ആ സമയത്ത് ലാലേട്ടന്റെ മകളായി അഭിനയിച്ച കുട്ടിയില്ലേ. കുഞ്ഞാകെ പേടിച്ചുപോയി' തുടരും ചിത്രത്തിലെ ടോര്‍ച്ചറിങ് രംഗത്തെക്കുറിച്ച് പ്രകാശ് വർമ്മ

Update: 2025-06-04 07:28 GMT

മലയാളത്തിലെ സർവ്വ റെക്കോർഡുകളും തിരുത്തിക്കുറിച്ച മോഹൻലാൽ ചിത്രമാണ് തുടരും. ചിത്രത്തിലെ മോഹൻലാലിന്റെ മകൾ ആയി അഭിനയിച്ച അമൃത ഇന്ന് പ്രേക്ഷകർക്ക് സുപരിചിതയാണ്. ചിത്രത്തിലേക്കെത്തുന്നതിനു മുൻപ് തന്നെ രീൽസുകൾ ചെയ്യുമായിരുന്നു അമൃതയ്ക്ക് ഇന്ന് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ തുടരും എന്ന ചിത്രത്തിലെ ടോര്‍ച്ചറിങ് സീനിൽ തന്റെ അഭിനയം കണ്ട് അമൃത പേടിച്ചതിനെപ്പറ്റി സംസാരിക്കുകയാണ് ചിത്രത്തിലെ ജോർജ് സാർ എന്ന വില്ലനെ അവതരിപ്പിച്ച പ്രകാശ് വർമ്മ. ഷണ്മുഖത്തിന്റെ വീട്ടിലെത്തി ഭാര്യയേയും മകളേയും ഉപദ്രവിക്കുന്ന സീന്‍ ചിത്രീകരിച്ചതിനെ കുറിച്ചാണ് പ്രകാശ് വര്‍മ സംസാരിക്കുന്നത്. ഷോട്ട് കഴിഞ്ഞിട്ടും ഒരു പത്തു പതിനഞ്ച് മിനുട്ട് നേരത്തേക്ക് കുഞ്ഞ് ആകെ ഒരു ട്രോമ പോലെയായി എന്നും പ്രകാശ് വർമ്മ പറയുന്നു.

‘ആ സമയത്ത് ലാലേട്ടന്റെ മകളായി അഭിനയിച്ച കുട്ടിയില്ലേ. കുഞ്ഞാകെ പേടിച്ചുപോയി. ശരിക്കും പേടിച്ചു പോയി. കാര്യം ഭയങ്കര വികൃതമായിട്ടുള്ള ഒരു രൂപമല്ലേ.

നാക്കൊക്കെ നീട്ടിയിട്ട് പറയെടീ എന്ന് പറയുമ്പോഴുള്ള അവസ്ഥയുണ്ടല്ലോ.

കാരണം അത്രയും ക്ലോസ് റേഞ്ചില്‍ എക്‌സ്‌പെക്ട് ചെയ്യുന്നില്ലല്ലോ. ഷോട്ട് കഴിഞ്ഞതും തരുണ്‍ എന്തൊക്കെയാണ് എന്നെ കൊണ്ട് ചെയ്യിക്കുന്നത് എന്ന് ചോദിച്ചു.

പിന്നെ ശോഭനാമാമിനൊപ്പം ചെയ്യുന്ന സീനില്‍ നല്ല പേടിയുണ്ടായിരുന്നു. എന്റെ ഒരു കയ്യില്‍ ലാത്തിയുണ്ട്. ഒരു കാലില്‍ അവരെ ചവിട്ടി വെച്ചിരിക്കുകയാണ്. വേറൊരു കൈ കൊണ്ട് ലാത്തി കൊണ്ട് ഉപദ്രവിക്കുന്നു. ആ സമയത്തൊക്കെ എന്തും സംഭവിക്കാം. നമ്മള്‍ ഒന്ന് പ്രസ് ചെയ്യുകയോ അങ്ങനെയൊക്കെ. മാം ഇടയ്ക്ക് പറയും ഉപദ്രവിക്കരുത് എന്നെ എന്നൊക്കെ. അതുകൊണ്ട് തന്നെ ഫിസിക്കലി അവര്‍ക്ക് വേദനിക്കുമോ എന്ന പേടിയുണ്ടായിരുന്നു. തരുണിന്റെ നരേഷനില്‍ തന്നെ ആംഗിളും ക്യാരക്ടര്‍ ആര്‍ക്കും ജനറല്‍ സ്‌ട്രെക്ചറിങ്ങും എല്ലാം എനിക്ക് കിട്ടിയിരുന്നു. ഷൂട്ടിന് വരുന്നതിന് മുന്‍പ് പലതവണ ഞാന്‍ സ്‌ക്രിപ്റ്റ് വായിച്ചിരുന്നു.ഡയലോഗില്‍ ചില ഇംപ്രവൈസഷന്‍ തരുണ്‍ പിന്നീട് വരുത്തിയെങ്കിലും ജനറലി വളരെ ക്ലിയര്‍ ആയിരുന്നു. ഞാന്‍ എഫേര്‍ട്ട് എടുക്കാതെ തന്നെ ഒരു സീന്‍ എടുക്കുന്ന സമയത്ത് അതിന് മുന്‍പ് സംഭവിച്ച പല കാര്യങ്ങളും നമുക്ക് അറിയാമെന്ന അവസ്ഥ. അത് ആ നരേറ്റ് ചെയ്ത സ്‌പേസില്‍ നിന്ന് വന്നതാണ്,’ പ്രകാശ് വര്‍മ പറഞ്ഞു.

Tags:    

Similar News