'ജിസം': അശ്ലീല ചിത്രം എന്ന് പറഞ്ഞ് പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ പിന്നീട് കാര്യങ്ങൾ മാറിമറിഞ്ഞു

2003 ൽ പുറത്തിറങ്ങി വലിയ ബോക്സ് ഓഫീസ് വിജയം നേടിയ ഒരു ബോളിവുഡ് ഇറോട്ടിക് ത്രില്ലർ ചിത്രമായിരുന്നു ജിസം. അമിത് സക്സേനയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ നായിക ബിപാഷ ബസുവും നായകൻ ജോൺ എബ്രഹാമും ആയിരുന്നു.
ഇപ്പോഴിതാ തൻ്റെ ബോളിവുഡ് കരിയറിലെ ഒരു പ്രധാന അധ്യായമാണ് 'ജിസം' എന്ന് തുറന്ന് പറയുകയാണ് നടി ബിപാഷ ബസു. ഈ സിനിമയിൽ അഭിനയിക്കുന്നതിൽ നിന്ന് തന്നെ പലരും വിലക്കിയിരുന്നതായും ബിപാഷ ബസു തുറന്ന് പറയുന്നു.
ചിത്രത്തിൻറെ ഉള്ളടക്കം പ്രായപൂർത്തിയായവർക്ക് മാത്രമുള്ളതായിരുന്നു പലരുടെയും വിലക്കിനും ചിത്രത്തിൽ അഭിനയിക്കരുതെന്ന ഉപദേശത്തിനും പിന്നിലെ കാരണമെന്നും താരം പറയുന്നു. കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോഴാണ് താൻ 'ജിസ്‌മ്' ചെയ്യുന്നതെന്ന് ബിപാഷ ബസു വ്യക്തമാക്കി. അതിനോടകം തന്നെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിയായി മാറിയതുകൊണ്ണ്ട് തന്നെ പ്രായപൂർത്തി ആയവർക്ക് മാത്രം കാണാൻ കഴിയുന്ന ചിത്രത്തിൽ വേഷം ഇടുന്നത് കരിയറിനെ ബാധിക്കുമോ എന്നതായിരുന്നു ബിപാഷ ബസുവിന്റെ ചുറ്റും ഉണ്ടായിരുന്നവരുടെ ഭയം. എന്നാൽ ചിത്രത്തിൻറെ കഥ ഇഷ്ടമായതുകൊണ്ടുതന്നെ ആ എതിർപ്പുകളെ എല്ലാം മറികടന്ന് താൻ ജിസം ചെയ്യാനുള്ള തീരുമാനം എടുത്തപ്പോൾ തന്റെ മാനേജർ പോലും തനിക്ക് വട്ടുണ്ടോ എന്ന് സംശയിച്ചിരുന്നു എന്ന് ബിപാഷ ബസു പറയുന്നു.
“എന്നാൽ അത് എനിക്ക് ഗുണം ചെയ്തു. കാര്യങ്ങൾ മാറിമറിഞ്ഞു. സ്ത്രീകൾ പെട്ടെന്ന് മുടി ടോംഗ് ചെയ്യാൻ തുടങ്ങി സ്ത്രീകൾ നെഗറ്റീവ് കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അതുവരെയുണ്ടായിരുന്ന മുൻധാരണകൾ എല്ലാം മാറി. അതിനാൽ എനിക്ക് അതൊരു വഴിത്തിരിവായിരുന്നു. അതൊരു വളരെ പ്രധാനപ്പെട്ട സിനിമയായിരുന്നു." അവർ കൂട്ടിച്ചേർത്തു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ജിസം എന്ന ചിത്രത്തിനെക്കുറിച്ചും അത് തന്റെ ജീവിതത്തിലുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ചും തുറന്ന് പറഞ്ഞത്.
അവസാനമായി 2015 ലാണ് ബിപാഷ ബസു സിനിമയിൽ അഭിനയിച്ചത്. 15 വർഷങ്ങൾക്കിപ്പുറം വീണ്ടും താരം ചലച്ചിത്രാഭിനയത്തിലേക്ക് തിരികെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.