ആഞ്ജലീനയുമായുള്ള വിവാഹമോചനം തന്നെ സംബന്ധിച്ച് വലിയ കാര്യമല്ല: ബ്രാഡ് പിറ്റ്

Update: 2025-05-30 10:22 GMT

ഹോളിവുഡിലെ താരദമ്പതിമാരായിരുന്ന ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും വിവാഹബന്ധം 

 വേർപിരിഞ്ഞപ്പോൾ ആകെ എട്ട് കോടി ഡോളറിന്റെ (ഏകദേശം 682.5 കോടി ഇന്ത്യൻ രൂപ) രൂപയാണ് നഷ്ടപരിഹാരമായി ആഞ്ജലീന ജോളിക്ക് നൽകിയത്.

എട്ടുവർഷത്തെ നിയമപോരാട്ടത്തിനും തർക്കങ്ങൾക്കുമൊടുവിലാണ് താരങ്ങൾ വിവാഹമോചനം സംബന്ധിച്ച് ധാരണയിലെത്തിയത്.

എട്ടുവർഷത്തിനിടെ ഇപ്പോൾ തന്റെ വിവാഹമോചനം സംബന്ധിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ബ്രാഡ് പിറ്റ്. ജിക്യു മാഗസിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. ആഞ്ജലീനയുമായുള്ള വിവാഹമോചനം തന്നെ സംബന്ധിച്ച് വലിയ കാര്യമല്ലെന്നാണ് ബ്രാഡ് പറഞ്ഞത്. എട്ടുവർഷം നീണ്ട വിവാഹമോചനത്തിന് ശേഷം ആശ്വാസം തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് താരം ഇക്കാര്യം പറഞ്ഞത്.

'ഇല്ല, ഇതൊരു വലിയ കാര്യമായി ഞാൻ കരുതുന്നില്ല. ഒരു കാര്യം നിയമപരമായി ഫലം കാണുകയാണുണ്ടായത്. എന്റെ വ്യക്തിജീവിതം, അല്ലെങ്കിൽ അതിന്റെ കുറച്ചുഭാഗം എല്ലായ്പ്‌പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നതാണ്. കഴിഞ്ഞ 30 വർഷമായി അങ്ങനെയാണ്.' -ബ്രാഡ് പിറ്റ് പറഞ്ഞു.

2004-ൽ മിസ്റ്റർ ആൻഡ് മിസ്സിസ് സ്മിത്ത് എന്ന ചിത്രത്തിൽ ഒന്നിച്ച് അഭിനയിച്ചപ്പോൾ മുതലാണ് ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും പ്രണയത്തിലാണെന്ന അഭ്യൂഹമുണ്ടായത്. അന്ന് ബ്രാഡ് പിറ്റ് വിവാഹിതനായിരുന്നു. 2005-ൽ ബ്രാഡ് പിറ്റും ഭാര്യ ജെനിഫർ അനിസ്റ്റണും വേർപിരിഞ്ഞു. 2012-ൽ താരങ്ങളുടെ വിവാഹനിശ്ചയവും 2014-ൽ കാര്യ ചടങ്ങിൽ വിവാഹവും നടന്നു. രണ്ടുവർഷത്തിനുശേഷം 2016-ലാണ് ആഞ്ജലീന വിവാഹമോചന ഹർജി ഫയൽ ചെയ്‌തത്.

നിലവിൽ ലോസ് ആഞ്ജലസിലെ ജ്വല്ലറി എക്സിക്യുട്ടീവായ ഐനെസ് ദെ റമോണുമായി 2022 മുതൽ പ്രണയത്തിലാണ് ബ്രാഡ് പിറ്റ്.

Tags:    

Similar News