'ചാച്ചൻ പോയപ്പോൾ എനിക്ക് കരച്ചിൽ വന്നില്ല, ഞാൻ കരഞ്ഞിട്ടില്ല...കരഞ്ഞാൽ ചാച്ചൻ പോകും': വേദനയുടെ കുറിപ്പ്

തമിഴ്‌നാട്ടിലെ ധര്‍മപുരിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി.പി. ചാക്കോയുടെ സംസ്‌കാരം നടന്നു.മുണ്ടൂര്‍ കര്‍മല മാതാ പള്ളിയില്‍ വച്ചായിരുന്നു സംസ്കാരം. ഗുരുതരമായി പരുക്കേറ്റ ഷൈന്‍ ടോം ചാക്കോയുടെ ഇന്നു തന്നെ നടക്കും. ഷൈനിന്റെ പിതാവിന്റെ അകാല വിയോഗത്തിന്റെ ഞെട്ടലിലും വേദനയിലുമാണ് പ്രിയപ്പെട്ടവർ. ഇപ്പോഴിതാ, സി.പി.ചാക്കോയുടെ മരണത്തിൽ വേദന പങ്കുചേർന്നുകൊണ്ട് കഥാകൃത്ത് ലാസർ ഷൈൻ വൈകാരികമായൊരു കുറിപ്പ് പങ്കു വച്ചിരിക്കുകയാണ്. തന്റെ പിതാവ് നഷ്ടപ്പെട്ടപ്പോൾ തൻ അനുഭവിച്ച അതെ മാനസികാവസ്ഥയിലാകും ഷൈൻ എന്ന് പറയുന്നതാണ് കഥാകൃത്തിന്റെ കുറിപ്പ്. എന്റെ ചാച്ചൻ മരിച്ചപ്പോൾ താൻ കരഞ്ഞില്ലെന്നും കരഞ്ഞാൽ ചാച്ചൻ തന്റെ അടുത്തു നിന്നും പോകുമെന്നും അതെ അവസ്ഥയിലാകും ഷൈനെന്നും അദ്ദേഹം പറയുന്നു.
'ചാക്കോയെ എനിക്കറിയാം. ഷൈനേ എന്നു വിളിക്കുന്ന എന്റെ ചാച്ചനെ. ഞാൻ സത്യത്തിൽ ചാച്ചനോട് പിണങ്ങിയാണ് വീട്ടിൽ നിന്ന് 13 കിലോമീറ്റർ അപ്പുറത്ത് പോയി വീട് വാടകക്ക് എടുത്തത്. കല്യാണം കഴിക്കാൻ. പിന്നെ വീടൊരുക്കണമല്ലോ. ആദ്യം വന്നത് ചാച്ചൻ തന്നെയായിരുന്നു. ഓരോ വീട് മാറുമ്പോഴും പുള്ളി വരും.
ഞങ്ങൾ തമ്മിൽ ഒരിക്കലും ചിരിച്ചിട്ടില്ല. ഞങ്ങൾ തമ്മിൽ എപ്പോഴും വഴക്കായിരുന്നു. എൻ്റെ പേരടിച്ചു വന്ന എല്ലാം. നോട്ടീസടക്കം ചാച്ചൻ എടുത്തു വെക്കും. കഥ വന്ന മാസികകൾ. സ്‌കൂളിലെ കലോത്സവ സർട്ടിഫിക്കറ്റുകൾ എല്ലാം. എന്റെ ചാച്ചനെ എനിക്കറിയാവുന്ന പോലെ ഷൈന്റെ അച്ഛനെ എനിക്കറിയാം. ചാച്ചൻ പോയപ്പോൾ എനിക്ക് കരച്ചിൽ വന്നില്ല. ആറ് വർഷമായി. ഞാൻ കരഞ്ഞിട്ടില്ല. കരഞ്ഞാൽ ചാച്ചൻ പോകും. കരയാതെ പുള്ളിയെ പിടിച്ചു വെച്ചിരിക്കുകയാണ്. ഷൈനും കരയുവാൻ കഴിയുമായിരിക്കില്ല'.- ലാസർ ഷൈൻ കുറിച്ചു.