കൈക്കുഞ്ഞിന്റെ അമ്മയായ ദീപികയുടെ ആവശ്യം ന്യായം:' സ്പിരിറ്റ്' വിവാദത്തിൽ ദീപികയെ പിന്തുണച്ച് താരങ്ങൾ
Deepika, the mother of a baby, deserves justice: Celebrities support Deepika in the 'Spirit' controversy;
ബോളിവുഡ് താരം ദീപിക പദ്കോണിനെതിരെ
സന്ദീപ് റെഡ്‌ഡി വാങ്ക നടത്തുന്ന ആരോപണങ്ങളിൽ ദീപികയെ പിന്തുണച്ച് ബോളിവുഡ് താരങ്ങളായ അജയ് ദേവ്ഗണും കജോളും രംഗത്ത്. സന്ദീപ് റെഡ്ഢി വാങ്കയുടെ പുതിയ ചിത്രമായ സ്പിരിറ്റിൽ നിന്നും ദീപകയെ മാറ്റിയ സംഭവത്തിലാണ് ദീപികക്ക് പിന്തുണ നൽകുന്നത്.
8 മണിക്കൂർ ജോലിസമയം പോലുള്ള ദീപികയുടെ ഡിമാൻഡ് അംഗീകരിക്കാനാകില്ല എന്ന നിലപാടിലാണ് ചിത്രത്തിൽ ദീപക്ക് പകരം തൃപ്തി ദിമ്രിയെ നായികയാക്കിയത്. എന്നാൽ
നല്ല സംവിധായകരാണെങ്കിൽ 8 മണിക്കൂർ ജോലി സമയം എന്നത് അംഗീകരിക്കുമെന്ന് പറഞ്ഞുകൊണ്ട് ദീപകയെ പിന്തുണക്കുകയാണ് അജയ് ദേവ്ഗൺ .
കജോളിന്റെ പുതിയ ചിത്രമായ 'മാ'യുടെ ട്രെയിലർ ലോഞ്ച് ചടങ്ങിലാണ് അജയ് ദേവ്ഗണും കജോളും ഈ വിഷയത്തിൽ പ്രതികരിച്ചത്. സിനിമയിൽ എട്ട് മണിക്കൂർ ജോലി എന്ന വർക്ക് ഷിഫ്റ്റിനോട് എന്താണ് അഭിപ്രായം എന്ന ചോദ്യത്തിന്- "ഇത് എല്ലാവർക്കും മനസിലാകുന്ന കാര്യമാണ്. നല്ല സംവിധായകർക്ക് എട്ട് മണിക്കൂർ ജോലി എന്നതിൽ ഒരു പ്രശ്നവുമുണ്ടാവില്ല. കൈക്കുഞ്ഞുള്ള അമ്മമാർ മാത്രമല്ല, ഇപ്പോൾ മിക്ക ആളുകളും 8 മണിക്കൂർ ജോലി എന്ന രീതിയാണ് തുടരുന്നത്. ഇത് ഓരോരുത്തരെയും അപേക്ഷിച്ച് മാറും.സിനിമ മേഖലയിലുള്ള മിക്കവർക്കും ഇത് മനസ്സിലാകുമെന്നാണ് ഞാൻ കരുതുന്നത്.' എന്നായിരുന്നു അജയ് ദേവ്ഗണിന്റെ മറുപടി. കുറഞ്ഞ ജോലി സമയം എന്ന ആശയത്തെ പിന്തുണയ്ക്കുന്നു എന്നായിരുന്നു കജോളിന്റെയും മറുപടി.
പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്‌ഡി വാങ്ക സംവിധാനം ചെയ്യുന്ന സ്‌പിരിറ്റ് എന്ന ചിത്രത്തിൽ ആദ്യം നായികയായി നിശ്ചയിച്ചിരുന്നത് ദീപിക പദുക്കോണിനെയായിരുന്നു. പിന്നീട് ദീപികയെ മാറ്റിയതായി സംവിധായകൻ അറിയിച്ചു. ഒരു ദിവസം ആറ് മണിക്കൂർ ഷൂട്ടിങ്, പ്രതിഫലത്തിനു പുറമെ സിനിമയുടെ ലാഭവിഹിതം തുടങ്ങിയ ഡിമാന്റുകൾ ദീപിക മുന്നോട്ട് വെച്ചെന്നാണ് സിനിമയുടെ അണിയറ പ്രവർത്തകർ പറഞ്ഞത്.
വിഷയത്തിൽ ദീപികയെ പിന്തുണയ്ച്ച് നടി അമല പോളും രംഗത്ത് വന്നിരുന്നു. ഒരു കൈക്കുഞ്ഞിന്റെ അമ്മയായ സ്ത്രീക്ക് ദിവസത്തിൽ ആറു മണിക്കൂർ മാത്രമെ ജോലി ചെയ്യാൻ കഴിയുകയുള്ളുവെന്നും അതിനുള്ള സാഹചര്യം ഒരുക്കി തരണമെന്ന് ആവശ്യപ്പെടുന്നതിൽ തെറ്റില്ല എന്നുമാണ് അമല പോൾ പ്രതികരിച്ചത്.