' ആ വേഷത്തിൽ ഒന്നും ചെയ്യാനില്ലായിരുന്നു. അതുകൊണ്ട് ആ വേഷം വേണ്ടെന്ന് വച്ചു': ബൈജു സന്തോഷ്

ഒരുകൂട്ടം പുതുമുഖങ്ങളെ അണിനിരത്തി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ ചിത്രമാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. കുമ്പളങ്ങി നൈറ്റ്‌സിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന മാത്യു തോമസായിരുന്നു ചിത്രത്തിലെ നായകന്‍. മാത്യുവിന് ജനശ്രദ്ധ നേടിക്കൊടുത്ത ചിത്രമായിരുന്നു ഇത്. ഇന്നത്തെ യുവ നിര നായകന്മാരിൽ പ്രമുഖനായ നസ്ലിന്റെ അരങ്ങേറ്റ ചിത്രവും തണ്ണീർമത്തൻ ദിനങ്ങൾ ആയിരുന്നു. പ്ലസ് ടു വിദ്യാർത്ഥികളുടെ പ്രണയ സൗഹൃദങ്ങളിലൂടെ അണിയിച്ചൊരുക്കിയ ചിത്രത്തിൽ വിനീത് ശ്രീനിവാസന്റെ അധ്യാപക വേഷം കൂടി എത്തിയതോടെ അതൊരു സൂപ്പർ കോമഡി ചിത്രമായി. ഇപ്പോഴിതാ ചിത്രത്തിലേക്ക് തന്നെയും ഒരു വേഷട്ടത്തിലേക്ക് ക്ഷേണിച്ചിരുന്നുവെന്നും എന്നാൽ അതിൽ ഒന്നും ചെയ്യാൻ ഇല്ലാത്തതുകൊണ്ട് ആ വേഷം വേണ്ടെന്നു വച്ചെന്നുമാണ് ബൈജു സന്തോഷ്. സ്വന്തം അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയാൻ മടിയില്ലാത്ത ആളാണ് ബൈജു. സംവിധായകന്‍ ഇത് കേള്‍ക്കണ്ടെന്ന് അവതാരക പറഞ്ഞപ്പോള്‍ അതിന് ബൈജു നല്‍കിയ മറുപടിയും ശ്രദ്ധേയമായി. അയാള്‍ കേള്‍ക്കാന്‍ വേണ്ടി തന്നെയാണ് പറയുന്നതെന്നായിരുന്നു ബൈജുവിന്റെ മറുപടി. പുതിയ ചിത്രമായ വ്യസനസമേതം ബന്ധുമിത്രാദികള്‍ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഒറിജിനല്‍സിനോട് സംസാരിക്കുകയായിരുന്നു ബൈജു.
‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയില്‍ എന്നെയും വിളിച്ചിരുന്നു. ആ ബസ് ഡ്രൈവറുടെ വേഷം ആദ്യം എനിക്കായിരുന്നു തരാനിരുന്നത്. പക്ഷേ, ആ റോള്‍ ഞാന്‍ ചെയ്തില്ല. ഡേറ്റ് ഇല്ലാഞ്ഞിട്ടല്ല ഒഴിവായത്. അതിന്റെ സ്‌ക്രിപ്റ്റ് വായിച്ചു നോക്കിയിരുന്നു. എനിക്ക് ഒന്നും ചെയ്യാനുള്ളത് ആ സ്‌ക്രിപ്റ്റില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഞാന്‍ ആ വേഷം വേണ്ടെന്ന് വെച്ചത്. ഇത് സംവിധായകന്‍ കേള്‍ക്കുമെന്ന് അറിയാം. കേള്‍ക്കാന്‍ വേണ്ടി തന്നെയാണ് പറഞ്ഞത് (ചിരി)’ ബൈജു സന്തോഷ് പറഞ്ഞു.