'റോന്ത് ഇലവീഴാപൂഞ്ചിറ പോലെ ഡാർക്ക് ആയിരിക്കില്ല': ഷാഹി കബീർ
കാഴ്ചക്കാരുടെ ഉള്ളിൽ ഒരു മരവിപ്പ് അവശേഷിപ്പിച്ച ചിത്രമാണ് ഷാഹി കബീറിന്റെ ഇലവീഴാപൂഞ്ചിറ. പോലീസുകാരെ മാത്രം ഉൾപ്പെടുത്തി എടുത്ത ചിത്രത്തിൽ സൗബിൻ ആയിരുന്നു പ്രധാന വേഷത്തിൽ എത്തിയത്. ഇപ്പോഴിതാ വീണ്ടും പോലീസുകാരുടെ കഥപറയുന്ന ചിത്രവുമായെത്തുകയാണ് ഷാഹി കബീർ. റോഷൻ മാത്യു, ദിലീഷ് പോത്തൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.
എന്നാൽ ചിത്രം ഇലവീഴപൂഞ്ചിറപോലെ ഡാർക്ക് ആയിരിക്കില്ല എന്ന് പറയുകയാണ് ഷാഹി കബീർ. തന്റെ ആദ്യ സിനിമയായി സംവിധാനം ചെയ്യാൻ ആഗ്രഹിച്ച ചിത്രം റോന്ത് ആയിരുന്നണെന്നും എന്നാൽ ആ സമയം കൊറോണ കാലം ആയതിനാൽ അത്തരം ഒരു സിനിമ ചെയ്യാൻ ആകാത്ത സാഹചര്യത്തിൽ ഇലവീഴാപൊൻചിറ ചെയ്യുകയായിരുനെന്നും അദ്ദേഹം പറഞ്ഞ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
'എന്റെ ആദ്യ സിനിമയായി സംവിധാനം ചെയ്യണമെന്നു കരുതിയ പ്രമേയമാണ് "റോന്ത്' സിനിമയുടേത്. കോവിഡ് വന്നതുകൊണ്ട് ആ സമയത്ത് ഈ സിനിമ ചെയ്യാൻ പറ്റുന്ന സാഹചര്യം ആയിരുന്നില്ല. അങ്ങനെയാണ് 'ഇലവീഴാപൂഞ്ചിറ' ചെയ്യുന്നത്. എന്റെ അനുഭവങ്ങളും എന്റെ സുഹൃത്തുക്കളുടെ അനുഭവങ്ങളും പിന്നെ അൽപം ഭാവനയും ചേരുന്നതാണ് 'റോന്ത് എന്ന സിനിമ. കഥാപാത്രങ്ങളാൽ നയിക്കപ്പെടുന്ന ഒരു ഡ്രാമയാണ് ചിത്രം. അവരുടെ യാത്രയാണ് സിനിമ പറയുന്നത്. 'ഇലവീഴാപൂഞ്ചിറ' പോലെ ഡാർക്കല്ല. എല്ലാവർക്കും ആസ്വദിക്കാവുന്ന ചിത്രമായിരിക്കും "റോന്ത്'. കുടുംബപ്രേക്ഷകർക്കും കണക്ട് ആകും'. ഷാഹി കബീർ പറയുന്നു.