ലെയ്ക്കയുമായുള്ള കരാർ ലംഘിച്ച കേസിൽ നടൻ വിശാലിന് തിരിച്ചടി 21.9 കോടി രൂപ പലിശ സഹിതം തിരിച്ചടക്കണം

ചെന്നൈ: വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട കരാർ ലംഘിച്ച കേസിൽ നടൻ വിശാലിന് മദ്രാസ് ഹൈക്കോടതിയിൽ തിരിച്ചടി. 21.9 കോടി രൂപയുടെ വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ടാണ് കോടതിവിധി വന്നിരിക്കുന്നത്. 30 ശതമാനം പലിശ സഹിതം മുഴുവൻ തുകയും പരാതിക്കാരനായ ലെയ്ക്ക പ്രൊഡക്ഷൻസിന് കോടതി ഉത്തരവിട്ടു. ഇതിന് പുറമെ കോടതിച്ചെലവുകളും നടൻ വഹിക്കണം.

വിശാലിൻ്റെ നിർമ്മാണക്കമ്പനി 'വിശാല ഫാക്ടറി ഫിലിം', ഫൈനാൻഷ്യർ അൻപുച്ചെഴിയനിൽ നിന്ന് വായ്പയായി വാങ്ങിയ 21.9 കോടി രൂപ തിരിച്ചടയ്ക്കാത്തതിനെ തുടർന്നു മുഴുവൻ ബാധ്യതയും ലെയ്ക്ക ഏറ്റെടുത്തു. വിശാൽ മുഴുവൻ തുകയും തിരിച്ചടയ്ക്കുന്നത് വരെ വിശാൽ ഫിലിം ഫാക്ടറി നിർമ്മിക്കുന്ന എല്ലാ പടങ്ങളുടെയും അവകാശം ലെയ്ക്കയ്ക്ക് നൽകി താരവും ലെയ്ക്കയും കരാറുണ്ടാക്കി. എന്നാൽ കരാർ ലംഘിച്ച് വിശാൽ സിനിമ റിലീസ് ചെയ്തെന്ന് ആരോപിച്ച് കോടതിയെ സമീപിക്കുകയായിരുന്നു.

Related Articles
Next Story