ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള: സെൻസർ ബോർഡിന്റെ റിവൈസിംഗ് കമ്മിറ്റിയും പ്രദർശനാനുമതി നിഷേധിച്ചു
കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനായ 'ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' ചിത്രത്തിന് സെൻസർ ബോർഡിന്റെ റിവൈസിങ് കമ്മിറ്റിയും മാറ്റം നിർദേശിച്ചെന്ന് സംവിധായകൻ പ്രവീൺ നാരായണൻ. ചിത്രത്തിന്റേയും കഥാപാത്രത്തിന്റേയും പേരിലെ 'ജാനകി' മാറ്റാൻ റിവൈസിങ് കമ്മിറ്റിയും ആവശ്യപ്പെട്ടെന്ന് സംവിധായകൻ ഫെയ്സ്ബുക്കിൽ അറിയിച്ചു. റിവൈസിങ് കമ്മിറ്റി വ്യാഴാഴ്ചച ചിത്രം വീണ്ടും കണ്ട് വിലയിരുത്താൻ തീരുമാനിച്ചതായി സെൻസർ ബോർഡ് കഴിഞ്ഞദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ഹൈക്കോടതി കേസ് വീണ്ടും വെള്ളിയാഴ്ച പരിഗണിക്കും. നേരത്തെ ചിത്രം സ്ക്രീനിങ് കമ്മിറ്റി കണ്ടിരുന്നു. എന്നാൽ, ചിത്രത്തിന് പ്രദർശനാനുമതി നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ചൊവ്വാഴ്‌ച നിർമാതാക്കളായ കോസ്മോസ് എന്റർടെയ്ൻമെന്റ്സ് ഹൈക്കോടതിയെ സമീപ്പിച്ചു. സർട്ടിഫിക്കറ്റ് വൈകുന്നതിനെത്തുടർന്ന് തങ്ങൾക്ക് 80 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചു.
ജൂൺ 12-ന് സെൻസർ സർട്ടിഫിക്കറ്റിനായും അപേക്ഷ നൽകിയിട്ടും ഇതുവരെ ലഭിച്ചില്ലെന്ന് നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സിനിമയുടെ പേരും കഥാപാത്രത്തിന്റെ പേരും 'ജാനകി' എന്നായതാണ് സർട്ടിഫിക്കറ്റ് വൈകുന്നതിനെത്തുടർന്ന് തങ്ങൾക്ക് 80 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചു.