ഉണ്ണി മുകുന്ദനും മുൻ മാനേജർ വിപിൻകുമാറും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിച്ചു- ബി ഉണ്ണികൃഷ്ണൻ

കൊച്ചി: നടൻ ഉണ്ണി മുകുന്ദനും മുൻ മാനേജർ വിപിൻ കുമാറും തമ്മിലുണ്ടായ പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് ഫെഫ്‌ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. രണ്ടുപേരെയും ഒരുമിച്ച് ഇരുത്തി സംസാരിസിച്ചെന്നും വിപിനെതിരേ പരാതിയൊന്നും സംഘടനയ്ക്ക് ലഭിച്ചിട്ടില്ല. വിപിൻ പോലീസിന് നൽകിയ പരാതിയിൽ ഫെഫ്ക ഇടപെടില്ലെന്നും ബി. ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.

തന്നെ ദേഹോപദ്രവം ചെയ്തെന്ന ഉണ്ണിമുകുന്ദന്റെ മുൻ മനഗറുടെ പരാതിയും അതെ തുടർന്നുണ്ടായ ആരോപണ പ്രത്യാരോപണങ്ങളും കുറച്ചു ദിവങ്ങളായി സിനിമാ മേഖലയിലും മാധ്യമങ്ങളിലും വലിയ ചർച്ചയായിരുന്നു കാക്കനാട്ടെ ഫ്ളാറ്റിൽ അപായപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ഉണ്ണി മുകുന്ദൻ വന്നു. തുടർന്ന്, ആളൊഴിഞ്ഞ പാർക്കിംഗ് സ്ഥലത്തേക്ക് വിളിച്ചുവരുത്തി മർദിച്ചുവെന്നുമായിരുന്നു വിപിൻ പൊലീസിന് നൽകിയ പരാതി.

താടിയിലാണ് ആദ്യം മർദിച്ചത്. കൈകൾ ചേർത്തുപിടിച്ച് മർദിക്കാൻ ശ്രമിച്ചപ്പോൾ കുതറിയോടി. പക്ഷേ ഉണ്ണി മുകുന്ദൻ പിറകെ ഓടിയെത്തി മർദിക്കാൻ ശ്രമിച്ചു. അതുവഴിവന്ന ഫ്ളാറ്റിലെ മറ്റൊരു താമസക്കാരനാണ് പിടിച്ചുമാറ്റിയത്. ഇനി കൺമുന്നിൽ വന്നാൽ തന്നെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് വിപിൻ പരാതിയിൽ പറഞ്ഞിരുന്നു. എന്നാൽ സംഭവ സ്ഥലത്തെ സിസിടിവി പരിശോധിച്ചതിൽ നിന്നും അത്തരം തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. വിപിൻ കുമാറിന്റെ പരാതിക്ക് പിന്നാലെ ഉണ്ണി മുകുന്ദനും ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. വിപിൻറെ ആരോപണം താരം നിഷേധിക്കുകയും ചെയ്തിരുന്നു.

Related Articles
Next Story