Posted by ബിന്ദു, 26 Apr, 2019
ചില സിനിമകൾ കണ്ടിറങ്ങുമ്പോൾ വാക്കുകൾക്കതീതമായ ഒരു ചിരി മുഖത്ത് വിരിയാറുണ്ട് ... അതെ അതുതന്നെയാണ് ഉയരെ എന്ന സിനിമ തിയേറ്ററിൽ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്റെയും മുഖത്ത് കാണുന്നത്. ഇത് പല്ലവിയുടെ കഥയാണ് ......ആത്മവിശ്വാസത്തിന്റെ, അതിജീവനത്തിന്റെ കഥയാണ് നവാഗതനായ സംവിധായകൻ മനു അശോകൻ ഒരുക്കിയ ഉയരെ . മലയാള സിനിമയിലെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ നടി പാർവതി പല്ലവിയായി എത്തുമെന്ന വാർത്തയറിഞ്ഞ മുതൽ ആരാധകർ അതിനായുള്ള കാത്തിരിപ്പിലായിരുന്നു . ആ കാത്തിരിപ്പ് വെറുതെയായില്ലെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. നമുക്ക് കണ്ടു പരിചയമുള്ള കഥാപത്രങ്ങളെയാണ് ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്. സ്നേഹം എന്ന രണ്ടു വാക്കിന്റെ രണ്ടുതലങ്ങളെയാണ് ഉയരെയിലൂടെ മനു അശോകൻ നമുക്ക് കാണിച്ചുതരുന്നത്. ഉയരെ പറക്കാൻ ആഗ്രഹിക്കുന്ന എല്ലാ പെൺകുട്ടികളും പല്ലവിയെ നെഞ്ചോട് ചേർത്തുപിടിക്കും. ടേക്ക് ഓഫ് നു ശേഷം പാർവതിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച വേഷം എന്ന് നിസംശയം പറയാവുന്ന പ്രകടനമായിരുന്നു ചിത്രത്തിലേത്. . പ്രണയവും അതിലെ സ്വാതന്ത്ര്യങ്ങളും ജീവിതത്തിലെ വീഴ്ചകളും ഉയർത്തെഴുന്നേൽപ്പും ഇത്ര മനോഹരമായി തുറന്നു കാട്ടുന്നുണ്ട്.
ഉയരെ പറന്ന് പല്ലവി
സ്കൂൾ കാലത്ത് ആകാശപ്പറക്കൽ കണ്ട് മോഹിച്ച പെൺകുട്ടി. പല്ലവി രവീന്ദ്രൻ. ആ സ്വപ്നം മനസ്സിൽ കൊണ്ട് നടന്നു എന്ന് മാത്രമല്ല പിന്നാലെ പോയി ആ ലക്ഷ്യത്തിലേക്കു എത്തുക കൂടി ചെയ്ത പെൺകുട്ടി. കോക്പിറ്റിലെ പെൺസാന്നിധ്യമാവാൻ തുനിഞ്ഞിറങ്ങാൻ തീരുമാനിച്ച പെൺകുട്ടി. എന്തിനു ഏതിനും ഒപ്പം നിൽക്കുന്ന അച്ഛൻ(സിദീഖ് ) . എന്നാൽ പല്ലവി എന്ന സ്നേഹത്തിൽ മറ്റേതോ വശങ്ങളിലേക്ക് സഞ്ചരിക്കുന്ന ഗോവിന്ദ് എന്ന കാമുകനെയും ഉയരെയിൽ കാണാൻ സാധിക്കും. എല്ലാത്തിനും അപ്പുറത്തേക്ക് ചില വികാരങ്ങളെ മുറുകെ പിടിക്കുന്ന പെൺകുട്ടികളെ എത്രത്തോളം സ്വാർത്ഥത കൊണ്ട് ഉപയോഗിക്കാമെന്ന് ആദ്യ പകുതിയിൽ കാണിക്കുന്നുണ്ട്. സ്വാർത്ഥത നിറഞ്ഞ ഒരു കാമുകനായി ആസിഫ് അലി തന്റെ കഥാപാത്രത്തോട് നൂറു ശതമാനം നീതി പുലർത്തി. പ്രേക്ഷകനെ ഞെട്ടിച്ചുകൊണ്ട് ആദ്യപകുതി അവസാനിക്കുന്നവെങ്കിലും രണ്ടാം പകുതിയിലെ ഉയർത്തെഴുന്നേൽപ്പ് പ്രേക്ഷകരിൽ രോമാഞ്ചിഫിക്കേഷൻ ഉണ്ടാക്കിയെന്നത് നിസംശയം പറയാം . വിശാൽ രാജേന്ദ്രനായി എത്തിയ ടോവിനോ തന്റെ കഥാപാത്രം ഗംഭീരമാക്കി.
