' ആ ദുരനുഭവം പിന്നീട് കോണ്ഫിഡന്റ്സ് ഇല്ലാതാക്കി' മീര അനിൽ

മലയാളത്തിലെ ടെലിവിഷൻ സീരിയലിലൂടെ കടന്ന് വന്ന് പിന്നീട് റിയാലിറ്റി ഷോ അവതാരകയെന്ന നിലയിൽ പ്രേക്ഷകർക്ക് സുപരിചിതയായ വ്യക്തിയാണ് മീര നന്ദൻ. ഇപ്പോഴിതാ കുട്ടിക്കാലത്ത് പാട്ട് പഠിക്കാൻ പോയപ്പോൾ തനിക്കുണ്ടായ ഒരു ദുരനുഭവം കാരണം ഒരു സ്റ്റേജിൽ പോലും പാട്ട് പാടാൻ ധൈര്യപ്പെടാത്തതിനെപ്പറ്റി തുറന്ന് പറയുകയാണ് മീര അനിൽ.

"ജഗന്നാഥൻ എന്ന ഒരു നടനുണ്ട്. കഥകളി സംഗീതവും ലളിത സംഗീതവും പഠിപ്പിക്കുന്ന ഗുരുവായിരുന്നു അദ്ദേഹം. എൻ്റെ അച്ഛൻ എന്നെ പാട്ട് പഠിപ്പിക്കാൻ ഇദ്ദേഹത്തിന്റെ മുന്നിൽ കൊണ്ട് പോയി. ഞാൻ ആറാം ക്ലാസിലോ ഏഴാം ക്ലാസിലോ പഠിക്കുന്ന സമയമാണ്. ഇരുന്ന ഉടനെ അദ്ദേഹം പറഞ്ഞത് ഒരു പാട്ട് പാടാനാണ്. പാടിയപ്പോൾ നിറയെ വെള്ളിയായിരുന്നു. പാട്ട് കഴിയുന്നതിന് മുൻപേ അദ്ദേഹം എന്നോട് നിർത്താൻ പറഞ്ഞു. ഈ കുട്ടിക്ക് പാടാൻ പറ്റില്ല, ശബ്‌ദം വളരെ മോശമാണ് എന്നും പാട്ടിന് വേണ്ടി മകളെ കൊണ്ട് നടക്കേണ്ട, വെറുതെ നിങ്ങളുടെ സമയം കളയാവുന്നതേയുള്ളൂ എന്നും എന്റെ മുൻപിൽ വെച്ച് അദ്ദേഹം അച്ഛനോട് പറഞ്ഞു. പിന്നീട് ഇന്നുവരെ ഒരു സ്റ്റേജിൽ പോലും ഞാൻ പാടിയിട്ടില്ല. ആ നീറ്റൽ ഇന്നും ഉള്ളിലുണ്ട്. അദ്ദേഹത്തിന് എന്നെ മാറ്റിനിർത്തി അച്ഛനോടു മാത്രമായി അത് പറയാമായിരുന്നു", മീര അനിൽ കൂട്ടിച്ചേർത്തു ഒരു യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മീര ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.

പലപ്പോഴും പരിപാടികളിൽ താരങ്ങളോട് ചോദിക്കുന്ന അനാവശ്യ ചോദ്യങ്ങളുടെ പേരിൽ വിമര്ശിക്കപ്പെട്ടിട്ടുള്ള അവതാരകയാണ് മീര. ആടുജീവിതത്തിന്റെ പ്രൊമോഷൻ സ്റ്റേജിൽ ലാലേട്ടനോട് ചോദിച്ച ചോദ്യത്തിന്റെ പേരിലും മീര വിമര്ശിക്കപ്പെട്ടിരുന്നു. എന്നാൽ പലപ്പോഴും പല ചോദ്യങ്ങളും ചോദിയ്ക്കാൻ താൻ നിര്ബന്ധിതയാകുന്നതാണെന്നും ഒന്നും നമ്മടെ മാത്രം താൽപ്പര്യങ്ങൾക്ക് അനുസരിച്ച് അല്ലെന്നും മറ്റു പലരുടെയും നിർദേശങ്ങളെ അനുസരിക്കേണ്ടി വരാറുണ്ടെന്നും മീര പറയുന്നു. ഒരു യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മീര ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.

Related Articles
Next Story