ഹാക്ക്‌ജെന്‍ എഐ 2025: നിവിന്‍ പോളിയുടെ പോളി ജൂനിയര്‍ പിക്‌ചേഴ്‌സ്, സൂപ്പര്‍ ബ്രൈന്‍ എഐ, കെഎസ്യുഎം എന്നിവരുമായി സഹകരിക്കുന്നു

ഹാക്ക്‌ജെന്‍ എഐ 2025: നിവിന്‍ പോളിയുടെ പോളി ജൂനിയര്‍ പിക്‌ചേഴ്‌സ്, സൂപ്പര്‍ ബ്രൈന്‍ എഐ, കെഎസ്യുഎം എന്നിവരുമായി സഹകരിക്കുന്നു;

Update: 2025-06-17 05:26 GMT

മീഡിയ, എന്റര്‍ടൈന്‍മെന്റ് രംഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ ജെനറേറ്റീവ് എഐ ഹാക്കത്തോണിന് തുടക്കം.

നടനും നിര്‍മ്മാതാവുമായ നിവിന്‍ പോളിയുടെ നിര്‍മ്മാണ കമ്പനിയായ പോളി ജൂനിയര്‍ പിക്‌ചേഴ്‌സ്, ജെനറേറ്റീവ് എഐയുടെ സര്‍ഗ്ഗാത്മക സാധ്യതകള്‍ക്കായി ഒരു ദേശീയതല ഹാക്കത്തോണായ 'ഹാക്ക്‌ജെന്‍ എഐ 2025' പ്രഖ്യാപിച്ചു. എഐ രംഗത്തെ വിദഗ്ദ്ധരായ സൂപ്പര്‍ ബ്രൈന്‍ എഐയുമായി സഹകരിച്ചും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ (കെഎസ്യുഎം) പങ്കാളിത്തത്തോടെയും സംഘടിപ്പിക്കുന്ന ഈ സംരംഭം, സിനിമാ വ്യവസായവും ടെക് ലോകവും തമ്മിലുള്ള ശ്രദ്ധേയമായ ഒരു സഹകരണത്തിന് വഴിയൊരുക്കുന്നു.കൊച്ചിയിലെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ക്യാമ്പസില്‍ വെച്ച് നടന്ന ചടങ്ങില്‍ നിവിന്‍ പോളി പരിപാടിയുടെ ഔദ്യോഗിക ലോഗോയും വെബ്‌സൈറ്റും പ്രകാശനം ചെയ്തു.




 


2025 ജൂലൈ 19, 20 തീയതികളില്‍ നടക്കുന്ന 'ഹാക്ക്‌ജെന്‍ എഐ 2025'-ലേക്ക്, രാജ്യത്തുടനീളമുള്ള ഡെവലപ്പര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, കണ്ടന്റ് ക്രിയേറ്റര്‍മാര്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവരെ 24 മണിക്കൂറിനുള്ളില്‍ എഐ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പ്രൊജക്റ്റുകള്‍ നിര്‍മ്മിക്കാനായി ക്ഷണിക്കുന്നു.

മീഡിയ, എന്റര്‍ടൈന്‍മെന്റ്, മ്യൂസിക്, സോഷ്യല്‍ & ഡിജിറ്റല്‍ മീഡിയ എന്നിങ്ങനെ നാല് പ്രധാന ട്രാക്കുകളിലായാണ് 'ഹാക്ക്‌ജെന്‍ എഐ 2025' മത്സരാര്‍ത്ഥികളെ പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്താന്‍ വെല്ലുവിളിക്കുന്നത്. എഐ ഉപയോഗിച്ച് തിരക്കഥയെഴുതുന്ന ടൂളുകള്‍, ആനിമേഷന്‍ ജനറേറ്ററുകള്‍, സംഗീതം ചിട്ടപ്പെടുത്തുന്ന ആപ്പുകള്‍, സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഉണ്ടാക്കുന്ന സംവിധാനങ്ങള്‍ എന്നിങ്ങനെ സിദ്ധാന്തങ്ങള്‍ക്കപ്പുറം പ്രവര്‍ത്തിക്കുന്ന മാതൃകകള്‍ നിര്‍മ്മിക്കുക എന്നതാണ് ലക്ഷ്യം.

വിജയികളെ മാക്ബുക്കുകള്‍, ഐഫോണുകള്‍, ക്ലൗഡ് ക്രെഡിറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള ആകര്‍ഷകമായ സമ്മാനങ്ങള്‍ കാത്തിരിക്കുന്നു. ഏറ്റവും മികച്ച സ്റ്റുഡന്റ് ടീമിനും വനിതകള്‍ നേതൃത്വം നല്‍കുന്ന ടീമിനും പ്രത്യേക പുരസ്‌കാരങ്ങള്‍ നല്‍കും. ഇത് എല്ലാവരെയും തുല്യമായി ഉള്‍ക്കൊള്ളാനുള്ള ഈ സംരംഭത്തിന്റെ പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നു.

Tags:    

Similar News