തമന്നയുടെ പേരിൽ കർണ്ണാടകയിൽ വിവാദം
നടി തമ്മന്നയെ മൈസൂർ സാൻഡൽ സോപ്പിന്റെ ബ്രാൻഡ് അംബാസിഡർ ആക്കിയതിന് എതിരെ കർണ്ണാടകയിൽ വിവാദം. തമ്മന്നയെ ബ്രാൻഡ് അംബാസിഡർ ആക്കരുതെന്ന ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കന്നഡ സംഘടനകൾ.
കർണാടക സർക്കാരിന് വലിയ രീതിയിൽ വാർഷിക വരുമാനം ഉണ്ടാക്കി നൽകുന്ന കമ്പനിയാണ് മൈസൂർ സാൻഡൽ സോപ്. കർണാടക മാത്രമല്ല അവരുടെ മാർക്കറ്റ്. ഒരു പാൻ ഇന്ത്യൻ ലെവലിൽ ഈ സോപ്പ് മാർക്കറ്റിലേക്ക് എത്തിക്കാൻ ആണ് സർക്കാർ ഉദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഒരു പാൻ ഇന്ത്യൻ താരമായ തമന്നയെ സോപ്പിന്റെ ബ്രാൻഡ് അംബാസിഡർ ആയി കൊണ്ടുവരാൻ തീരുമാനിച്ചത്.6.2 കോടി രൂപയ്ക്കാണ് തമ്മന്നയുമായി കർണാടക സർക്കാർ കരാർ ഒപ്പ് വച്ചിരിക്കുന്നത്.
ഇതിനെതിരെയാണ് സമൂഹമാധ്യമങ്ങളിലെ ഒരു വിഭാഗം ആളുകളും കന്നട സംഘടനകളും രംഗത്തെത്തുന്നത്. ഒരു കണ്ണട താരത്തെ എന്തുകൊണ്ട് മൈസൂർ സാൻഡലിന്റെ ബ്രാൻഡ് അംബാസിഡർ ആക്കുന്നില്ല എന്ന ചോദ്യമാണ് ഇവർ ഉന്നയിക്കുന്നത്. എന്നാൽ 2028 ഓടുകൂടി 5000 കോടി രൂപയുടെ എങ്കിലും വാർഷിക വരുമാനം ഉള്ള ഒരു കമ്പനി ആക്കി മൈസൂർ സാൻഡലിനെ മാറ്റുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ഒരു പാൻ ഇന്ത്യൻ താരമായ തമന്നയെ ബ്രാൻഡ് അംബാസിഡറായി കൊണ്ടുവന്നത് എന്നാണ് കർണാടക സർക്കാർ നൽകുന്ന മറുപടി.