'എന്റെ ബാല്യവും കൗമാരവും ഒക്കെ അവിടെയായിരുന്നു. ഗുജറാത്തിൽ എന്ത് അപകടം നടന്നാലും അത് മനസിനെ ബാധിക്കും'വിമാനാപകടത്തിന്റെ ഞെട്ടൽ മാറാതെ ഉണ്ണിമുകുന്ദൻ

അഹമ്മദാബാദിലെ വിമാനാപകടത്തിന്റെ ഞെട്ടൽ പങ്ക് വച്ച് ഉണ്ണി മുകുന്ദൻ. തൃശ്ശൂരിലാണ് ജനിച്ചതെങ്കിലും അച്ഛന്റെ ജോലി അഹമ്മദാബാദിലായതിനാൽ പഠിച്ചതും വളർന്നതും എല്ലാം ഗുജറാത്തിലായിരുന്നു. തന്റെ 24 വയസുവരെ ഉണ്ണുമുകുന്ദൻ ജീവിച്ചത് ഗുജറാത്തിലായിരുന്നു. ഗുജറാത്ത് തനിക്ക് കേരളം പോലെ പ്രിയപ്പെട്ടതാണെന്നുംഅവിടെ എന്ത് അപകടം ഉണ്ടായാലും അത് മനസിന് വിഷമം ഉണ്ടാക്കുന്ന കാര്യമാണെന്നും ഉണ്ണിമുകുന്ദൻ പറയുന്നു.
'കേരളം പോലെ തന്നെ തനിക്ക് ഏറ്റവും പ്രിയപ്പെട്ട സംസ്ഥാനമാണ് ഗുജറാത്ത്. കുട്ടിക്കാലത്ത് കളിച്ചു വളർന്ന സ്ഥലത്തിന് വളരെ അടുത്താണ് ഈ വർഷം താമസിച്ച സ്ഥലമാണ് മണിനഗർ. കേരളം പോലെ തന്നെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സംസ്ഥാനമാണ് ഗുജറാത്ത്. എന്റെ ബാല്യവും കൗമാരവും ഒക്കെ അവിടെയായിരുന്നു. ഗുജറാത്തിൽ എന്ത് അപകടം നടന്നാലും അത് മനസ്സിന് വിഷമമുണ്ടാക്കുന്ന കാര്യമാണ്. എനിക്കും എന്റെ വീട്ടുകാർക്കും അങ്ങനെയാണ്. ഈ വാർത്ത മനസ്സിന് അതികഠിനമായ ദുഃഖമുണ്ടാക്കുന്നുണ്ട്.ആദരണീയനായ മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നു എന്നാണ് വാർത്തകളിൽ നിന്ന് മനസ്സിലാകുന്നത്. അപകടത്തിൽ ജീവൻ നഷ്‌ടപ്പെട്ടവരുടെ ആത്മാവിനു നിത്യശാന്തി ലഭിക്കാൻ പ്രാർഥിക്കുന്നു. ഒപ്പം അവരുടെ കുടുംബത്തിന് ഈ വിഷമഘട്ടം തരണം ചെയ്യാനുള്ള ശക്തി ലഭിക്കട്ടെ എന്നും പ്രാർഥിക്കുന്നു. ഇങ്ങനെ ഒരു ദുരന്തം ഒരിക്കലും എവിടെയും സംഭവിക്കേണ്ടതല്ല. ഞാനും എന്റെ സ്‌കൂൾ ഫ്രണ്ട്സും ഒക്കെ ഒരു ഷോക്കിലാണ്. മനസ്സിന് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു വാർത്തയായിപ്പോയി. കൂടുതലൊന്നും പറയാൻ കഴിയുന്നില്ല. " -ഉണ്ണി മുകുന്ദൻ പറഞ്ഞു.