പാർവതിയുടെ രണ്ടാംവരവ്
ഒരു ഇടവേളക്ക് ശേഷം പാർവതി എത്തിയപ്പോൾ തിയേറ്ററിൽ നിറഞ്ഞ കൈയ്യടിയായിരുന്നു. രണ്ടാം വരവ് കലക്കിയെന്നാണ് പ്രേക്ഷക പ്രതികരണം. പാർവതി എന്ന അഭിനേത്രിയിൽ നിന്ന് പ്രതീക്ഷിച്ചതിലും അധികമാണ് നടി ഉയരെയിലൂടെ നൽകിയിരിക്കുന്നത്. സ്ക്രീനിൽ പല്ലവിയായി താരം ജീവിക്കുകയായിരുന്നു . പാർവതിയുടെ കരിയറിലെ ഒരു മികച്ച കഥാപാത്രമായിരിക്കും പല്ലവി എന്ന് പറയാൻ സാധിക്കും. 2018 ൽ പ്രദർശനത്തിനെത്തിയ അഞ്ജലി മേനോൻ ചിത്രമായ കൂടെയ്ക്ക് ശേഷം ഉയരെയിലൂടെയാണ് പാർവതി ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്.
പല്ലവിക്കൊപ്പം എത്തിയവർ
പാർവതിയെ കൂടാതെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. നായികാകേന്ദ്രീകൃതമായ ഉയരെയിൽ യുവതാരങ്ങളായ ടൊവിനോ തോമസ്, ആസിഫ് അലി എന്നിവരാണ് നായകന്മാരായി എത്തുന്നത്. ശക്തമായ കഥാപാത്രത്തെയാണ് ഇരുവരും അവതരിപ്പിക്കുന്നത്.പല്ലവിയുടെ കൂട്ടുകാരിയുടെ വേഷത്തിൽ അനാർക്കലി മരക്കാർ എത്തിയിരുന്നു. അച്ഛനായി എത്തുന്നത് സിദ്ധിഖ് . പ്രതാപ് പോത്തൻ, പ്രേം പ്രകാശ്, സംയുക്ത മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
പിന്നണിയിലെ സ്ത്രീകൾ
സ്ത്രീപ്രാധിനിത്യമുള്ള സിനിമയായ ഉയരെയുടെ പിന്നണിയിവും സ്ത്രീകളാണ്. മലയാളികൾക്ക് മറക്കാനാവാത്ത നിരവധി ഹിറ്റുകൾ സമ്മാനിച്ച നിർമ്മാതാവ് പിവി ഗംഗാധരന്റെ മക്കളായ ഷഗ്ന വിജിൽ, ഷെർഗ സന്ദീപ്, ഷെനുഗ ജയ് തിലക് എന്നിവർ ചേർന്നാണ് ഉയരെ നിർമ്മിക്കുന്നത്. അന്തരിച്ച സംവിധായകൻ രാജേഷ് പിളളയുടെ അസോസിയേറ്റ് മനു അശോകാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് . ട്രാഫിക്ക്, ഹൗ ഓൾഡ് ആർ യു പോലുള്ള ചിത്രങ്ങളിലൂടെ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ബോബി സഞ്ജയ് ടീമിന്‍റേതാണ് ചിത്രത്തിൻറെ തിരക്കഥ. ആകാശ ദൃശ്യങ്ങൾ അടക്കം ഏറ്റവും മനോഹരമായ രംഗങ്ങൾ പ്രേക്ഷകനു മുന്നിൽ എത്തിക്കുന്നതിൽ മുകേഷ് മുരളീധരന്‍റെ ഛായാഗ്രഹണ മികവ് സഹായമായി. റഫീഖ് അഹമ്മദിന്‍റെയും ഹരിനാരായണന്‍റേയും വരികൾക്ക് ഗോപിസുന്ദർ ഈണം പകർന്ന ഗാനങ്ങൾ നേരത്തെതന്നെ തരംഗമായികഴിഞ്ഞിരുന്നിരുന്നു. വിജയ് യേശുദാസും സിത്താരയും ചേർന്നാലപിച്ച നീ മുകിലേ.... എന്നു തുടങ്ങുന്ന ഗാനം ഏറെ മികവാർന്നതായി അനുഭവപ്പെട്ടു.
Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it
The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.
After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.
Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids