സന്ദീപ് റെഡ്ഡി വംഗ - ദീപിക പദുക്കോൺ വിഷയത്തിൽ ദീപികയെ പിന്തുണച്ച് മണിരത്നം
മുംബൈ: സന്ദീപ് റെഡ്ഡി വംഗ - ദീപിക പദുക്കോൺ വിഷയത്തിൽ ദീപികയ്ക്ക് പിന്തുണയുമായി മണിരത്നം രംഗത്ത്. പ്രഭാസിന്റെ നായകനാക്കി സന്ദീപ് റെഡ്‌ഡി വാങ്ക ഒരുക്കുന്ന സ്പിരിറ്റിൽ നിന്നും ദീപിക പുറത്തുപോയതിനെ തുടർന്ന് വൻ വിവാദങ്ങളാണ് അരങ്ങേറുന്നത്. 8 മണിക്കൂർ ജോലി സമയം ഉൾപ്പടെയുള്ള ദീപികയുടെ ഡിമാന്റുകൾ അംഗീകരിക്കാൻ ആകാതെയാണ് താരത്തിനെ ചിത്രത്തിൽ നിന്ന് മാറ്റിയയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിനെ സാധൂകരിക്കുന്ന വിവാദത്തിൽ സന്ദീപ് റെഡ്‌ഡി നടത്തിയ പരാമർശങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ദീപികയ്ക്ക് പിന്തുണയുമായി ചലച്ചിത്ര മേഖലയിലെ പ്രമുഖർ ഉൾപ്പടെയുള്ളവർ രംഗത്തെയിരുന്നു. ഇപ്പോഴിതാ തമിഴ് സിനിമാ സംവിധായകനായ മണിരത്നവും ദീപികയെ പിന്തുണച്ച് മുന്നോട്ട് വന്നിരിക്കുകയാണ്.
"അത് ന്യായമായ ഒരു ആവശ്യമാണെന്ന് ഞാൻ കരുതുന്നു. അവർക്ക് അത് ആവശ്യപ്പെടാൻ കഴിയുന്ന സ്ഥാനത്ത് എത്തിയതിൽ എനിക്ക് സന്തോഷമുണ്ട്. ഒരു ചലച്ചിത്ര നിർമ്മാതാവ് എന്ന നിലയിൽ, നിങ്ങൾ അഭിനയിക്കുമ്പോൾ അത് പരിഗണിക്കുമെന്ന് ഞാൻ കരുതുന്നു. അത് ചോദിക്കുന്നത് യുക്തിരഹിതമായ കാര്യമല്ല, മറിച്ച് ഒരു അനിവാര്യതയാണ്. അതായിരിക്കണം മുൻഗണന എന്ന് ഞാൻ കരുതുന്നു. നിങ്ങൾ അത് അംഗീകരിക്കുകയും മനസ്സിലാക്കുകയും അതിന് അനുസരിച്ച് പ്രവർത്തിക്കുകയും വേണ" ന്യൂസ് 18-ന് നൽകിയ അഭിമുഖത്തിൽ മണിരത്നം പറഞ്ഞു.
തെന്നിന്ത്യൻ സിനിമ താരമായ അമല പോൾ, ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാൻ, കരീന കപൂർ ഉൾപ്പടെയുള്ളവർ 8 മണിയ്ക്കൂർ ജോലിയെന്ന ദീപികയുടെ ആവശ്യം ഞായമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. പ്രേത്യേകിച്ച് അവർ ഒരു കൈക്കുഞ്ഞിനെ അമ്മയാണെന്നിരിക്കെ ദീപികയുടെ ആവശ്യം തികച്ചും ഞായമാണെന്നായിരുന്നു അവരുടെ അഭിപ്രായം.
നേരത്തെ സ്പിരിറ്റ് സിനിമയിൽ അഭിനയിക്കാൻ ദീപിക മുന്നോട്ടുവച്ച ആവശ്യങ്ങളിൽ ഒന്ന് എട്ട് മണിക്കൂർ ജോലി എന്നതായിരുന്നു. ഇതിനെ ചുറ്റിപ്പറ്റി ഇപ്പോൾ ചർച്ചകൾ നടക്കുന്നുണ്ട്. ഇത്തരം ആവശ്യങ്ങൾ അംഗീകരിക്കാതെ തൃപ്തി ദിമ്രിയെ നായികയായി നിശ്ചയിച്ച ശേഷം പേര് പറയാതെ പോസ്റ്റിട്ട സന്ദീപ് റെഡ്ഡി വംഗയുടെ നടപടിയാണ് ഈ വിഷയത്തിൽ ചർച്ച ഉണ്ടാക്കിയത്