കടമ തനിക്കുണ്ടെന്ന് മണികണ്ഠൻ എന്ന സീനിയർ ഓഫീസർക്ക് ബോധമുണ്ട്. തികച്ചും ഫാമിലി മാനായ അദ്ദേഹം വീട്ടിലേക്ക് വിളിച്ച് ടീച്ചർ എന്ന് വിളിക്കുന്ന ഭാര്യയുമായുള്ള സംസാരവും അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ നന്മയെ കാണിക്കുന്നുണ്ട്. സാധാരണ പോലീസ് ഉദ്യോഗസ്ഥർക്കിടയിൽ ഉണ്ടാകുന്ന ഈഗോ ക്ലാഷുകളെയെല്ലാം മണികണ്ഠൻ തല്ലി ഉടക്കുന്നുണ്ട്. അവസാന രംഗങ്ങളിലെ ആക്ഷൻ മമ്മൂട്ടി പ്രേക്ഷകനെ കൊണ്ട് കൈയ്യടിപ്പിച്ചു. മെഗാസ്റ്റാർ മമ്മൂട്ടിയുടെ തന്നെ തികച്ചും വ്യത്യസ്തമായ കഥാപാത്രമാണ് എസ് ഐ മണികണ്ഠന്റെത്.
മണിസാറും പിള്ളേരും പൊളിച്ചു
അർജുൻ അശോക്, ഷൈൻ ടോം ചാക്കോ , ലുക്ക്മാൻ, ഗോകുലൻ എല്ലാവരും മനോഹരമായി അഭിനയിച്ചിരിക്കുന്നു. ഇടുക്കിയിലെ ക്യാംപിൽ നിന്ന് മൂന്ന് സ്റേറ്റിലേക്കായി പുറപ്പെടുന്നവരിലും ഛത്തീസ്ഗഡിലേക്ക് മാത്രമായി പിരിയുന്ന ടീമിലും ഒക്കെയായി പോലീസിന്റെ ഒരു വിശാലമായ ക്യാൻവാസ് തന്നെ സിനിമ ആദ്യം പണിയുന്നുണ്ട്. രഞ്ജിത്, ദിലീഷ് പോത്തൻ എന്നിവരും തങ്ങളുടെ കഥാപാത്രം മനോഹരമാക്കിയിട്ടുണ്ട്. ആസിഫ് അലി, വിനയ് ഫോർട്ട് ,സുധി കോപ്പ , എന്നിവർ ചിത്രത്തിൽ അതിഥി താരങ്ങളായി എത്തുന്നുണ്ട്.ഷാജോണും ചിത്രത്തിൽ മികച്ച വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഛത്തീസ്ഗഡിൽ നിന്നുള്ള ഓംകാർ ദാസ് മണിക്പുരി മികച്ച പ്രകടനം കാഴ്ചവച്ചു. കുനാൽ ചന്ദ് എന്ന നിസ്സഹായനായ ബസ്ഥർ ആദിവാസിയുടെ വേഷം പ്രേക്ഷകനെ നിസ്സഹരായി നിർത്തുന്നുണ്ട്. ചെറിയ റോളിലാണെങ്കിലും കാലയിൽ രജനികാന്തിന്റെ ഭാര്യയായി അഭിനയിച്ച ഈശ്വരി റാവു മമ്മൂട്ടിയുടെ ഭാര്യയായി എത്തുന്നുണ്ട്.
സജിത്ത് പുരുഷനാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. വയനാട്, നിലമ്പൂർ , ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ കാനന ദൃശ്യങ്ങളുടെ പശ്ചാത്തലത്തിലുള്ള ആക്ഷൻ രംഗങ്ങൾ മനോഹരമായി.ഭീകരത നിറഞ്ഞ വരണ്ട കാഴ്ച്ചകളും ബി ജി എം തികച്ചു ഭീതി ജനിപ്പിക്കുന്നതായിരുന്നു. ഷാം കൗശൽ ആണ് ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് നിഷാദ് യൂസഫ്. ഒറിജിനൽ ബാക്ക്ഗ്രൗണ്ട് സ്കോർ തന്നെ ഉപയോഗിച്ചിരിക്കുന്ന ചിത്രത്തിൻ്റെ സംഗീതം പ്രശാന്ത് പിള്ളയാണ് കൈകാര്യം ചെയ്തിരിക്കുന്നത്.
Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it
The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.
After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.
Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids