'എന്തൊക്കെ സംഭവിച്ചാലും എനിക്ക് നഷ്ടപ്പെട്ട ഏഴ് വർഷങ്ങൾ തിരികെ നൽകാൻ ആർക്കും സാധിക്കില്ല': ചിന്മയി ശ്രീപാദ

തമിഴ് സിനിമാലോകം 7 വർഷം തടങ്കലിലിട്ട സ്ത്രീശബ്ദമാണ് ഗായിക ചിനമായി ശ്രീപാദയുടേത്. കമൽഹാസൻ ചിത്രം 'തഗ് ലൈഫി'ന്റെ ഓഡിയോ ലോഞ്ചിൽ ചിന്മയി ചിത്രത്തിലെ 'മുത്ത മഴൈ' എന്ന ഗാനം പാടിയതിലൂടെയാണ് വീണ്ടും ചിന്മയി ശ്രീപാദ എന്ന ഗായികയും അവർക്ക് നേരിട്ട വിളക്കും ചർച്ചചെയ്യപ്പെടുന്നത്.തമിഴ് ഗാന രചയിതാവ് വൈറ മുത്തുവിനെതിരെ ലൈംഗികാതിക്രമം ഉന്നയിച്ചതിനെ പേരിലാണ് ചിന്മയിയെ തമിഴ് സിനിമ സംഘടന വിലക്കിയത്. ഇപ്പോഴിതാ തനിക്കു നീതി കിട്ടുമെന്ന പ്രതീക്ഷയില്ലെന്നും എനിക്ക് നഷ്ടപ്പെട്ട 7 വർഷങ്ങൾ തിരികെ നൽകാൻ ആർക്കും സാധിക്കില്ലെന്നും തുറന്ന് പറയുകയാണ് ചിന്മയി.

'എനിക്ക് ഒരു പ്രതീക്ഷയുമില്ല, പ്രത്യാശയുമില്ല. ആദ്യ കാലങ്ങളിൽ ഞാൻ വിശ്വസിച്ചിരുന്നത് ആളുകൾ സത്യത്തിനും നീതിക്കും ഒക്കെ കൂടെ നിൽക്കും എന്നായിരുന്നു. പക്ഷെ അങ്ങനെ അല്ല എന്ന് ലോകം എന്നെ പഠിപ്പിച്ചു. ഞാൻ ഒറ്റക്കാണ്. നീതി കിട്ടുമെന്ന പ്രതീക്ഷയൊന്നും എനിക്കില്ല. ഇപ്പോൾ ലഭിക്കുന്ന സ്വീകാര്യതക്ക് ഞാൻ അത് നൽകുന്ന എല്ലാവരോടും കടപ്പെട്ടിരിക്കുന്നുണ്ട്. ഇനി എന്തൊക്കെ സംഭവിച്ചാലും എനിക്ക് നഷ്ടപ്പെട്ട ഏഴ് വർഷങ്ങൾ തിരികെ നൽകാൻ ആർക്കും സാധിക്കില്ല. ഞാൻ കടന്ന് പോയ ഒന്നും മട്ടൻ സാധിക്കില്ല. വിലക്ക് നീങ്ങിയാൽ വീണ്ടും എന്റെ ജോലി ചെയ്യാൻ സാധിച്ചാൽ ഞാൻ ഗ്രേറ്റ്ഫുൾ ആയിരിക്കുമെന്ന് മാത്രം' -ചിന്മയിയുടെ വാക്കുകൾ . ഒരു ഓൺലൈൻ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ചിന്മയി ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.

Related Articles
Next Story