കന്നഡഭാഷാവിവാദത്തിൽ കമൽ ഹാസനെ വിമർശിച്ച് കോടതി

Update: 2025-06-03 07:30 GMT

കന്നഡഭാഷാവിവാദത്തിൽ കമൽ ഹാസനെ വിമർശിച്ച കർണ്ണാടക ഹൈക്കോടതി. കമൽ ഹാസൻ മാപ്പ് പറയണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. കന്നഡഭാഷയെ അപമാനിച്ചെന്ന പേരിൽ കമൽ ഹാസൻ- മാണി രത്‌നം ചിത്രം കർണ്ണാടകയിൽ പ്രദർശിപ്പിക്കുന്നത് കര്ണ്ണാടക ഫിലിം ചേംബർ തടഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ കർണ്ണാടക ഹൈക്കോടതി ഇടപെടൽ നടത്തിയിരിക്കുന്നത്. കമൽഹാസൻ മാപ്പ് പറഞ്ഞാൽ തീരുന്ന പ്രശ്നമേ ഉള്ളു എന്നും കമൽഹാസൻ ആരായാലും ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്താൻ ആകില്ലെന്നും കർണ്ണാടക ഹൈക്കോടതി പറഞ്ഞു.

കന്നഡഭാഷ തമിഴിൽനിന്ന് ഉത്ഭവിച്ചതാണെന്ന് കമൽഹാസൻ പറഞ്ഞിരുന്നു. കർണാടകയിലെ തൻ്റെ കുടുംബാംഗമാണ് നടൻ ശിവരാജ്‌കുമാർ എന്നും അദ്ദേഹം സംസാരിക്കുന്ന ഭാഷ തൻ്റെ ഭാഷയായ തമിഴിൽനിന്ന് ഉത്ഭവിച്ചതാണെന്നും അതിനാൽ തങ്ങൾ സഹോദരങ്ങളെപ്പോലെയാണ് എന്നുമായിരുന്നു പരാമർശം. എന്നാൽ അത്തരം ഒരു പരാമർശം കന്നഡ ഭാഷക്ക് നേരെ നടത്തിയ അധിക്ഷേപം ആണെന്ന് ആരോപിച്ചാണ് കർണ്ണാടകയിലെ ബിജെപി ഉൾപ്പടെയുള്ള രാഷ്ട്രീയ സംഘടനകളും , കർണാടക ഫിലിം ചേംബറും കന്നഡ ഭാഷാ സംഘടനകളും രംഗത്തുവന്നത്. കമൽ ഹാസൻ പരസ്യമായി മാപ്പ് പറയണം എന്നാണ് അവരുടെ ആവശ്യം. അല്ലാത്തപക്ഷം അദ്ദേഹത്തിന്റെ പുതിയ ചിത്രമായ തഗ് ലൈഫ് കർണ്ണാടകയിൽ പ്രദർശിപ്പിക്കില്ലെന്നും പ്രഖ്യാപിച്ചു. എന്നാൽ തെറ്റു ചെയ്യാത്തതിനാൽ മാപ്പുപറയാൻ ഒരുക്കമല്ലെന്നാണ് കമൽ ഹസൻ വ്യക്തമാക്കിയത്.

Tags:    

Similar News