വാള്‍ട്ടര്‍ ആയി നിവിന്‍ പോളി ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സില്‍ ; 'ബെന്‍സ്' കാരക്ടര്‍ വീഡിയോ പുറത്ത്

വാള്‍ട്ടര്‍ ആയി നിവിന്‍ പോളി ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സില്‍ ; 'ബെന്‍സ്' കാരക്ടര്‍ വീഡിയോ പുറത്ത്;

Update: 2025-06-05 05:16 GMT


കൈതിയിലൂടെ സംവിധായകന്‍ ലോകേഷ് കനകരാജ് തുടക്കം കുറിച്ച സിനിമാറ്റിക് യൂണിവേഴ്സായ എല്‍ സി യുവിലെ അടുത്ത ചിത്രമായ ബെന്‍സില്‍ മലയാളത്തിന്റെ പ്രിയ താരം നിവിന്‍ പോളിയും. താരം ചിത്രത്തിന്റെ ഭാഗമാകുന്ന വിവരം കഴിഞ്ഞ ദിവസമാണ് നിര്‍മ്മാതാക്കള്‍ പുറത്ത് വിട്ടത്. ഇപ്പോഴിതാ ചിത്രത്തിലെ നിവിന്‍ പോളിയുടെ കഥാപാത്രത്തെയും ഒരു വീഡിയോയിലൂടെ പരിചയപ്പെടുത്തിയിരിക്കുകയാണ് ബെന്‍സിന്റെ അണിയറ പ്രവര്‍ത്തകര്‍. വാള്‍ട്ടര്‍ എന്ന് പേരുള്ള ഒരു സ്‌റ്റൈലിഷ് വില്ലന്‍ റോളിലാണ് നിവിന്‍ പോളി ഈ ചിത്രത്തിലഭിനയിക്കുന്നത്. ശരീരം മുഴുവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ അണിഞ്ഞു, സ്വര്‍ണ്ണ പല്ലും വെച്ച ഉഗ്ര രൂപത്തിലാണ് നിവിനെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് എന്ന് കാരക്ടര്‍ വീഡിയോ കാണിച്ചു തരുന്നു. ഈ വില്ലന്‍ വേഷം നിവിന്റെ കരിയറിലെ വമ്പന്‍ വഴിതിരിവായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.




 

രാഘവ ലോറന്‍സ് നായകനായി എത്തുന്ന 'ബെന്‍സ്' എന്ന ചിത്രം, റെമോ, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ ഭാഗ്യരാജ് കണ്ണനാണ് തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്നത്. ലോകേഷ് കനകരാജ് നിര്‍മ്മാണ പങ്കാളിയായ ചിത്രത്തിന്റെ കഥ രചിച്ചതും ലോകേഷ് തന്നെയാണ്. പാഷന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ സുധന്‍ സുന്ദരം, ലോകേഷ് കനകരാജിന്റെ ജി സ്‌ക്വാഡ്, ജഗദീഷ് പളനിസ്വാമിയുടെ ദി റൂട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഗൗതം രാമചന്ദ്രന്‍ ഒരുക്കിയ റിച്ചി, റാം ഒരുക്കിയ യേഴു കടല്‍ യേഴു മലൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിവിന്‍ പോളി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ബെന്‍സ്.

ചിത്രത്തിന് സംഗീതമൊരുക്കുന്നത് മ്യൂസിക് സെന്‍സേഷനായ സായ് അഭ്യങ്കര്‍ ആണ്. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന ബെന്‍സിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ഗൗതം ജോര്‍ജ്, എഡിറ്റിംഗ് നിര്‍വഹിക്കുന്നത് ഫിലോമിന്‍ രാജ് എന്നിവരാണ്. കൈതി, വിക്രം, ലിയോ എന്നിവയുള്‍പ്പെടുന്ന ലോകേഷ് സിനിമാറ്റിക് യുണിവേഴ്‌സിലാണ് ബെന്‍സ് ഉണ്ടാവുക. കൈതി 2 , വിക്രം 2 , സ്റ്റാന്റ് എലോണ്‍ ചിത്രമായ റോളക്‌സ് എന്നിവയായിരിക്കും ഇനി എല്‍സിയുവിലുണ്ടാവുക എന്നും ലോകേഷ് വെളിപ്പെടുത്തിയിട്ടുണ്ട്. മാര്‍ക്കറ്റിംഗ് ആന്‍ഡ് അഡ്വര്‍ടൈസിംഗ് -ബ്രിങ് ഫോര്‍ത്ത്.


https://youtu.be/yNA5CuzUO6M?si=kWFR7Qy9i01FuYbf

Tags:    

Similar News