ഒടുവില്‍ എന്റെ ആഗ്രഹം സഫലമായി; താങ്ക്യു ഐഎഫ്എഫ്‌കെ- പൗര്യ കാകവന്ദ്

ഇറാനിലെ സംഘര്‍ഷം കാരണം ഷാങ്ഹായ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ദി ഡോട്ടറിന്റെ പ്രീമിയറില്‍ പങ്കെടുക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ഒരു തിയേറ്ററില്‍ സിനിമ കാണണമെന്നത് എന്റെ അതിയായ ആഗ്രഹമായിരുന്നു, അത് കേരളത്തില്‍ സംഭവിച്ചു,' കകവന്ദ് പറഞ്ഞു. തന്റെ സിനിമയെ സാങ്കല്‍പ്പിക രക്ഷാകര്‍തൃത്വത്തിന്റെ മനഃശാസ്ത്രപരമായ പര്യവേഷണമായിട്ടാണ് അദ്ദേഹം വിശേഷിപ്പിച്ചത്.;

Update: 2025-12-17 12:50 GMT

എന്റെ സിനിമ കേരളത്തില്‍ പ്രേക്ഷകര്‍ക്കൊപ്പം കാണണമെന്ന ആഗ്രഹം ഒടുവില്‍ സഫലമായി. ഐ.എഫ്.എഫ്.കെയ്ക്ക് നന്ദി,' ഇറാനിയന്‍ സംവിധായിക പൗര്യ കാകവന്ദ് പറയുന്നു. ഐ.എഫ്.എഫ്.കെയുടെ ആറാം ദിവസത്തെ 'മീറ്റ് ദി ഡയറക്ടര്‍' സെഷനില്‍ ചലച്ചിത്ര നിര്‍മ്മാതാക്കളായ സഞ്ജു സുരേന്ദ്രന്‍, ലൂയിസ് സോറാക്വിന്‍ (അര്‍ജന്റീന) എന്നിവര്‍ക്കൊപ്പം സംസാരിക്കുകയായിരുന്നു 'ദി ഡോട്ടര്‍' എന്ന ചിത്രത്തിന്റെ സംവിധായകന്‍ കാകവന്ദ്.

ഇറാനിലെ സംഘര്‍ഷം കാരണം ഷാങ്ഹായ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ദി ഡോട്ടറിന്റെ പ്രീമിയറില്‍ പങ്കെടുക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ഒരു തിയേറ്ററില്‍ സിനിമ കാണണമെന്നത് എന്റെ അതിയായ ആഗ്രഹമായിരുന്നു, അത് കേരളത്തില്‍ സംഭവിച്ചു,' കകവന്ദ് പറഞ്ഞു. തന്റെ സിനിമയെ സാങ്കല്‍പ്പിക രക്ഷാകര്‍തൃത്വത്തിന്റെ മനഃശാസ്ത്രപരമായ പര്യവേഷണമായിട്ടാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

ചലച്ചിത്ര നിര്‍മ്മാതാക്കളെ പലപ്പോഴും സംശയത്തോടെയാണ് പരിഗണിക്കുന്ന ഇറാനിലെ സെന്‍സര്‍ഷിപ്പിനെക്കുറിച്ചും കാകവന്ദ് സംസാരിച്ചു.

ഡല്‍ഹിയിലെ താഴ്ന്ന വരുമാനമുള്ള ഒരു പ്രാന്തപ്രദേശത്താണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും അവിടെ വളരുന്ന യുവാക്കളുടെ അനുഭവങ്ങള്‍ പ്രതിഫലിപ്പിക്കുന്നുണ്ടെന്നും അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ മത്സരിക്കുന്ന'കിഡ്കി ഗാവ്' എന്ന സിനിമയുടെ സംവിധായകന്‍ സഞ്ജു സുരേന്ദ്രന്‍ പറഞ്ഞു. ബുസാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷനെ പിന്തുണച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അര്‍ജന്റീനിയന്‍ ചലച്ചിത്ര നിര്‍മ്മാതാവ് ലൂയിസ് സോറാക്വിന്‍ തന്റെ പുതിയ ത്രില്ലറായ 'കിസ്സിംഗ് ബഗ്' നെക്കുറിച്ച് സംസാരിച്ചു. ചിത്രം നിരവധി മേളകളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും, കേരളത്തിലെ ആഴത്തില്‍ വേരൂന്നിയ ചലച്ചിത്ര സംസ്‌കാരം കാരണം ഐഎഫ്എഫ്കെ വ്യത്യസ്തമായി തോന്നുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അര്‍ജന്റീനിയന്‍ ചലച്ചിത്ര സ്ഥാപനങ്ങള്‍ സാധാരണയായി ഒരു സിനിമയുടെ ബജറ്റിന്റെ 30 ശതമാനത്തോളം ധനസഹായം നല്‍കുന്നുണ്ടെന്നും, അതേസമയം സമീപകാല ഫണ്ടിംഗ് നിയന്ത്രണങ്ങളില്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1999 മുതല്‍ അര്‍ജന്റീനിയന്‍ സിനിമ ഐഎഫ്എഫ്കെയുടെ ഭാഗമാണെന്ന് മോഡറേറ്റര്‍ മീര സാഹിബ് നിരീക്ഷിച്ചു.സംവിധായകന്‍ ബാലു കിരിയത്ത് അധ്യക്ഷത വഹിച്ചു.

Meet The Director
Kerala Chalachithra Academy
Posted By on17 Dec 2025 6:20 PM IST
ratings
Tags:    

Similar News